രാവിലെ എഴുന്നേൽക്കുന്പോൾ ആദ്യം കൈയിലെടുക്കുന്ന ടൂത്ത്ബ്രഷ് മുതൽ തുടങ്ങുന്നതാണ് നിത്യജീവിതത്തിൽ പ്ലാസ്റ്റിക്കുമായുള്ള ഒരു മനുഷ്യന്റെ ബന്ധം. മഗ്, പായ്ക്കറ്റ്, ബക്കറ്റ്, പേന, കസേര, മൊബൈൽ ഫോണ്, കണ്ണട, വാട്ടർ ടാങ്ക് തുടങ്ങി ദിവസവും ഒരു വ്യക്തി ഏറ്റവും കൂടുതൽ ഇടപെടൽ നടത്തുന്ന വസ്തു ഏതെന്നു ചോദിച്ചാൽ പ്ലാസ്റ്റിക് എന്നു തന്നെയാണ് ഉത്തരം.
വാതിലുകൾ മുതൽ വസ്ത്രങ്ങൾ വരെ പ്ലാസ്റ്റിക് യുഗത്തിലേക്കു കടന്നുകഴിഞ്ഞു. കൈകാര്യം ചെയ്യാനുള്ള എളുപ്പം, ഭാരക്കുറവ്, വിലക്കുറവ്, കാഴ്ചയിലുള്ള ഭംഗി, ദീർഘകാലം ഉപയോഗിക്കാമെന്ന ഗുണം, കൊണ്ടുനടക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യം, മഴയെയും വെയിലിനെയുമൊക്കെ ചെറുക്കാനുള്ള ശേഷി തുടങ്ങി പ്ലാസ്റ്റിക്കിന്റെ എണ്ണിയാൽ തീരാത്ത മേന്മകളാണ് അതിനെ നിത്യജീവിതത്തിൽ മനുഷ്യർക്കു പ്രിയങ്കരമാക്കി മാറ്റിയിരിക്കുന്നത്.
പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള ഒരു ജീവിതത്തെക്കുറിച്ച് ഇന്നു മനുഷ്യന് ആലോചിക്കാനേ വയ്യ. ജനിച്ചു വീഴുന്പോൾ പൊക്കിൾകൊടി മുറിച്ചതിനു ശേഷം ഇടുന്ന ബാൻഡ് മുതൽ തുടങ്ങുന്നതാണ് ഒരു കുഞ്ഞിന്റെ പ്ലാസ്റ്റിക് ജീവിതം! ഇങ്ങനെ ശാസ്ത്രലോകം പ്ലാസ്റ്റിക്കുകളുടെ നവീന ഗുണഗണങ്ങൾ കണ്ടെത്തുന്നതിനനുസരിച്ച് അവ മനുഷ്യജീവിതത്തിന്റെ പുതിയ പുതിയ തലങ്ങളിൽ ഇടംപിടിച്ചുകൊണ്ടിരിക്കുന്നു.
കെണി അരികെ
ഓരോന്നിനെയും ശരിയായി പഠിച്ചിട്ടും വിലയിരുത്തിയിട്ടും വേണം നമ്മുടെ ജീവിതത്തിൽ എത്രത്തോളം ഇടം അവർക്കു നൽകണമെന്നു തീരുമാനിക്കാൻ. എന്നാൽ, പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽ മനുഷ്യൻ ഈ തത്വം തെല്ലും പാലിച്ചില്ല.
പ്ലാസ്റ്റിക്കിന്റെ ഗുണഗണങ്ങളുടെ തിളക്കത്തിൽ കണ്ണുമഞ്ഞളിച്ചുപോയ മനുഷ്യൻ അവയെ ആവോളം വളർത്തി, ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം കയറ്റിയിരുത്തി. ഭാവിയിൽ സ്വന്തം നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന ഏർപ്പാടാണ് ഇതെന്നു തിരിച്ചറിയാൻ ഏറെ വൈകി. തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാകട്ടെ, അത്ര പെട്ടെന്നു പറിച്ചുമാറ്റാൻ പറ്റാത്തവിധം അവ നിത്യജീവിതത്തോടു ചേർന്നുപോയിരിക്കുന്നു. ഒട്ടകത്തിനു സ്ഥലം കൊടുത്തസ്ഥിതി! പ്ലാസ്റ്റിക്കിനെ പൂർണമായും അടർത്തിമാറ്റാനാകില്ലെങ്കിലും വിവേകത്തോടെ ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും കഴിഞ്ഞില്ലെങ്കിൽ തന്റെയും ഭാവി തലമുറയുടെയും നിലനിൽപ്പു തന്നെ അപകടത്തിലാകും എന്നതാണ് പുതിയ പഠനങ്ങളും അനുഭവങ്ങളും മനുഷ്യരാശിക്കു മുന്നിൽ കാണിച്ചുതരുന്ന പാഠം.
കാത്തിരിക്കുന്നത്
നിത്യവും പലരീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് അത്ര പാവമല്ലെന്നു ശാസ്ത്രലോകത്തിനും ആരോഗ്യലോകത്തിനുമൊക്കെ ബോധ്യമായിക്കഴിഞ്ഞു. എന്നാൽ, പൊതുജനത്തിന് ഇനിയും ആ ബോധ്യം വേണ്ടത്ര വന്നിട്ടില്ല. അതുകൊണ്ട് അവർ പ്ലാസ്റ്റിക്കിനെ ഇപ്പോഴും ചേർത്തുപിടിച്ചിരിക്കുന്നു, ഒപ്പം ഒരായിരം ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും. തങ്ങളുടെ ജീവിതത്തിൽ ആരോഗ്യപരമായ പല പ്രശ്നങ്ങളുടെയും കാരണം പ്ലാസ്റ്റിക്കുമായുള്ള സഹവാസമാണെന്ന യാഥാർഥ്യം പൊതുജനങ്ങളിലേറെയും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല.
പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കരുതെന്നും പ്ലാസ്റ്റിക് കത്തിക്കരുതെന്നുമൊക്കെയുള്ള നിർദേശങ്ങളും ഉപദേശങ്ങളും സർക്കാർ നൽകിത്തുടങ്ങിയിട്ടുണ്ടെങ്കിലും അതിനുമപ്പുറമുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇനിയും അധികം പേരുടെയും ശ്രദ്ധ കടന്നു ചെന്നിട്ടില്ല.
വിവിധ ഏജൻസികളും ആരോഗ്യവിദഗ്ധരുമൊക്കെ നടത്തിയ പഠനങ്ങൾ പ്രകാരം നമ്മൾ ഇന്നത്തെ രീതിയിൽതന്നെ പ്ലാസ്റ്റിക് ഉപയോഗം മുന്നോട്ടുപോയാൽ നമ്മെ കാത്തിരിക്കുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആയിരിക്കും.
ആമാശയത്തിലേക്കും
വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് എന്താണെന്നും അത് ഏതൊക്കെ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബഹുഭൂരിപക്ഷത്തിനും അറിവില്ല എന്നതാണ് യാഥാർഥ്യം. പ്ലാസ്റ്റിക് എന്താണെന്ന തിരിച്ചറിവും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബോധ്യവും അതിന്റെ ഉപയോഗത്തിലുള്ള നിയന്ത്രണവുമാണ് ഈ നിശബ്ദനായ കൊലയാളിയെ വരുതിയിലാക്കാനുള്ള മാർഗം.
മണ്ണും കുളവും പുഴയുമൊക്കെ പ്ലാസ്റ്റിക് നിറഞ്ഞുകഴിഞ്ഞു. എന്തിനെയും സ്വീകരിക്കാൻ കൈവിരിച്ചു നിൽക്കാറുള്ള കായലും കടലും പോലും പ്ലാസ്റ്റിക്കിന്റെ തള്ളിക്കയറ്റം കണ്ട് കൈമലർത്തുന്നു, ഇതൊക്കെ നമ്മൾ ദിവസവും മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളിൽ ചിലത്...
എന്നാൽ, നാം കണ്ടിട്ടും തിരിച്ചറിയാതെ പോകുന്ന കാഴ്ചകൾ ഇതിനേക്കാൾ ആശങ്കാജനകമാണ്. മനുഷ്യൻ നിത്യജീവിതത്തിൽ പ്ലാസ്റ്റിക് തിന്നുകൊണ്ടിരിക്കുന്നു എന്നതാണ് ആ ഞെട്ടിക്കുന്ന യാഥാർഥ്യം. കേൾക്കുന്പോൾ തമാശയെന്നു തോന്നിയേക്കാം, ഞാൻ എപ്പോൾ പ്ലാസ്റ്റിക് തിന്നുന്നു? എന്ന ചോദ്യവും മനസിൽ ഉയർന്നേക്കാം.
എന്നാൽ, പ്ലാസ്റ്റിക്കിന്റെ സ്വഭാവവും രാസഘടനയും പ്രവർത്തനരീതിയുമൊക്കെ മനസിലാക്കിയ ശേഷം അതിനെ നമ്മുടെ പ്ലാസ്റ്റിക് ഉപയോഗരീതികളോടു ചേർത്തുവച്ചു ചിന്തിക്കുന്പോൾ നിങ്ങളും പറഞ്ഞുപോകും ശരിയാണ്, നമ്മൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നുണ്ട്! അറിഞ്ഞും അറിയാതെയും ഇതു നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിനെ വേണ്ടവിധം മനസിലാക്കാതെ തോന്നിയതുപോലെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അനുവാദമില്ലാതെ ആമാശയത്തിലേക്കും ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വരെ ഇതു നുഴഞ്ഞുകയറിത്തുടങ്ങിയത്.
നമ്മുടെയൊക്കെ ജീവിതത്തെ അലട്ടുന്ന പല ആരോഗ്യപ്രശ്നങ്ങളുടെയും പിന്നിലെ യഥാർഥ വില്ലൻ ഒരുപക്ഷേ ഈ പ്ലാസ്റ്റിക് ആയിരിക്കാമെന്ന് പഠനങ്ങളുടെ വെളിച്ചത്തിൽ ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കടലിൽ പ്ലാസ്റ്റിക് സാന്നിധ്യം പെരുകിയതോടെ കടൽവെള്ളം വറ്റിച്ചെടുക്കുന്ന ഉപ്പിൽ പോലും പ്ലാസ്റ്റിക് അംശങ്ങൾ കലരാനിടയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ലാസ്റ്റിക്കിന്റെ സ്വഭാവസവിശേഷതകൾ തിരിച്ചറിഞ്ഞ് വിവേകത്തോടെയുള്ള ഉപയോഗരീതികളിലേക്കു മാറിയില്ലെങ്കിൽ ഫീഡിംഗ് ബോട്ടിൽ മുതൽ വാട്ടർ ടാങ്കുകൾ വരെ അപകടകാരികളായി മാറുമെന്നാണ് ഈ രംഗത്തുപഠനം നടത്തുന്നവർ പറയുന്നത്.
വിവേകത്തോടെ പ്ലാസ്റ്റിക്കിനെ കൈകാര്യം ചെയ്യണമെങ്കിൽ പ്ലാസ്റ്റിക് എന്താണെന്നും അവയുടെ സ്വഭാവം എന്താണെന്നും പ്രവർത്തനരീതികൾ എങ്ങനെയാണെന്നും അറിയണം. അതിനെക്കുറിച്ചു നാളെ.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ -1 / ജോൺസൺ പൂവന്തുരുത്ത്
വാതിലുകൾ മുതൽ വസ്ത്രങ്ങൾ വരെ പ്ലാസ്റ്റിക് യുഗത്തിലേക്കു കടന്നുകഴിഞ്ഞു. കൈകാര്യം ചെയ്യാനുള്ള എളുപ്പം, ഭാരക്കുറവ്, വിലക്കുറവ്, കാഴ്ചയിലുള്ള ഭംഗി, ദീർഘകാലം ഉപയോഗിക്കാമെന്ന ഗുണം, കൊണ്ടുനടക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യം, മഴയെയും വെയിലിനെയുമൊക്കെ ചെറുക്കാനുള്ള ശേഷി തുടങ്ങി പ്ലാസ്റ്റിക്കിന്റെ എണ്ണിയാൽ തീരാത്ത മേന്മകളാണ് അതിനെ നിത്യജീവിതത്തിൽ മനുഷ്യർക്കു പ്രിയങ്കരമാക്കി മാറ്റിയിരിക്കുന്നത്.
പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള ഒരു ജീവിതത്തെക്കുറിച്ച് ഇന്നു മനുഷ്യന് ആലോചിക്കാനേ വയ്യ. ജനിച്ചു വീഴുന്പോൾ പൊക്കിൾകൊടി മുറിച്ചതിനു ശേഷം ഇടുന്ന ബാൻഡ് മുതൽ തുടങ്ങുന്നതാണ് ഒരു കുഞ്ഞിന്റെ പ്ലാസ്റ്റിക് ജീവിതം! ഇങ്ങനെ ശാസ്ത്രലോകം പ്ലാസ്റ്റിക്കുകളുടെ നവീന ഗുണഗണങ്ങൾ കണ്ടെത്തുന്നതിനനുസരിച്ച് അവ മനുഷ്യജീവിതത്തിന്റെ പുതിയ പുതിയ തലങ്ങളിൽ ഇടംപിടിച്ചുകൊണ്ടിരിക്കുന്നു.
കെണി അരികെ
ഓരോന്നിനെയും ശരിയായി പഠിച്ചിട്ടും വിലയിരുത്തിയിട്ടും വേണം നമ്മുടെ ജീവിതത്തിൽ എത്രത്തോളം ഇടം അവർക്കു നൽകണമെന്നു തീരുമാനിക്കാൻ. എന്നാൽ, പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽ മനുഷ്യൻ ഈ തത്വം തെല്ലും പാലിച്ചില്ല.
പ്ലാസ്റ്റിക്കിന്റെ ഗുണഗണങ്ങളുടെ തിളക്കത്തിൽ കണ്ണുമഞ്ഞളിച്ചുപോയ മനുഷ്യൻ അവയെ ആവോളം വളർത്തി, ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം കയറ്റിയിരുത്തി. ഭാവിയിൽ സ്വന്തം നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന ഏർപ്പാടാണ് ഇതെന്നു തിരിച്ചറിയാൻ ഏറെ വൈകി. തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാകട്ടെ, അത്ര പെട്ടെന്നു പറിച്ചുമാറ്റാൻ പറ്റാത്തവിധം അവ നിത്യജീവിതത്തോടു ചേർന്നുപോയിരിക്കുന്നു. ഒട്ടകത്തിനു സ്ഥലം കൊടുത്തസ്ഥിതി! പ്ലാസ്റ്റിക്കിനെ പൂർണമായും അടർത്തിമാറ്റാനാകില്ലെങ്കിലും വിവേകത്തോടെ ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും കഴിഞ്ഞില്ലെങ്കിൽ തന്റെയും ഭാവി തലമുറയുടെയും നിലനിൽപ്പു തന്നെ അപകടത്തിലാകും എന്നതാണ് പുതിയ പഠനങ്ങളും അനുഭവങ്ങളും മനുഷ്യരാശിക്കു മുന്നിൽ കാണിച്ചുതരുന്ന പാഠം.
കാത്തിരിക്കുന്നത്
നിത്യവും പലരീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് അത്ര പാവമല്ലെന്നു ശാസ്ത്രലോകത്തിനും ആരോഗ്യലോകത്തിനുമൊക്കെ ബോധ്യമായിക്കഴിഞ്ഞു. എന്നാൽ, പൊതുജനത്തിന് ഇനിയും ആ ബോധ്യം വേണ്ടത്ര വന്നിട്ടില്ല. അതുകൊണ്ട് അവർ പ്ലാസ്റ്റിക്കിനെ ഇപ്പോഴും ചേർത്തുപിടിച്ചിരിക്കുന്നു, ഒപ്പം ഒരായിരം ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും. തങ്ങളുടെ ജീവിതത്തിൽ ആരോഗ്യപരമായ പല പ്രശ്നങ്ങളുടെയും കാരണം പ്ലാസ്റ്റിക്കുമായുള്ള സഹവാസമാണെന്ന യാഥാർഥ്യം പൊതുജനങ്ങളിലേറെയും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല.
പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കരുതെന്നും പ്ലാസ്റ്റിക് കത്തിക്കരുതെന്നുമൊക്കെയുള്ള നിർദേശങ്ങളും ഉപദേശങ്ങളും സർക്കാർ നൽകിത്തുടങ്ങിയിട്ടുണ്ടെങ്കിലും അതിനുമപ്പുറമുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇനിയും അധികം പേരുടെയും ശ്രദ്ധ കടന്നു ചെന്നിട്ടില്ല.
വിവിധ ഏജൻസികളും ആരോഗ്യവിദഗ്ധരുമൊക്കെ നടത്തിയ പഠനങ്ങൾ പ്രകാരം നമ്മൾ ഇന്നത്തെ രീതിയിൽതന്നെ പ്ലാസ്റ്റിക് ഉപയോഗം മുന്നോട്ടുപോയാൽ നമ്മെ കാത്തിരിക്കുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആയിരിക്കും.
ആമാശയത്തിലേക്കും
വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് എന്താണെന്നും അത് ഏതൊക്കെ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബഹുഭൂരിപക്ഷത്തിനും അറിവില്ല എന്നതാണ് യാഥാർഥ്യം. പ്ലാസ്റ്റിക് എന്താണെന്ന തിരിച്ചറിവും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബോധ്യവും അതിന്റെ ഉപയോഗത്തിലുള്ള നിയന്ത്രണവുമാണ് ഈ നിശബ്ദനായ കൊലയാളിയെ വരുതിയിലാക്കാനുള്ള മാർഗം.
മണ്ണും കുളവും പുഴയുമൊക്കെ പ്ലാസ്റ്റിക് നിറഞ്ഞുകഴിഞ്ഞു. എന്തിനെയും സ്വീകരിക്കാൻ കൈവിരിച്ചു നിൽക്കാറുള്ള കായലും കടലും പോലും പ്ലാസ്റ്റിക്കിന്റെ തള്ളിക്കയറ്റം കണ്ട് കൈമലർത്തുന്നു, ഇതൊക്കെ നമ്മൾ ദിവസവും മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളിൽ ചിലത്...
എന്നാൽ, നാം കണ്ടിട്ടും തിരിച്ചറിയാതെ പോകുന്ന കാഴ്ചകൾ ഇതിനേക്കാൾ ആശങ്കാജനകമാണ്. മനുഷ്യൻ നിത്യജീവിതത്തിൽ പ്ലാസ്റ്റിക് തിന്നുകൊണ്ടിരിക്കുന്നു എന്നതാണ് ആ ഞെട്ടിക്കുന്ന യാഥാർഥ്യം. കേൾക്കുന്പോൾ തമാശയെന്നു തോന്നിയേക്കാം, ഞാൻ എപ്പോൾ പ്ലാസ്റ്റിക് തിന്നുന്നു? എന്ന ചോദ്യവും മനസിൽ ഉയർന്നേക്കാം.
എന്നാൽ, പ്ലാസ്റ്റിക്കിന്റെ സ്വഭാവവും രാസഘടനയും പ്രവർത്തനരീതിയുമൊക്കെ മനസിലാക്കിയ ശേഷം അതിനെ നമ്മുടെ പ്ലാസ്റ്റിക് ഉപയോഗരീതികളോടു ചേർത്തുവച്ചു ചിന്തിക്കുന്പോൾ നിങ്ങളും പറഞ്ഞുപോകും ശരിയാണ്, നമ്മൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നുണ്ട്! അറിഞ്ഞും അറിയാതെയും ഇതു നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിനെ വേണ്ടവിധം മനസിലാക്കാതെ തോന്നിയതുപോലെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അനുവാദമില്ലാതെ ആമാശയത്തിലേക്കും ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വരെ ഇതു നുഴഞ്ഞുകയറിത്തുടങ്ങിയത്.
നമ്മുടെയൊക്കെ ജീവിതത്തെ അലട്ടുന്ന പല ആരോഗ്യപ്രശ്നങ്ങളുടെയും പിന്നിലെ യഥാർഥ വില്ലൻ ഒരുപക്ഷേ ഈ പ്ലാസ്റ്റിക് ആയിരിക്കാമെന്ന് പഠനങ്ങളുടെ വെളിച്ചത്തിൽ ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കടലിൽ പ്ലാസ്റ്റിക് സാന്നിധ്യം പെരുകിയതോടെ കടൽവെള്ളം വറ്റിച്ചെടുക്കുന്ന ഉപ്പിൽ പോലും പ്ലാസ്റ്റിക് അംശങ്ങൾ കലരാനിടയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ലാസ്റ്റിക്കിന്റെ സ്വഭാവസവിശേഷതകൾ തിരിച്ചറിഞ്ഞ് വിവേകത്തോടെയുള്ള ഉപയോഗരീതികളിലേക്കു മാറിയില്ലെങ്കിൽ ഫീഡിംഗ് ബോട്ടിൽ മുതൽ വാട്ടർ ടാങ്കുകൾ വരെ അപകടകാരികളായി മാറുമെന്നാണ് ഈ രംഗത്തുപഠനം നടത്തുന്നവർ പറയുന്നത്.
വിവേകത്തോടെ പ്ലാസ്റ്റിക്കിനെ കൈകാര്യം ചെയ്യണമെങ്കിൽ പ്ലാസ്റ്റിക് എന്താണെന്നും അവയുടെ സ്വഭാവം എന്താണെന്നും പ്രവർത്തനരീതികൾ എങ്ങനെയാണെന്നും അറിയണം. അതിനെക്കുറിച്ചു നാളെ.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ -1 / ജോൺസൺ പൂവന്തുരുത്ത്