ഒറ്റപ്പാലം: പ്രായമായവർക്ക് നിയമ സംരക്ഷണമൊരുക്കുന്ന മെയിന്റനൻസ് ട്രിബ്യൂണലിൽ പരാതികളുമായെത്തുന്നവരുടെ എണ്ണം കൂടുന്നു. വാർധക്യത്തിന്റെ അന്ത്യദശയിൽ ഉറ്റവർ ഉപേക്ഷിച്ച് സംരക്ഷണം ഇല്ലാതെ വലയുന്ന വന്ദ്യവയോധികരാണ് നിയമത്തിന്റെ സംരക്ഷണ വഴി തേടി മെയിന്റനൻസ് ട്രിബ്യൂണലിൽ അഭയം തേടിയെത്തുന്നത്.
സ്വത്തുക്കളെല്ലാം കൈക്കലാക്കിയ ശേഷം മക്കളടക്കമുള്ളവർ സംരക്ഷിക്കാതെ ഉടുതുണിക്ക് മറുതുണിയില്ലാതെ ഉപേക്ഷിക്കപ്പെടുന്നവരടക്കമുള്ളവർ നിയമബലം തേടിയെത്താൻ തുടങ്ങിയതോടെ ട്രിബ്യൂണലിൽ പരാതികളുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. പ്രായമായവർക്ക് സംരക്ഷണമൊരുക്കാനാവശ്യമായ വിധികളിലൂടെ ട്രിബ്യൂണൽ ജനശ്രദ്ധ നേടിയതോടുകൂടിയാണ് പരാതികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായത്. അഭിഭാഷകരുടെ സഹായത്തോടെയും, അല്ലാതെയും നിരവധി പരാതികൾ വയോധികരിൽ നിന്നും ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസവും ട്രിബ്യൂണൽ നിരാലംബയായ വയോധികക്ക് അനുകൂലമായി പരാതിയിൽ തീർപ്പു കൽപ്പിച്ചിരുന്നു.
മതിയായ പരിപാലനം ലഭിക്കുന്നില്ലെന്നതായിരുന്നു വയോധികയുടെ പരാതി. പരേതനായ ഇളയമകന്റെ ഭാര്യക്കെതിരെയാണ് മെയിന്റനൻസ് ട്രിബ്യൂണലിൽ പരാതിയും തുർന്ന് നടപടിയുമുണ്ടായത്. വയോധികയുടെ സംരക്ഷണത്തിനായി പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരിയായ മരുമകളുടെ ശന്പളത്തിൽ നിന്നു ജീവനാംശം ഈടാക്കാൻ ഇത് സംബന്ധിച്ച് സബ് കളക്ടർ ഡി. ധർമലശ്രീ അധ്യക്ഷയായ ട്രിബ്യൂണൽ ഉത്തരവിടുകയും ചെയ്തിരുന്നു. ജീവനക്കാരിയുടെ പ്രതിമാസ ശന്പളത്തിൽ നിന്നു 3000 രൂപ ഈടാക്കി എണ്പത്തിയേഴുകാരിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഇവർ ജോലിചെയ്യുന്ന പഞ്ചായത്തിലെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയാണ് ഉത്തരവുണ്ടായത്.
തറവാട്ടുവീട്ടിൽ നിന്നു 30 ദിവസത്തിനകം മരുമകൾ മാറി താമസിക്കണമെന്നും ഉത്തരവുണ്ടായി. ചളവറ സ്വദേശിയായ അമ്മയുടെ സർക്കാർ ഉദ്യോഗസ്ഥനായ ഇളയമകൻ 10 വർഷം മുന്പാണു മരിച്ചത്. പിന്നീട് ആശ്രിത നിയമനം വഴിയാണു ഭാര്യക്കു ജോലി ലഭിച്ചത്. പരാതിക്കാരിയായ അമ്മയും മരുമകളും തറവാട്ടുവീട്ടിലാണ് താമസം.
ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും വീട്ടുപകരണങ്ങൾ ഉപയോഗിക്കാൻ നൽകാത്തവിധം പൂട്ടിവയ്ക്കുന്നുവെന്നും മറ്റ് മക്കൾ വന്നു കാണുന്നതിന് തടസം നിൽക്കുന്നുവെന്നുമാണ് അമ്മ സമർപ്പിച്ച പരാതി. 2018 ലും 2019 ലും അമ്മ ഇതേ ആവശ്യങ്ങളുന്നയിച്ചു ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നെങ്കിലും ഇവ പാലിക്കപ്പെട്ടില്ല.
പിന്നീട് 2021 ലാണു വീണ്ടും പരാതി നൽകിയത്. സബ് കളക്ടർ ഡി. ധർമലശ്രീയും ട്രിബ്യൂണലിലെ ജീവനക്കാരും ഇവരുടെ വീട്ടിൽ നേരിട്ടു സന്ദർശിച്ചു പരാതിയിൽ കഴന്പുണ്ടെന്നു തിരിച്ചറിഞ്ഞതായി ഉത്തരവിൽ പറയുന്നു. തുടർന്നാണ് അനുകൂല ഉത്തരവുണ്ടായത്. പരാതിക്കാരിയുടെ പ്രായവും മറ്റ് മക്കളുടെ വീട്ടിൽ മതിയായ സൗകര്യങ്ങളില്ലെന്നും പരിഗണിച്ചാണു തറവാട്ടിൽ തന്നെ അവരെ നിലനിർത്താനും മകന്റെ ഭാര്യയോട് മാറി താമസിക്കാനും നിർദേശിച്ചത്.
അനുവദനീയമായ സമയത്തിനകം മാറി താമസിച്ചില്ലെങ്കിൽ നടപടിക്കു ഷൊർണൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും ട്രിബ്യൂണൽ ചുമതലപ്പെടുത്തി. മൂത്ത മകനോട് ദിവസവും വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കാനും വിദേശത്തുള്ള മറ്റൊരു മകന്റെ ഭാര്യയോടു ഭക്ഷണവും മറ്റ് സഹായങ്ങളുമെത്തിക്കാനും ട്രിബ്യൂണൽ നിർദേശം നൽകുകയും ചെയ്തിരുന്നു.
സ്വത്തുക്കളെല്ലാം കൈക്കലാക്കിയ ശേഷം മക്കളടക്കമുള്ളവർ സംരക്ഷിക്കാതെ ഉടുതുണിക്ക് മറുതുണിയില്ലാതെ ഉപേക്ഷിക്കപ്പെടുന്നവരടക്കമുള്ളവർ നിയമബലം തേടിയെത്താൻ തുടങ്ങിയതോടെ ട്രിബ്യൂണലിൽ പരാതികളുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. പ്രായമായവർക്ക് സംരക്ഷണമൊരുക്കാനാവശ്യമായ വിധികളിലൂടെ ട്രിബ്യൂണൽ ജനശ്രദ്ധ നേടിയതോടുകൂടിയാണ് പരാതികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായത്. അഭിഭാഷകരുടെ സഹായത്തോടെയും, അല്ലാതെയും നിരവധി പരാതികൾ വയോധികരിൽ നിന്നും ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസവും ട്രിബ്യൂണൽ നിരാലംബയായ വയോധികക്ക് അനുകൂലമായി പരാതിയിൽ തീർപ്പു കൽപ്പിച്ചിരുന്നു.
മതിയായ പരിപാലനം ലഭിക്കുന്നില്ലെന്നതായിരുന്നു വയോധികയുടെ പരാതി. പരേതനായ ഇളയമകന്റെ ഭാര്യക്കെതിരെയാണ് മെയിന്റനൻസ് ട്രിബ്യൂണലിൽ പരാതിയും തുർന്ന് നടപടിയുമുണ്ടായത്. വയോധികയുടെ സംരക്ഷണത്തിനായി പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരിയായ മരുമകളുടെ ശന്പളത്തിൽ നിന്നു ജീവനാംശം ഈടാക്കാൻ ഇത് സംബന്ധിച്ച് സബ് കളക്ടർ ഡി. ധർമലശ്രീ അധ്യക്ഷയായ ട്രിബ്യൂണൽ ഉത്തരവിടുകയും ചെയ്തിരുന്നു. ജീവനക്കാരിയുടെ പ്രതിമാസ ശന്പളത്തിൽ നിന്നു 3000 രൂപ ഈടാക്കി എണ്പത്തിയേഴുകാരിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഇവർ ജോലിചെയ്യുന്ന പഞ്ചായത്തിലെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയാണ് ഉത്തരവുണ്ടായത്.
തറവാട്ടുവീട്ടിൽ നിന്നു 30 ദിവസത്തിനകം മരുമകൾ മാറി താമസിക്കണമെന്നും ഉത്തരവുണ്ടായി. ചളവറ സ്വദേശിയായ അമ്മയുടെ സർക്കാർ ഉദ്യോഗസ്ഥനായ ഇളയമകൻ 10 വർഷം മുന്പാണു മരിച്ചത്. പിന്നീട് ആശ്രിത നിയമനം വഴിയാണു ഭാര്യക്കു ജോലി ലഭിച്ചത്. പരാതിക്കാരിയായ അമ്മയും മരുമകളും തറവാട്ടുവീട്ടിലാണ് താമസം.
ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും വീട്ടുപകരണങ്ങൾ ഉപയോഗിക്കാൻ നൽകാത്തവിധം പൂട്ടിവയ്ക്കുന്നുവെന്നും മറ്റ് മക്കൾ വന്നു കാണുന്നതിന് തടസം നിൽക്കുന്നുവെന്നുമാണ് അമ്മ സമർപ്പിച്ച പരാതി. 2018 ലും 2019 ലും അമ്മ ഇതേ ആവശ്യങ്ങളുന്നയിച്ചു ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നെങ്കിലും ഇവ പാലിക്കപ്പെട്ടില്ല.
പിന്നീട് 2021 ലാണു വീണ്ടും പരാതി നൽകിയത്. സബ് കളക്ടർ ഡി. ധർമലശ്രീയും ട്രിബ്യൂണലിലെ ജീവനക്കാരും ഇവരുടെ വീട്ടിൽ നേരിട്ടു സന്ദർശിച്ചു പരാതിയിൽ കഴന്പുണ്ടെന്നു തിരിച്ചറിഞ്ഞതായി ഉത്തരവിൽ പറയുന്നു. തുടർന്നാണ് അനുകൂല ഉത്തരവുണ്ടായത്. പരാതിക്കാരിയുടെ പ്രായവും മറ്റ് മക്കളുടെ വീട്ടിൽ മതിയായ സൗകര്യങ്ങളില്ലെന്നും പരിഗണിച്ചാണു തറവാട്ടിൽ തന്നെ അവരെ നിലനിർത്താനും മകന്റെ ഭാര്യയോട് മാറി താമസിക്കാനും നിർദേശിച്ചത്.
അനുവദനീയമായ സമയത്തിനകം മാറി താമസിച്ചില്ലെങ്കിൽ നടപടിക്കു ഷൊർണൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും ട്രിബ്യൂണൽ ചുമതലപ്പെടുത്തി. മൂത്ത മകനോട് ദിവസവും വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കാനും വിദേശത്തുള്ള മറ്റൊരു മകന്റെ ഭാര്യയോടു ഭക്ഷണവും മറ്റ് സഹായങ്ങളുമെത്തിക്കാനും ട്രിബ്യൂണൽ നിർദേശം നൽകുകയും ചെയ്തിരുന്നു.