അര നൂറ്റാണ്ടിലേറെ മാണിസാറിന്റെ സ്വന്തമായിരുന്ന പാലായിൽ അദ്ദേഹത്തിന്റെ പിൻഗാമി ആരാവും? കേരളം അത്യാകാംക്ഷയോടെ നോക്കിയിരിക്കുന്ന ജനവിധിയാണത്. ആരാവും തെരഞ്ഞെടുക്കപ്പെടുക എന്നറിയാൻ 27 വരെ കാത്തിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് മാണിസാറിന്റെ ചുവടുകൾ പിൻചെല്ലാനായാൽ പാലാക്കാരുടെ ഭാഗ്യം. മാണിസാറിനു പകരം തെരഞ്ഞെടുക്കപ്പെടാൻ വോട്ടു കിട്ടിയാൽ മതി. പക്ഷേ അദ്ദേഹത്തിന്റെ പിൻഗാമി ആവുക അത്ര അനായാസമല്ല
ഇടതു മുന്നണിയെക്കാൾ ഐക്യ ജനാധിപത്യ മുന്നണിക്കാണു പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാകുന്നത്. ഒന്നിച്ചുനിൽക്കാനുള്ള അവരുടെ ശേഷിയാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. ദേശീയ തലത്തിൽ കോണ്ഗ്രസ് ദുർബലമാണ്. കേരളമാണ് ഏക പ്രതീക്ഷ. വരാനിരിക്കുന്ന അഞ്ചു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഈ തെരഞ്ഞെടുപ്പുഫലം പ്രത്യാഘാതം ഉണ്ടാക്കും.
കേരള കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ് ടോമിനു പാർട്ടിയുടെ രണ്ടില ചിഹ്നം കിട്ടാതാക്കിയ "ഐക്യം' പക്ഷേ അപകടകരമാകാതിരിക്കുവാൻ യുഡിഎഫ് നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
മാണിസാറിന്റെ പോരാട്ടങ്ങൾ
1965 മുതൽ ഓരോ തെരഞ്ഞെടുപ്പും മാണിസാർ വൻ പോരാട്ടമായാണു കണ്ടത്. ഓരോ വിജയവും അദ്ദേഹം പൊരുതി നേടിയതാണ്. കൂടെനിന്നവർ ചതിച്ച കഥകൾ അദ്ദേഹം ഒരിക്കലും വിഷയമാക്കിയില്ല. കാടടച്ചോ പാർട്ടി അടച്ചോ പറഞ്ഞാൽ അത് വേദന ഉണ്ടാക്കുന്നത് എല്ലാവർക്കുമല്ലേ എന്നതായിരുന്നു ന്യായം. ഒരു പോരാട്ടത്തിലും മാണിസാർ ആരെയും കണ്ണടച്ചു വിശ്വസിച്ചിട്ടുണ്ടാവില്ല. ആരോടും തനിക്കു വിശ്വാസമില്ലെന്നു കാണിച്ചിട്ടും ഉണ്ടാവില്ല. പക്ഷേ എന്നും എല്ലാത്തരം ചതിസാധ്യതകളും മുന്നിൽക്കണ്ട് അദ്ദേഹം മുൻകരുതൽ എടുത്തിരുന്നു.
ഏത് അടിയൊഴുക്കും തടയാൻ മാണിസാറിന് അദ്ദേഹത്തിന്റെ തന്ത്രങ്ങളുണ്ടായിരുന്നു. ഇക്കുറി അത്തരം തന്ത്രങ്ങൾ ആവശ്യമില്ല. കോണ്ഗ്രസുകാർ ഏറെ ആത്മാർഥതയോടെ രംഗത്തുണ്ട്.
ജോസ് ടോമും മാണി സി. കാപ്പനും ഹരിയും
ഇന്നത്തെ കേരള കോണ്ഗ്രസ് യുവനേതാക്കളിൽ പലരുടെയും ചേട്ടനായി നായകസ്ഥാനത്തുണ്ടായിരുന്ന ആളാണ് ജോസ് ടോം. പിള്ള ഗ്രൂപ്പ് ജനറൽ സെക്രട്ടറി വരെ ആയ ഡിജോ കാപ്പനു മുന്പ് കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായിരുന്നു അദ്ദേഹം. കഴിവും സംഘാടകശേഷിയും തെളിയിച്ച നേതാവ്.
പിന്നാലെ വന്ന പലരെയും മാണിസാർ കയറ്റിവിട്ടപ്പോഴും പിണങ്ങാതെ അദ്ദേഹം മാണിപ്പാർട്ടിയിൽ ഉറച്ചുനിന്നു. മാണിസാറിനോടും മുഖത്തുനോക്കി അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു. കാര്യംകാണാൻവേണ്ടി ഒപ്പിച്ചുപറഞ്ഞ് നല്ലപിള്ള ചമയുന്ന ആളായിരുന്നില്ല ജോസ് ടോം. വിപരീതങ്ങൾ നേരിട്ടും ഉറച്ചുനിന്നാൽ അംഗീകാരം തേടിവരും എന്നതിന്റെ അടയാളമാണ് ജോസ് ടോം. ജനാധിപത്യചേരിയെ സ്നേഹിക്കുന്നവരെല്ലാം അദ്ദേഹം ജയിച്ചുവരുമെന്ന് ഉറച്ചുവിശ്വസിക്കുന്നുമുണ്ട്.
അന്തർദേശീയ വോളിബോൾ താരമായിരുന്ന, സിനിമാ നിർമാതാവും നടനും സംവിധായകനുമായ മാണി സി. കാപ്പനു വലിയ സുഹൃദ് വലയമുണ്ട്. സുഹൃത്തുക്കളെ ഹൃദയംതുറന്നു സഹായിക്കുന്നയാൾ. എങ്കിലും അദ്ദേഹത്തിനുമുണ്ട് സ്വന്തം പാർട്ടിക്കാർക്കിടയിലെ അസ്വസ്ഥത. അവരുടെ പാർട്ടിയായ എൻസിപിയിൽനിന്ന് ഉഴവൂർ വിജയനോടു കൂറുള്ള 42 പേർ മാണി സി. കാപ്പനോട് എതിർത്ത് രാജിവച്ചതായി വാർത്ത വന്നപ്പോൾ പലരും ചോദിച്ചത് അതിന് 42 പേർ അവരുടെ പാർട്ടിയിൽ ഉണ്ടോ എന്നാണ്. ഉഴവൂർ വിജയന്റെ മരണത്തിനു ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പുമാണിത്. വിജയന്റെ മരണകാലത്തും ഉണ്ടായിരുന്നു ചില വിവാദങ്ങൾ. കാപ്പനും അട്ടിമറിയും അടിയൊഴുക്കുകളും പ്രതീക്ഷിക്കുന്നു.
എൻഡിഎ സ്ഥാനാർഥി ഹരി വിജയിക്കുമെന്ന് എത്രപേർ കരുതുന്നുണ്ടാവും? നാട് എത്തിനിൽക്കുന്ന സാന്പത്തിക പ്രതിസന്ധിയും ഹിന്ദി ഭ്രാന്തും ഒന്നും പലർക്കും വിഷയമല്ല.
പാലായുടെ വികസനം
മാണിസാർ പാലായിൽ വികസനം കൊണ്ടുവന്നില്ല എന്നൊക്കെ പറയുന്നതുകേൾക്കുന്പോൾ മുതിർന്ന പാലാക്കാർക്കെങ്കിലും സങ്കടം വരും. 54 വർഷം കൊണ്ട് മാണിസാർ പാലായ്ക്കു വേണ്ടി ചെയ്തത് അറിയുന്നവരിൽ ഏറെപ്പേർ ഇന്നു ജീവിച്ചിരിപ്പില്ല എന്ന സത്യമുണ്ട്. ഇന്നുള്ളവരിൽ പലരും കുഞ്ഞുമാണി, മാണിസാറാകുന്നതിനു വേണ്ടി നടത്തിയ അത്യധ്വാനത്തെക്കുറിച്ച് അറിയാത്തവരാണ്. ഇന്നത്തെ പാലാ ഇങ്ങനെ ആയതിൽ മാണിസാർ വഹിച്ച പങ്ക് അധികാര മോഹമില്ലാതെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ആർക്കും മനസിലാകും. മുനിസിപ്പാലിറ്റി വഴിയും പഞ്ചായത്തുകൾ വഴിയും സ്വകാര്യ മാനേജ്മെന്റുകൾ വഴിയും എല്ലാം ഉണ്ടായ വികസനത്തിൽ അദ്ദേഹം നല്ല സഹായിയും ഒത്താശയുമായിരുന്നു. ശരിക്കും ഒരു ഫസിലിറ്റേറ്റർ. അവർക്കു വേണ്ട എല്ലാത്തരം സഹായങ്ങളും അദ്ദേഹം ചെയ്തിരുന്നു. കോണ്ഗ്രസിലെ മൂത്ത തലമുറയ്ക്കെതിരേ പി.ടി. ചാക്കോയുടെ നേതൃത്വത്തിൽ വളർത്തിയെടുത്ത മുന്നേറ്റത്തിലെ അംഗങ്ങൾ തമ്മിലുണ്ടാക്കിയ സ്നേഹബന്ധം ജീവിതാവസാനംവരെ അദ്ദേഹം സൂക്ഷിച്ചു.
അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബജറ്റുകളെക്കുറിച്ച് കിഴിക്കുനോക്കി ബജറ്റുകൾ എന്നു പറഞ്ഞവരും എല്ലാം പാലായ്ക്കു കൊണ്ടുപോകുന്നു എന്ന് ആക്ഷേപിച്ചവരും എല്ലാം ഇന്ന് അദ്ദേഹം ചെയ്ത വികസനത്തിന്റെ കണക്കു നോക്കുന്നതു കാണുന്പോൾ കുറെ വിഷു ഉണ്ടവർക്കു മനംപിരട്ടലുണ്ടാവും.
ജനങ്ങളുടെ മാണിസാർ
മാണിസാറിനു മുന്പു പൂഞ്ഞാറിലും രാമപുരത്തും മീനച്ചിലിലും പുലിയന്നൂരിലും ജനപ്രതിനിധികൾ ഉണ്ടായിരുന്നു. ഇവരിൽ എത്ര പേർ സാധാരണക്കാരനു സംലഭ്യമായിരുന്നു! എനിക്ക് ഒരു ആവശ്യമുണ്ടായാൽ, അതു സഹോദരങ്ങളുമായുള്ള വഴക്കായാലും അതിർത്തി തർക്കമായാലും മക്കളുടെ കോളജ് പ്രവേശനമായാലും പോലീസ് കേസായാലും സ്ഥലംമാറ്റ വിഷയമായാലും മാണിസാറിന്റെ അടുത്തു ചെന്നാൽ പരിഹാരം ഉണ്ടാക്കും എന്ന ബോധ്യം ആളുകൾക്കു കൊടുക്കാൻ വേറേ എത്രപേർക്കായി.
അദ്ദേഹത്തിന്റെ പാർട്ടിയിലും പുറത്തും ഇന്നും ഉള്ള എംഎൽഎമാരിൽ എത്ര പേർക്ക് അതിനു സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ എതിർത്ത് വോട്ടു ചെയ്യുന്നവർ എന്നറിയുന്നവർക്കും അദ്ദേഹം സഹായി ആയിരുന്നു. സഹായിക്കാൻ കിട്ടുന്ന എല്ലാ അവസരവും അദ്ദേഹം ഉപയോഗിച്ചു.
മാണിസാറിനെ തേടി ജനം അങ്ങോട്ടു മാത്രമല്ല തന്റെ ജനത്തെ തേടി മാണിസാർ അങ്ങോട്ടും പോയിരുന്നു. വീട്ടിൽ ഒരു ചടങ്ങുണ്ടായാൽ മാണിസാർ അവർക്ക് അതിഥിയായിരുന്നില്ല, ആതിഥേയനായിരുന്നു. ഒരു വീട്ടുകാരനെപ്പോലെ കാര്യങ്ങളിൽ ഇടപെടുന്ന സ്വന്തം ഒരാൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിനു പോലും കേരള കോണ്ഗ്രസുകാർ പിരിവെടുത്താണ് മാണിസാറിന്റെ തെരഞ്ഞെടുപ്പു ചെലവിൽ ഒരു പങ്കു വഹിച്ചത്.
പ്രത്യാഘാതങ്ങൾ
പാലായിലെ ഉപതെരഞ്ഞെടുപ്പു ഫലം എന്തായാലും രണ്ടു മുന്നണികളിലും അതു വലിയ ചലനം ഉണ്ടാക്കും. മാണി സി. കാപ്പൻ ജയിച്ചാൽ ശശീന്ദ്രന്റെ കസേര ഇളക്കാൻ നോക്കും. ചാണ്ടിയും മാണിയും ഒന്നിക്കും. പവാറും അവർക്കൊപ്പം വരും. ജോസ് ടോം ജയിച്ചാലും തോറ്റാലും ജോസ് - ജോസഫ് വഴക്ക് മൂക്കും. രണ്ടില ചിഹ്നം കൊടുക്കാത്തത് മാണിക്കാർക്കിടയിൽ വല്ലാത്ത മുറിവുണ്ടാക്കിയിട്ടുണ്ട്. എവിടെവരെ എത്തും എന്നാണു കണ്ടറിയേണ്ടത്.
അനന്തപുരി/ദ്വിജൻ
ഇടതു മുന്നണിയെക്കാൾ ഐക്യ ജനാധിപത്യ മുന്നണിക്കാണു പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാകുന്നത്. ഒന്നിച്ചുനിൽക്കാനുള്ള അവരുടെ ശേഷിയാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. ദേശീയ തലത്തിൽ കോണ്ഗ്രസ് ദുർബലമാണ്. കേരളമാണ് ഏക പ്രതീക്ഷ. വരാനിരിക്കുന്ന അഞ്ചു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഈ തെരഞ്ഞെടുപ്പുഫലം പ്രത്യാഘാതം ഉണ്ടാക്കും.
കേരള കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ് ടോമിനു പാർട്ടിയുടെ രണ്ടില ചിഹ്നം കിട്ടാതാക്കിയ "ഐക്യം' പക്ഷേ അപകടകരമാകാതിരിക്കുവാൻ യുഡിഎഫ് നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
മാണിസാറിന്റെ പോരാട്ടങ്ങൾ
1965 മുതൽ ഓരോ തെരഞ്ഞെടുപ്പും മാണിസാർ വൻ പോരാട്ടമായാണു കണ്ടത്. ഓരോ വിജയവും അദ്ദേഹം പൊരുതി നേടിയതാണ്. കൂടെനിന്നവർ ചതിച്ച കഥകൾ അദ്ദേഹം ഒരിക്കലും വിഷയമാക്കിയില്ല. കാടടച്ചോ പാർട്ടി അടച്ചോ പറഞ്ഞാൽ അത് വേദന ഉണ്ടാക്കുന്നത് എല്ലാവർക്കുമല്ലേ എന്നതായിരുന്നു ന്യായം. ഒരു പോരാട്ടത്തിലും മാണിസാർ ആരെയും കണ്ണടച്ചു വിശ്വസിച്ചിട്ടുണ്ടാവില്ല. ആരോടും തനിക്കു വിശ്വാസമില്ലെന്നു കാണിച്ചിട്ടും ഉണ്ടാവില്ല. പക്ഷേ എന്നും എല്ലാത്തരം ചതിസാധ്യതകളും മുന്നിൽക്കണ്ട് അദ്ദേഹം മുൻകരുതൽ എടുത്തിരുന്നു.
ഏത് അടിയൊഴുക്കും തടയാൻ മാണിസാറിന് അദ്ദേഹത്തിന്റെ തന്ത്രങ്ങളുണ്ടായിരുന്നു. ഇക്കുറി അത്തരം തന്ത്രങ്ങൾ ആവശ്യമില്ല. കോണ്ഗ്രസുകാർ ഏറെ ആത്മാർഥതയോടെ രംഗത്തുണ്ട്.
ജോസ് ടോമും മാണി സി. കാപ്പനും ഹരിയും
ഇന്നത്തെ കേരള കോണ്ഗ്രസ് യുവനേതാക്കളിൽ പലരുടെയും ചേട്ടനായി നായകസ്ഥാനത്തുണ്ടായിരുന്ന ആളാണ് ജോസ് ടോം. പിള്ള ഗ്രൂപ്പ് ജനറൽ സെക്രട്ടറി വരെ ആയ ഡിജോ കാപ്പനു മുന്പ് കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായിരുന്നു അദ്ദേഹം. കഴിവും സംഘാടകശേഷിയും തെളിയിച്ച നേതാവ്.
പിന്നാലെ വന്ന പലരെയും മാണിസാർ കയറ്റിവിട്ടപ്പോഴും പിണങ്ങാതെ അദ്ദേഹം മാണിപ്പാർട്ടിയിൽ ഉറച്ചുനിന്നു. മാണിസാറിനോടും മുഖത്തുനോക്കി അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു. കാര്യംകാണാൻവേണ്ടി ഒപ്പിച്ചുപറഞ്ഞ് നല്ലപിള്ള ചമയുന്ന ആളായിരുന്നില്ല ജോസ് ടോം. വിപരീതങ്ങൾ നേരിട്ടും ഉറച്ചുനിന്നാൽ അംഗീകാരം തേടിവരും എന്നതിന്റെ അടയാളമാണ് ജോസ് ടോം. ജനാധിപത്യചേരിയെ സ്നേഹിക്കുന്നവരെല്ലാം അദ്ദേഹം ജയിച്ചുവരുമെന്ന് ഉറച്ചുവിശ്വസിക്കുന്നുമുണ്ട്.
അന്തർദേശീയ വോളിബോൾ താരമായിരുന്ന, സിനിമാ നിർമാതാവും നടനും സംവിധായകനുമായ മാണി സി. കാപ്പനു വലിയ സുഹൃദ് വലയമുണ്ട്. സുഹൃത്തുക്കളെ ഹൃദയംതുറന്നു സഹായിക്കുന്നയാൾ. എങ്കിലും അദ്ദേഹത്തിനുമുണ്ട് സ്വന്തം പാർട്ടിക്കാർക്കിടയിലെ അസ്വസ്ഥത. അവരുടെ പാർട്ടിയായ എൻസിപിയിൽനിന്ന് ഉഴവൂർ വിജയനോടു കൂറുള്ള 42 പേർ മാണി സി. കാപ്പനോട് എതിർത്ത് രാജിവച്ചതായി വാർത്ത വന്നപ്പോൾ പലരും ചോദിച്ചത് അതിന് 42 പേർ അവരുടെ പാർട്ടിയിൽ ഉണ്ടോ എന്നാണ്. ഉഴവൂർ വിജയന്റെ മരണത്തിനു ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പുമാണിത്. വിജയന്റെ മരണകാലത്തും ഉണ്ടായിരുന്നു ചില വിവാദങ്ങൾ. കാപ്പനും അട്ടിമറിയും അടിയൊഴുക്കുകളും പ്രതീക്ഷിക്കുന്നു.
എൻഡിഎ സ്ഥാനാർഥി ഹരി വിജയിക്കുമെന്ന് എത്രപേർ കരുതുന്നുണ്ടാവും? നാട് എത്തിനിൽക്കുന്ന സാന്പത്തിക പ്രതിസന്ധിയും ഹിന്ദി ഭ്രാന്തും ഒന്നും പലർക്കും വിഷയമല്ല.
പാലായുടെ വികസനം
മാണിസാർ പാലായിൽ വികസനം കൊണ്ടുവന്നില്ല എന്നൊക്കെ പറയുന്നതുകേൾക്കുന്പോൾ മുതിർന്ന പാലാക്കാർക്കെങ്കിലും സങ്കടം വരും. 54 വർഷം കൊണ്ട് മാണിസാർ പാലായ്ക്കു വേണ്ടി ചെയ്തത് അറിയുന്നവരിൽ ഏറെപ്പേർ ഇന്നു ജീവിച്ചിരിപ്പില്ല എന്ന സത്യമുണ്ട്. ഇന്നുള്ളവരിൽ പലരും കുഞ്ഞുമാണി, മാണിസാറാകുന്നതിനു വേണ്ടി നടത്തിയ അത്യധ്വാനത്തെക്കുറിച്ച് അറിയാത്തവരാണ്. ഇന്നത്തെ പാലാ ഇങ്ങനെ ആയതിൽ മാണിസാർ വഹിച്ച പങ്ക് അധികാര മോഹമില്ലാതെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ആർക്കും മനസിലാകും. മുനിസിപ്പാലിറ്റി വഴിയും പഞ്ചായത്തുകൾ വഴിയും സ്വകാര്യ മാനേജ്മെന്റുകൾ വഴിയും എല്ലാം ഉണ്ടായ വികസനത്തിൽ അദ്ദേഹം നല്ല സഹായിയും ഒത്താശയുമായിരുന്നു. ശരിക്കും ഒരു ഫസിലിറ്റേറ്റർ. അവർക്കു വേണ്ട എല്ലാത്തരം സഹായങ്ങളും അദ്ദേഹം ചെയ്തിരുന്നു. കോണ്ഗ്രസിലെ മൂത്ത തലമുറയ്ക്കെതിരേ പി.ടി. ചാക്കോയുടെ നേതൃത്വത്തിൽ വളർത്തിയെടുത്ത മുന്നേറ്റത്തിലെ അംഗങ്ങൾ തമ്മിലുണ്ടാക്കിയ സ്നേഹബന്ധം ജീവിതാവസാനംവരെ അദ്ദേഹം സൂക്ഷിച്ചു.
അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബജറ്റുകളെക്കുറിച്ച് കിഴിക്കുനോക്കി ബജറ്റുകൾ എന്നു പറഞ്ഞവരും എല്ലാം പാലായ്ക്കു കൊണ്ടുപോകുന്നു എന്ന് ആക്ഷേപിച്ചവരും എല്ലാം ഇന്ന് അദ്ദേഹം ചെയ്ത വികസനത്തിന്റെ കണക്കു നോക്കുന്നതു കാണുന്പോൾ കുറെ വിഷു ഉണ്ടവർക്കു മനംപിരട്ടലുണ്ടാവും.
ജനങ്ങളുടെ മാണിസാർ
മാണിസാറിനു മുന്പു പൂഞ്ഞാറിലും രാമപുരത്തും മീനച്ചിലിലും പുലിയന്നൂരിലും ജനപ്രതിനിധികൾ ഉണ്ടായിരുന്നു. ഇവരിൽ എത്ര പേർ സാധാരണക്കാരനു സംലഭ്യമായിരുന്നു! എനിക്ക് ഒരു ആവശ്യമുണ്ടായാൽ, അതു സഹോദരങ്ങളുമായുള്ള വഴക്കായാലും അതിർത്തി തർക്കമായാലും മക്കളുടെ കോളജ് പ്രവേശനമായാലും പോലീസ് കേസായാലും സ്ഥലംമാറ്റ വിഷയമായാലും മാണിസാറിന്റെ അടുത്തു ചെന്നാൽ പരിഹാരം ഉണ്ടാക്കും എന്ന ബോധ്യം ആളുകൾക്കു കൊടുക്കാൻ വേറേ എത്രപേർക്കായി.
അദ്ദേഹത്തിന്റെ പാർട്ടിയിലും പുറത്തും ഇന്നും ഉള്ള എംഎൽഎമാരിൽ എത്ര പേർക്ക് അതിനു സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ എതിർത്ത് വോട്ടു ചെയ്യുന്നവർ എന്നറിയുന്നവർക്കും അദ്ദേഹം സഹായി ആയിരുന്നു. സഹായിക്കാൻ കിട്ടുന്ന എല്ലാ അവസരവും അദ്ദേഹം ഉപയോഗിച്ചു.
മാണിസാറിനെ തേടി ജനം അങ്ങോട്ടു മാത്രമല്ല തന്റെ ജനത്തെ തേടി മാണിസാർ അങ്ങോട്ടും പോയിരുന്നു. വീട്ടിൽ ഒരു ചടങ്ങുണ്ടായാൽ മാണിസാർ അവർക്ക് അതിഥിയായിരുന്നില്ല, ആതിഥേയനായിരുന്നു. ഒരു വീട്ടുകാരനെപ്പോലെ കാര്യങ്ങളിൽ ഇടപെടുന്ന സ്വന്തം ഒരാൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിനു പോലും കേരള കോണ്ഗ്രസുകാർ പിരിവെടുത്താണ് മാണിസാറിന്റെ തെരഞ്ഞെടുപ്പു ചെലവിൽ ഒരു പങ്കു വഹിച്ചത്.
പ്രത്യാഘാതങ്ങൾ
പാലായിലെ ഉപതെരഞ്ഞെടുപ്പു ഫലം എന്തായാലും രണ്ടു മുന്നണികളിലും അതു വലിയ ചലനം ഉണ്ടാക്കും. മാണി സി. കാപ്പൻ ജയിച്ചാൽ ശശീന്ദ്രന്റെ കസേര ഇളക്കാൻ നോക്കും. ചാണ്ടിയും മാണിയും ഒന്നിക്കും. പവാറും അവർക്കൊപ്പം വരും. ജോസ് ടോം ജയിച്ചാലും തോറ്റാലും ജോസ് - ജോസഫ് വഴക്ക് മൂക്കും. രണ്ടില ചിഹ്നം കൊടുക്കാത്തത് മാണിക്കാർക്കിടയിൽ വല്ലാത്ത മുറിവുണ്ടാക്കിയിട്ടുണ്ട്. എവിടെവരെ എത്തും എന്നാണു കണ്ടറിയേണ്ടത്.
അനന്തപുരി/ദ്വിജൻ