ചപ്പാരപ്പടവ്: കുവേരി പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പാലത്തിന്റെ പാർശ്വ സംരക്ഷണമായി നിർമിച്ചിരിക്കുന്ന കമ്പിവേലികൾ പൊട്ടിയടർന്ന നിലയിലായിരുന്നു.
ഇതിലെ ഒട്ടേറെ സ്കൂൾ വിദ്യാർഥികളടക്കം കടന്നു പോകുന്നതിനാൽ അപകടസാധ്യതയും ഏറെയായിരുന്നു.
ഇതോടെ ചപ്പാരപ്പടവ് പഞ്ചായത്ത് ബജറ്റിൽ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി മൂന്നുലക്ഷം രൂപ മാറ്റിവച്ചു. പാലത്തിന്റെ പാർശ്വ സംരക്ഷണമായി നിർമിച്ച കമ്പിവേലികൾ മാറ്റി സ്ഥാപിക്കുകയും പെയിന്റിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികളുമാണ് ഇപ്പോൾ പുരോഗമിച്ചു വരുന്നത്. അതേസമയം തൂക്കുപാലം നിലനിർത്തി, കൂവേരിക്കടവിൽ കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.
ഇതിലെ ഒട്ടേറെ സ്കൂൾ വിദ്യാർഥികളടക്കം കടന്നു പോകുന്നതിനാൽ അപകടസാധ്യതയും ഏറെയായിരുന്നു.
ഇതോടെ ചപ്പാരപ്പടവ് പഞ്ചായത്ത് ബജറ്റിൽ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി മൂന്നുലക്ഷം രൂപ മാറ്റിവച്ചു. പാലത്തിന്റെ പാർശ്വ സംരക്ഷണമായി നിർമിച്ച കമ്പിവേലികൾ മാറ്റി സ്ഥാപിക്കുകയും പെയിന്റിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികളുമാണ് ഇപ്പോൾ പുരോഗമിച്ചു വരുന്നത്. അതേസമയം തൂക്കുപാലം നിലനിർത്തി, കൂവേരിക്കടവിൽ കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.