തിരുവനന്തപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കരിക്കകം ക്ഷേത്രത്തിൽ പുറത്തെഴുന്നള്ളിപ്പ് നടത്തി.
തങ്കരഥത്തിൽ രാവിലെ പ്രത്യേക പുജകൾക്ക് ശേഷമാണ് ദേവിയെ എഴുന്നള്ളിച്ചത്. മുൻ കാലങ്ങളിൽ ദിക്ക് ബലി ചടങ്ങിന് ദേവി ക്ഷേത്രത്തിന് പുറത്തെഴുന്നള്ളിയിരുന്നു. ഇപ്പോൾ അത് ഉത്സവനാളിൽ പുറത്തെഴുന്നള്ളത്തായി ആചരിക്കുന്നത്. നെയ്യാണ്ടിമേളം പഞ്ചവാദ്യം, ചെണ്ടമേളം മറ്റു കലാ ദൃശ്യ ങ്ങൾ താലപ്പൊലി എന്നീ വ യുടെ അകമ്പടിയോടെയാണ് ര ഥയാത്ര കടന്ന് പോയത്.
ആചാരങ്ങൾ പാലിച്ച് വൃതമെടുത്ത 15 വയസിന് മുകളിൽ പ്രായമുള്ള പരുഷന്മാരാണ് രഥം വലിക്കുന്നത്. പുറത്തെഴുന്നള്ളിപ്പ് കടന്ന പോയ സ്ഥലങ്ങളിൽ ഭക്തജനങ്ങൾ നിറപറയും വിളക്കും തട്ടനിവേദ്യവുമായി ദേവിയെ വരവേറ്റു ക്ഷേത്ര സന്നിധിയിൽ നിന്നും തിരിച്ച രഥയാത്ര നിരവധി പ്രദേശങ്ങളിലൂടെ കടന്ന് ചാക്ക പാലത്തിന് സമീപത്തോട് കൂടി ആറ്റുവരമ്പ് റോഡിലെത്തി ക്ഷേത്രംവക പുതിയ റോഡിൽ കൂടി ദേവി സന്നിധിയിൽ രാത്രി എത്തിചേരും.
ഇന്ന് പൊങ്കാല
കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് രാവിലെ നടക്കും. ഉത്സവത്തിന്റെ അവസാന ദിവസം ദേവിയുടെ നാളായ മീന മാസത്തിലെ മകം നാളിലാണ് പൊങ്കാല.
ക്ഷേത്ര തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പുതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പൊങ്കാല ക്കളത്തിൽ എഴുന്നള്ളിക്കും .തുടർന്ന് പണ്ടാരയടുപ്പിൽ തീ പടരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.
ഉച്ചക്ക് 2.15 ന് തന്ത്രി ശ്രീകോവിലിൽ നിന്നും തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാല ക്കളത്തിൽ എഴുന്നള്ളിച്ച് തർപ്പണം നടത്തും. ആയിരക്കണക്കിന് ആളുകളാണ് പൊങ്കാല അർപ്പിക്കുവാൻ എത്തിചേരുന്നത്. പൊങ്കാലയോടനുബന്ധിച്ച് ഇന്ന് രാവിലെ അഞ്ച് മുതൽ വൈകുന്നേരം അഞ്ച് വരെ കഴക്കൂട്ടം കോവളം ഹൈവേയിലും സർവീസ് റോഡ് കളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയി. എല്ലാ സർക്കാർ വകുപ്പുകളുടെയും ഏകോപനം പൊങ്കാല നടക്കുന്ന ക്ഷേത്ര പരിസരത്ത് അധികൃതർ ഒരുക്കിയിട്ട് ഉണ്ട്.
തങ്കരഥത്തിൽ രാവിലെ പ്രത്യേക പുജകൾക്ക് ശേഷമാണ് ദേവിയെ എഴുന്നള്ളിച്ചത്. മുൻ കാലങ്ങളിൽ ദിക്ക് ബലി ചടങ്ങിന് ദേവി ക്ഷേത്രത്തിന് പുറത്തെഴുന്നള്ളിയിരുന്നു. ഇപ്പോൾ അത് ഉത്സവനാളിൽ പുറത്തെഴുന്നള്ളത്തായി ആചരിക്കുന്നത്. നെയ്യാണ്ടിമേളം പഞ്ചവാദ്യം, ചെണ്ടമേളം മറ്റു കലാ ദൃശ്യ ങ്ങൾ താലപ്പൊലി എന്നീ വ യുടെ അകമ്പടിയോടെയാണ് ര ഥയാത്ര കടന്ന് പോയത്.
ആചാരങ്ങൾ പാലിച്ച് വൃതമെടുത്ത 15 വയസിന് മുകളിൽ പ്രായമുള്ള പരുഷന്മാരാണ് രഥം വലിക്കുന്നത്. പുറത്തെഴുന്നള്ളിപ്പ് കടന്ന പോയ സ്ഥലങ്ങളിൽ ഭക്തജനങ്ങൾ നിറപറയും വിളക്കും തട്ടനിവേദ്യവുമായി ദേവിയെ വരവേറ്റു ക്ഷേത്ര സന്നിധിയിൽ നിന്നും തിരിച്ച രഥയാത്ര നിരവധി പ്രദേശങ്ങളിലൂടെ കടന്ന് ചാക്ക പാലത്തിന് സമീപത്തോട് കൂടി ആറ്റുവരമ്പ് റോഡിലെത്തി ക്ഷേത്രംവക പുതിയ റോഡിൽ കൂടി ദേവി സന്നിധിയിൽ രാത്രി എത്തിചേരും.
ഇന്ന് പൊങ്കാല
കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് രാവിലെ നടക്കും. ഉത്സവത്തിന്റെ അവസാന ദിവസം ദേവിയുടെ നാളായ മീന മാസത്തിലെ മകം നാളിലാണ് പൊങ്കാല.
ക്ഷേത്ര തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പുതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പൊങ്കാല ക്കളത്തിൽ എഴുന്നള്ളിക്കും .തുടർന്ന് പണ്ടാരയടുപ്പിൽ തീ പടരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.
ഉച്ചക്ക് 2.15 ന് തന്ത്രി ശ്രീകോവിലിൽ നിന്നും തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാല ക്കളത്തിൽ എഴുന്നള്ളിച്ച് തർപ്പണം നടത്തും. ആയിരക്കണക്കിന് ആളുകളാണ് പൊങ്കാല അർപ്പിക്കുവാൻ എത്തിചേരുന്നത്. പൊങ്കാലയോടനുബന്ധിച്ച് ഇന്ന് രാവിലെ അഞ്ച് മുതൽ വൈകുന്നേരം അഞ്ച് വരെ കഴക്കൂട്ടം കോവളം ഹൈവേയിലും സർവീസ് റോഡ് കളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയി. എല്ലാ സർക്കാർ വകുപ്പുകളുടെയും ഏകോപനം പൊങ്കാല നടക്കുന്ന ക്ഷേത്ര പരിസരത്ത് അധികൃതർ ഒരുക്കിയിട്ട് ഉണ്ട്.