കുവൈറ്റ് സിറ്റി: 15 നും 18 നും ഇടക്ക് പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് -19 പ്രതിരോധ വാക്സിനായി പ്രവാസി കുട്ടികൾക്ക് കോവിഷീൽഡ് നൽകാൻ നടപടിയുണ്ടാകണമെന്ന് കുവൈറ്റ് കെ എംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. നിലവിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ പ്രോട്ടോക്കോൾ അനുസരിച്ച് കൗമാരക്കാർക്ക് കോവാക്സിൻ മാത്രമാണ് നൽകുന്നത്.
കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ച പ്രതിരോധ വാക്സിൻ പട്ടികയിൽ കോവാക്സിൻ ഉൾപ്പെടുന്നില്ല. ഓക്സ്ഫോർഡ് ശ്രേണിയിൽപ്പെടുന്ന കോവിഷീൽഡ് വാക്സിനാണ് വിദേശ രാജ്യങ്ങളിൽ സ്വീകാര്യം. ആയിരക്കണക്കിന് പ്രവാസി കുട്ടികളാണ് ഇപ്പോൾ നാട്ടിലുള്ളത്. ഗൾഫ് രാജ്യങ്ങളിൽ 15 വയസിന് താഴെയുള്ള കുട്ടികൾക്ക് പോലും വാക്സിൻ നൽകി കഴിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിൽ രക്ഷിതാക്കളുടെ കൂടെ വിദേശ രാജ്യങ്ങളിലേക്ക് തിരിച്ച് പോകാൻ കാത്തിരിക്കുന്ന കുട്ടികൾക്ക് അടിയന്തിരമായി കോവിഷീൽഡ് വാക്സിൻ നൽകണം. ഇതിനായി സർക്കാരിന്റെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്ന് കൊയിലാണ്ടി മണ്ഡലം കെ എംസിസി പ്രസിഡന്റ് റഉൗഫ് മഷ്ഹൂർ തങ്ങൾ ജനറൽ സെക്രട്ടറി ഫാറൂഖ് ഹമദാനി എന്നിവർ ആവശ്യപ്പെട്ടു. കേരള മുഖ്യ മന്ത്രി, ആരോഗ്യ മന്ത്രി, കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപ നേതാവ് എന്നിവർക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
സലിം കോട്ടയിൽ
കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ച പ്രതിരോധ വാക്സിൻ പട്ടികയിൽ കോവാക്സിൻ ഉൾപ്പെടുന്നില്ല. ഓക്സ്ഫോർഡ് ശ്രേണിയിൽപ്പെടുന്ന കോവിഷീൽഡ് വാക്സിനാണ് വിദേശ രാജ്യങ്ങളിൽ സ്വീകാര്യം. ആയിരക്കണക്കിന് പ്രവാസി കുട്ടികളാണ് ഇപ്പോൾ നാട്ടിലുള്ളത്. ഗൾഫ് രാജ്യങ്ങളിൽ 15 വയസിന് താഴെയുള്ള കുട്ടികൾക്ക് പോലും വാക്സിൻ നൽകി കഴിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിൽ രക്ഷിതാക്കളുടെ കൂടെ വിദേശ രാജ്യങ്ങളിലേക്ക് തിരിച്ച് പോകാൻ കാത്തിരിക്കുന്ന കുട്ടികൾക്ക് അടിയന്തിരമായി കോവിഷീൽഡ് വാക്സിൻ നൽകണം. ഇതിനായി സർക്കാരിന്റെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്ന് കൊയിലാണ്ടി മണ്ഡലം കെ എംസിസി പ്രസിഡന്റ് റഉൗഫ് മഷ്ഹൂർ തങ്ങൾ ജനറൽ സെക്രട്ടറി ഫാറൂഖ് ഹമദാനി എന്നിവർ ആവശ്യപ്പെട്ടു. കേരള മുഖ്യ മന്ത്രി, ആരോഗ്യ മന്ത്രി, കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപ നേതാവ് എന്നിവർക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
സലിം കോട്ടയിൽ