വടക്കഞ്ചേരി: വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ നിന്നും പണമടങ്ങിയ ലോക്കർ കവർന്ന സംഭവത്തിൽ അന്വേഷണം പ്രദേശവാസികളെ കേന്ദ്രീകരിച്ച്.
കവർന്ന ലോക്കർ മറ്റെവിടേയോ ഒളിപ്പിച്ചുവച്ച് പിന്നീട് കഴിഞ്ഞ ദിവസം മാത്രമാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന് പണം കവർന്നിട്ടുള്ളത്.
വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടുകൂടിയാണ് സൂപ്പർമാർക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിന്റെ ശുചിമുറിയിൽ ലോക്കർ കണ്ടെത്തിയത്.
സമീപത്തെ കെട്ടിട നിർമാണ തൊഴിലാളികൾ ലോക്കർ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 11ന് രാത്രിയാണ് സൂപ്പർമാർക്കറ്റിന്റെ ഷട്ടർ കുത്തിതുറന്ന് 3.29 ലക്ഷം രൂപ ലോക്കർ സഹിതം എടുത്ത് കൊണ്ടു പോയത്.
ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം നടന്നതിന് സമീപത്ത് തന്നെ ലോക്കർ ഉപേക്ഷിച്ച നിലയിൽ കാണുന്നത്.
ഭാരമേറിയ ലോക്കറായതിനാൽ സമീപത്ത് എവിടെയെങ്കിലും ഒളിപ്പിച്ച് വച്ച് പിന്നീട് പണം എടുത്തതിനു ശേഷം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിഗമനം.
കവർന്ന ലോക്കർ മറ്റെവിടേയോ ഒളിപ്പിച്ചുവച്ച് പിന്നീട് കഴിഞ്ഞ ദിവസം മാത്രമാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന് പണം കവർന്നിട്ടുള്ളത്.
വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടുകൂടിയാണ് സൂപ്പർമാർക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിന്റെ ശുചിമുറിയിൽ ലോക്കർ കണ്ടെത്തിയത്.
സമീപത്തെ കെട്ടിട നിർമാണ തൊഴിലാളികൾ ലോക്കർ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 11ന് രാത്രിയാണ് സൂപ്പർമാർക്കറ്റിന്റെ ഷട്ടർ കുത്തിതുറന്ന് 3.29 ലക്ഷം രൂപ ലോക്കർ സഹിതം എടുത്ത് കൊണ്ടു പോയത്.
ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം നടന്നതിന് സമീപത്ത് തന്നെ ലോക്കർ ഉപേക്ഷിച്ച നിലയിൽ കാണുന്നത്.
ഭാരമേറിയ ലോക്കറായതിനാൽ സമീപത്ത് എവിടെയെങ്കിലും ഒളിപ്പിച്ച് വച്ച് പിന്നീട് പണം എടുത്തതിനു ശേഷം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിഗമനം.