നാദാപുരം: ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ ലംഘിച്ച് രേഖകൾ ഒന്നും ഇല്ലാതെ ഒരാഴ്ച്ചയോളം പ്രവർത്തിച്ച മിനി ചന്തയും, ഭക്ഷണ സ്റ്റാളും പഞ്ചായത്ത് അധികൃതർ അടപ്പിച്ചു. പൊതുജനാരോഗ്യത്തിനും ക്രമസമാധാനത്തിനും ഭീഷണി ഉയർന്നതോടെയാണ് പഞ്ചായത്ത് അധികൃതർ സ്ഥാപനം അടപ്പിച്ചത്. സ്റ്റാൾ നടത്തിപ്പുകാരനായ തൻസീഹ് കേളോത്ത് എന്നയാൾക്ക് 5000 രൂപ പിഴ ചുമത്തി.
നാദാപുരം പഞ്ചായത്ത് അധികൃതർ ശനിയാഴ്ച്ച സ്ഥലത്ത് പരിശോധന നടത്തി. പരിശോധനക്കിടെ സ്റ്റാളിൽ വൈദ്യുതി ഓഫ് ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ച ഐസ്ക്രീം പാക്കറ്റുകൾ പിടികൂടി. സ്റ്റാളിലെ ഫ്രീസറിൽ സൂക്ഷിച്ച ഉപയോഗശൂന്യമായ 24 ഐസ്ക്രീം ബോക്സുകളാണ് നശിപ്പിച്ചത്. താത്ക്കാലിക സ്റ്റാൾ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു. പരിശോധനക്കിടെ അസഹനീയമായ ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു സ്റ്റാൾ.
നാദാപുരം പഞ്ചായത്ത് അധികൃതർ ശനിയാഴ്ച്ച സ്ഥലത്ത് പരിശോധന നടത്തി. പരിശോധനക്കിടെ സ്റ്റാളിൽ വൈദ്യുതി ഓഫ് ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ച ഐസ്ക്രീം പാക്കറ്റുകൾ പിടികൂടി. സ്റ്റാളിലെ ഫ്രീസറിൽ സൂക്ഷിച്ച ഉപയോഗശൂന്യമായ 24 ഐസ്ക്രീം ബോക്സുകളാണ് നശിപ്പിച്ചത്. താത്ക്കാലിക സ്റ്റാൾ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു. പരിശോധനക്കിടെ അസഹനീയമായ ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു സ്റ്റാൾ.