തലശേരി: സംസ്ഥാന സർക്കാരിന്റെ പുതിയ ജനദ്രോഹ ബജറ്റ് പ്രാബല്യത്തിൽ വരുന്ന ഇന്നുമുതൽ കേരളത്തിലെ സാധാരണ ജനങ്ങൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ വറചട്ടിയിൽ നിന്നു എരിതീയിലേക്കു വീഴുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതയുടെ അടിയന്തര ഭാരവാഹികളുടെ യോഗം ആരോപിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ചിട്ടും ബജറ്റിലെ പുതിയ നികുതികളിൽ നിന്നും പിന്നോട്ടു പോകാൻ തയാറാകാത്ത സംസ്ഥാന സർക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാനും രൂപതാ കമ്മിറ്റി തീരുമാനിച്ചു.
അതിരൂപത ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ബേബി നെട്ടനാനി, രൂപത ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, ട്രഷറർ ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ സെക്രട്ടറി ചാക്കോച്ചൻ കാരാമയിൽ, വർക്കിംഗ് കമ്മിറ്റിയംഗം അഡ്വ. ബിനോയ് തോമസ്, വൈസ് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യൻ, സിസിലി പുഷ്പകുന്നേൽ എന്നിവർ പ്രസംഗിച്ചു.
അതിരൂപത ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ബേബി നെട്ടനാനി, രൂപത ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, ട്രഷറർ ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ സെക്രട്ടറി ചാക്കോച്ചൻ കാരാമയിൽ, വർക്കിംഗ് കമ്മിറ്റിയംഗം അഡ്വ. ബിനോയ് തോമസ്, വൈസ് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യൻ, സിസിലി പുഷ്പകുന്നേൽ എന്നിവർ പ്രസംഗിച്ചു.