എടൂർ: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന റോഡിലെ 45 വർഷത്തോളം പഴക്കം ചെന്ന അപകടത്തിലായ പാലങ്ങൾ പുതുക്കിപ്പണിയാതെ ബലപ്പെടുത്തൽ എന്ന പേരിൽ സിമന്റ് പൂശി ജനങ്ങളെ കബളിപ്പിക്കുന്നതായി പരാതി. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ സൈറ്റ് സൂപ്പർവൈസർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. എടൂർ ആനപ്പന്തി റോഡിൽ കമ്പനിനിരത്തിനു സമീപം കാക്കത്തോട് പാലത്തിനടുത്തായിരുന്നു സംഭവം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈന്പ ള്ളികുന്നേലും വാർഡ് മെമ്പർ സജി മച്ചിതാന്നിയും നാട്ടുകാരും ചേർന്ന് പണി നിർത്തിവയ്പിച്ചു. ഏറെ വിവാദങ്ങൾക്ക് ശേഷം പ്രവൃത്തികൾ ആരംഭിച്ച റോഡിന്റെ നിർമാണം അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് പുതിയ വിവാദങ്ങൾ ഉയരുന്നത്. ബലക്ഷയം ബാധിച്ച തൂണിന്റെ കന്പികൾ അടർന്നു വീഴാവുന്ന അവസ്ഥയിലാണ്. ഇവയ്ക്ക് പെയിന്റടിച്ച് , സിമന്റ് പൂശി ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞദിവസം ടിപ്പർ ലോറി പുഴയിലേക്ക് മറിഞ്ഞ വെമ്പുഴ പാലത്തിലും സിമന്റ് പൂശി ബലപ്പെടുത്താൻ വന്നവരെ മെമ്പറും നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ യാതൊരു ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്താതെയാണ് പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് പാളികൾ അടർത്തി മാറ്റുന്നത്. ഇത് പകർത്തവെയാണ് സൂപ്പർവൈസർ ക്ഷുഭിതനായത്.
പുതിയപാലങ്ങൾ നിർമിക്കണം: പ്രസിഡന്റ്
തകർച്ചയിലായ വെമ്പുഴ, കാക്കത്തോട്, ആനപ്പന്തി പാലങ്ങൾക്കു പകരം പുതിയ പാലം നിർമിക്കണമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ദീപികയോട് പറഞ്ഞു. ബലപ്പെടുത്തൽ എന്നപേരിൽ നടക്കുന്ന സിമന്റ് പൂശൽ നാടകം ഉദ്യോഗസ്ഥർ നടത്തുന്ന കൊള്ളയാണെന്ന് വാർഡ് മെമ്പർ സജി മച്ചിതാന്നി പറഞ്ഞു.
കഴിഞ്ഞദിവസം ടിപ്പർ ലോറി പുഴയിലേക്ക് മറിഞ്ഞ വെമ്പുഴ പാലത്തിലും സിമന്റ് പൂശി ബലപ്പെടുത്താൻ വന്നവരെ മെമ്പറും നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ യാതൊരു ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്താതെയാണ് പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് പാളികൾ അടർത്തി മാറ്റുന്നത്. ഇത് പകർത്തവെയാണ് സൂപ്പർവൈസർ ക്ഷുഭിതനായത്.
പുതിയപാലങ്ങൾ നിർമിക്കണം: പ്രസിഡന്റ്
തകർച്ചയിലായ വെമ്പുഴ, കാക്കത്തോട്, ആനപ്പന്തി പാലങ്ങൾക്കു പകരം പുതിയ പാലം നിർമിക്കണമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ദീപികയോട് പറഞ്ഞു. ബലപ്പെടുത്തൽ എന്നപേരിൽ നടക്കുന്ന സിമന്റ് പൂശൽ നാടകം ഉദ്യോഗസ്ഥർ നടത്തുന്ന കൊള്ളയാണെന്ന് വാർഡ് മെമ്പർ സജി മച്ചിതാന്നി പറഞ്ഞു.