കുവൈറ്റ് സിറ്റി: ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്.
സർവീസ് പുനരാരംഭിക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ ഡിജിസിഎക്ക് നൽകിയതായി വിദേശകാര്യ മന്ത്രി ഡോ. ഷെയ്ഖ് അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് അറിയിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, ലെസോത്തോ, ഈശ്വതിനി, സാംബിയ, മലാവി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കും. ഈ രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് വരുന്നവർ എല്ലാ കോവിഡ് പ്രതിരോധ നടപടികളും കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നവംബർ 28 നാണ് ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയതിനെ തുടർന്ന് ഒന്‍പത് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചത്.
രാജ്യത്തേക്ക് പ്രവേശിക്കുന്ന പൂർണ വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്ൈറൻ നടപടികൾ ലഘൂകരിച്ചതായി ഡോ. ഷെയ്ഖ് അഹമ്മദ് നാസർ വെളിപ്പെടുത്തി. ജനുവരി 18 ചൊവ്വാഴ്ച വരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ രാജ്യത്ത് പ്രവേശിക്കുന്പോൾ പിസിആർ ടെസ്റ്റ് നടത്തിയാൽ ഏഴ് ദിവസത്തെ ക്വാറന്റൈൻ ഒഴിവാക്കാനാകുമെന്നും ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്ൈറനിൽ നിന്നും പുറത്ത് വരാമെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ രാജ്യത്തെ എല്ലാ പൗര·ാരും കൊറോണ വൈറസ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും വൈറസ് പടരുന്നത് തടയാൻ വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും മന്ത്രിസഭ അഭ്യർഥിച്ചു.
സലിം കോട്ടയിൽ
സർവീസ് പുനരാരംഭിക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ ഡിജിസിഎക്ക് നൽകിയതായി വിദേശകാര്യ മന്ത്രി ഡോ. ഷെയ്ഖ് അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് അറിയിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, ലെസോത്തോ, ഈശ്വതിനി, സാംബിയ, മലാവി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കും. ഈ രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് വരുന്നവർ എല്ലാ കോവിഡ് പ്രതിരോധ നടപടികളും കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നവംബർ 28 നാണ് ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയതിനെ തുടർന്ന് ഒന്‍പത് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചത്.
രാജ്യത്തേക്ക് പ്രവേശിക്കുന്ന പൂർണ വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്ൈറൻ നടപടികൾ ലഘൂകരിച്ചതായി ഡോ. ഷെയ്ഖ് അഹമ്മദ് നാസർ വെളിപ്പെടുത്തി. ജനുവരി 18 ചൊവ്വാഴ്ച വരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ രാജ്യത്ത് പ്രവേശിക്കുന്പോൾ പിസിആർ ടെസ്റ്റ് നടത്തിയാൽ ഏഴ് ദിവസത്തെ ക്വാറന്റൈൻ ഒഴിവാക്കാനാകുമെന്നും ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്ൈറനിൽ നിന്നും പുറത്ത് വരാമെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ രാജ്യത്തെ എല്ലാ പൗര·ാരും കൊറോണ വൈറസ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും വൈറസ് പടരുന്നത് തടയാൻ വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും മന്ത്രിസഭ അഭ്യർഥിച്ചു.
സലിം കോട്ടയിൽ