പുൽപ്പള്ളി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ ഉണർത്തുന്ന 50 നോന്പിന്റെ വലിയ ആഴ്ച ആചരണത്തിന് ജില്ലയിലെ ദേവാലയങ്ങൾ ഒരുങ്ങി. എളിമയുടെ പ്രഭ വിതറി കഴുതപ്പുറത്ത് യേശു നടത്തിയ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി പള്ളികളിൽ ഇന്ന് കുരുത്തോലത്തിരുനാൾ ആചരിക്കും. ദേവാലയങ്ങളിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദിവ്യബലിയും കുരുത്തോല വെഞ്ചരിപ്പും വിതരണവും പ്രദക്ഷിണവും നടക്കും.
മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാർമികത്വത്തിൽ കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ രാവിലെ എഴിന് ശുശ്രൂഷകൾ ആരംഭിക്കും.
നടവയൽ ഹോളി ഇൻഫന്റ് ജീസസ് ആർക്കി എപ്പിസ്കോപ്പൽ ദേവലയത്തിൽ രാവിലെ 6.30ന് തുടങ്ങുന്ന ശുശ്രൂഷകളിൽ രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികനാകും.
ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് നീലഗിരി ജില്ലയിലെ ഉപ്പട്ടി സെന്റ് ജോർജ് ദേവാലയത്തിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് രാവിലെ എഴിന് തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയിൽ ആരംഭിക്കുന്ന തിരുകർമങ്ങളിൽ മുഖ്യകാർമികനാകും.
മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാർമികത്വത്തിൽ കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ രാവിലെ എഴിന് ശുശ്രൂഷകൾ ആരംഭിക്കും.
നടവയൽ ഹോളി ഇൻഫന്റ് ജീസസ് ആർക്കി എപ്പിസ്കോപ്പൽ ദേവലയത്തിൽ രാവിലെ 6.30ന് തുടങ്ങുന്ന ശുശ്രൂഷകളിൽ രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികനാകും.
ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് നീലഗിരി ജില്ലയിലെ ഉപ്പട്ടി സെന്റ് ജോർജ് ദേവാലയത്തിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് രാവിലെ എഴിന് തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയിൽ ആരംഭിക്കുന്ന തിരുകർമങ്ങളിൽ മുഖ്യകാർമികനാകും.