താമരശേരി: ഇരുവഴിഞ്ഞി പുഴയിൽ നാരങ്ങാതോട് പതങ്കയത്ത് കയത്തിൽ പെട്ട് വിദ്യാർഥി മുങ്ങിമരിച്ചു. തലയാട് കാവുംപുറത്ത് ശശിയുടെ മകൻ അജൽ (17) ആണ് മരിച്ചത്. ശനിയഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം വന്നതായിരുന്നു അജൽ. പതങ്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കൂടെയുണ്ടായിരുന്നവർ പോലീസിനോടു പറഞ്ഞു.
അജൽ കയത്തിൽ പെട്ടതു കണ്ട കൂട്ടുകാർ ബഹളം വെച്ചതോടെ സ്ഥലത്തെത്തിയ പ്രദേശവാസികൾ നീന്തി നോക്കിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. തുടർന്ന് മുക്കം ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. ബാലുശേരി ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് അജൽ. മാതാവ്: പ്രമീള. സഹോദരൻ: അമൽ.
അജൽ കയത്തിൽ പെട്ടതു കണ്ട കൂട്ടുകാർ ബഹളം വെച്ചതോടെ സ്ഥലത്തെത്തിയ പ്രദേശവാസികൾ നീന്തി നോക്കിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. തുടർന്ന് മുക്കം ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. ബാലുശേരി ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് അജൽ. മാതാവ്: പ്രമീള. സഹോദരൻ: അമൽ.