പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന "കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തുകളിലേക്കുള്ള പരാതികള്‍ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
അദാലത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങളിലൂടെയും താലൂക്ക് ഓഫീസുകള്‍ മുഖേനയും സമര്‍പ്പിക്കാം. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അക്ഷയയുടെ വ്യാപ്തി വര്‍ധിച്ചിരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളിലൂടെ നല്കുന്ന സേവനങ്ങള്‍ സുതാര്യമായിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ലഭിക്കുന്ന പരാതികള്‍ കൃത്യമായും, സമയബന്ധിതമായും കൈകാര്യം ചെയ്യണം. ആദിവാസി വിഭാഗങ്ങള്‍ക്ക് ആവശ്യ രേഖകള്‍ നല്കുന്ന അഭിമാന പദ്ധതിയായ എബിസിഡി പദ്ധതി പൂര്‍ണവിജയത്തില്‍ എത്തിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സമര്‍പ്പിത സഹകരണം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് അടിസ്ഥാനത്തിലെ മികച്ച സംരംഭക പാട്ടക്കാല അക്ഷയ സംരംഭക കൊച്ചന്നാമ്മ കുര്യന്, നഗരസഭാതലത്തില്‍ മികച്ച സംരംഭകനായ പത്തനംതിട്ട അബാന്‍ ലൊക്കേഷന്‍ അക്ഷയ സംരംഭകന് ടി.എ. ഷാജഹാന് എന്നിവര്‍ക്കുള്ള പുരസ്കാരം ജില്ലാ കളക്ടര്‍ നല്കി.
മോട്ടോര്‍ വാഹനവകുപ്പ് സേവനങ്ങള്‍, മസ്റ്ററിംഗ് എന്നിവ സംബന്ധിച്ച പരിശീലനവും നല്കി. ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ഐടി മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. ധനേഷ്, മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍, അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരാതി പരിഹാരമാണ് ലക്ഷ്യം: ജില്ലാ കളക്ടര്‍
15 വരെ അദാലത്തിന്റെ ആദ്യഘട്ടമായ പരാതി സമാഹാരണവും രണ്ടാം ഘട്ടം പരാതി നടപടിയും മൂന്നാം ഘട്ടം മന്ത്രിമാരുടെ സന്നിധ്യത്തില്‍ അദാലത്തുമാണ്. പരാതി വരുമ്പോള്‍ തന്നെ സമഗ്രമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിയിൽ പങ്കെടുത്തു കൊണ്ടു കളക്ടർ പറഞ്ഞു.
അദാലത്തിനായുള്ള നടപടികള്‍ ഓരോന്നും കൃത്യമായി പൂർത്തീകരിച്ച് സമയ ബന്ധിതമായി പരിഹാരം കണ്ടെത്തി അദാലത്ത് ദിവസം അവതരിപ്പിക്കാന്‍ സാധിക്കണം. വകുപ്പ് മേധാവികള്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. പരാതി ലഭിച്ചു തുടങ്ങുന്ന ദിവസം അദാലത്ത് നടപടികള്‍ ആരംഭിക്കും. അതിനാല്‍ പരാതികള്‍ എത്തുന്നതനുസരിച്ച് സമഗ്രമായി പരിശോധിക്കണം.
പ്രധാനപ്പെട്ട പരാതികള്‍ ശ്രദ്ധിക്കപ്പെടാതെ പോകാതിരിക്കാന്‍ പട്ടികയിലുള്ള വിഷയങ്ങളിലെ പരാതികള്‍ മാത്രം സ്വീകരിക്കണം. പരാതികളില്‍ സബ് ഓഫീസുകളില്‍ നിന്നു സമയബന്ധിതമായി നടപടി സ്വീകരിച്ചുവെന്നു ഉറപ്പു വരുത്തണം. അദാലത്ത് ദിവസം കൃത്യമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രൂപരേഖ തയാറാക്കണം. പ്രാദേശികമായ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സജീകരണങ്ങള്‍ അദാലത്ത് ദിവസത്തേക്ക് ഒരുക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതും തുടര്‍ നടപടികള്‍ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി.
അദാലത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങളിലൂടെയും താലൂക്ക് ഓഫീസുകള്‍ മുഖേനയും സമര്‍പ്പിക്കാം. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അക്ഷയയുടെ വ്യാപ്തി വര്‍ധിച്ചിരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളിലൂടെ നല്കുന്ന സേവനങ്ങള്‍ സുതാര്യമായിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ലഭിക്കുന്ന പരാതികള്‍ കൃത്യമായും, സമയബന്ധിതമായും കൈകാര്യം ചെയ്യണം. ആദിവാസി വിഭാഗങ്ങള്‍ക്ക് ആവശ്യ രേഖകള്‍ നല്കുന്ന അഭിമാന പദ്ധതിയായ എബിസിഡി പദ്ധതി പൂര്‍ണവിജയത്തില്‍ എത്തിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സമര്‍പ്പിത സഹകരണം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് അടിസ്ഥാനത്തിലെ മികച്ച സംരംഭക പാട്ടക്കാല അക്ഷയ സംരംഭക കൊച്ചന്നാമ്മ കുര്യന്, നഗരസഭാതലത്തില്‍ മികച്ച സംരംഭകനായ പത്തനംതിട്ട അബാന്‍ ലൊക്കേഷന്‍ അക്ഷയ സംരംഭകന് ടി.എ. ഷാജഹാന് എന്നിവര്‍ക്കുള്ള പുരസ്കാരം ജില്ലാ കളക്ടര്‍ നല്കി.
മോട്ടോര്‍ വാഹനവകുപ്പ് സേവനങ്ങള്‍, മസ്റ്ററിംഗ് എന്നിവ സംബന്ധിച്ച പരിശീലനവും നല്കി. ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ഐടി മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. ധനേഷ്, മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍, അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരാതി പരിഹാരമാണ് ലക്ഷ്യം: ജില്ലാ കളക്ടര്‍
15 വരെ അദാലത്തിന്റെ ആദ്യഘട്ടമായ പരാതി സമാഹാരണവും രണ്ടാം ഘട്ടം പരാതി നടപടിയും മൂന്നാം ഘട്ടം മന്ത്രിമാരുടെ സന്നിധ്യത്തില്‍ അദാലത്തുമാണ്. പരാതി വരുമ്പോള്‍ തന്നെ സമഗ്രമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിയിൽ പങ്കെടുത്തു കൊണ്ടു കളക്ടർ പറഞ്ഞു.
അദാലത്തിനായുള്ള നടപടികള്‍ ഓരോന്നും കൃത്യമായി പൂർത്തീകരിച്ച് സമയ ബന്ധിതമായി പരിഹാരം കണ്ടെത്തി അദാലത്ത് ദിവസം അവതരിപ്പിക്കാന്‍ സാധിക്കണം. വകുപ്പ് മേധാവികള്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. പരാതി ലഭിച്ചു തുടങ്ങുന്ന ദിവസം അദാലത്ത് നടപടികള്‍ ആരംഭിക്കും. അതിനാല്‍ പരാതികള്‍ എത്തുന്നതനുസരിച്ച് സമഗ്രമായി പരിശോധിക്കണം.
പ്രധാനപ്പെട്ട പരാതികള്‍ ശ്രദ്ധിക്കപ്പെടാതെ പോകാതിരിക്കാന്‍ പട്ടികയിലുള്ള വിഷയങ്ങളിലെ പരാതികള്‍ മാത്രം സ്വീകരിക്കണം. പരാതികളില്‍ സബ് ഓഫീസുകളില്‍ നിന്നു സമയബന്ധിതമായി നടപടി സ്വീകരിച്ചുവെന്നു ഉറപ്പു വരുത്തണം. അദാലത്ത് ദിവസം കൃത്യമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രൂപരേഖ തയാറാക്കണം. പ്രാദേശികമായ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സജീകരണങ്ങള്‍ അദാലത്ത് ദിവസത്തേക്ക് ഒരുക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതും തുടര്‍ നടപടികള്‍ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി.