+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരി റെയിൽവേ പാത പുനലൂർ വഴി നീട്ടാൻ പരിശോധന

എരുമേലി: വർഷങ്ങളായി മലയോര മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അങ്കമാലി എരുമേലി ശബരി റെയിൽ പാത പദ്ധതി എരുമേലിയിൽനിന്നു പുനലൂർ വഴി നെടുമങ്ങാട് വരെ ന
ശബരി റെയിൽവേ പാത പുനലൂർ വഴി നീട്ടാൻ പരിശോധന
എരുമേലി: വർഷങ്ങളായി മലയോര മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അങ്കമാലി - എരുമേലി ശബരി റെയിൽ പാത പദ്ധതി എരുമേലിയിൽനിന്നു പുനലൂർ വഴി നെടുമങ്ങാട് വരെ നീട്ടാനുള്ള സാധ്യതയിലേക്ക്‌. പാത നീട്ടണമെന്ന് കഴിഞ്ഞ ദിവസം അടൂർ പ്രകാശ് എംപി പാർലമെന്‍റിൽ ആവശ്യം ഉന്നയിച്ചതാണ് ഇതിനായി പരിശോധന നടത്തുന്നതിലേക്ക് ഇപ്പോൾ എത്തിനിൽക്കുന്നത്.
പാത നീട്ടണമെന്ന ആവശ്യത്തിന്മേൽ പരിശോധന നടത്താൻ നിർദേശം നൽകിയതായി കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് കത്തിലൂടെ അറിയിച്ചെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. ശബരി റെയിൽപാത തിരുവനന്തപുരത്തേയ്ക്ക് നീട്ടുമ്പോൾ കൊല്ലം - ചെങ്കോട്ട റെയിൽ പാതയുമായി കൂടിച്ചേരുമെന്നതിനാൽ റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, കുളത്തൂപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്, പ്രദേശങ്ങളിലുള്ള ജനങ്ങൾക്കും തിരുവനന്തപുരം - ചെന്നൈ യാത്രക്കാർക്കും തമിഴ്നാട്ടിൽനിന്നുമുള്ള ശബരിമല തീർഥാടകർക്കും പ്രയോജനം ലഭിക്കും.
തമിഴ്നാട്ടിൽനിന്നുളള ശബരിമല തീർഥാടകരിൽ നല്ലൊരു പങ്കും ഇപ്പോൾ കൊല്ലം- ചെങ്കോട്ട പാതയിലൂടെ പുനലൂർ വഴിയാണ് എത്തുന്നത്. പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്ന ഈ മലയോര റെയിൽ പാത നെടുമങ്ങാട് - കഴക്കൂട്ടം പാതയുമായി യോജിപ്പിക്കുമ്പോൾ പുരോഗതിക്ക് ആക്കം കൂട്ടുമെന്ന് അടൂർ പ്രകാശ് പറഞ്ഞു.