കോട്ടയം: നാല്പാതാം വെള്ളി ആചരണത്തിന്റെ ഭാഗമായി കോട്ടയത്തെ കത്തോലിക്ക ഇടവക ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ കോട്ടയം നഗരത്തിലൂടെ കുരശിന്റെ വഴി നടത്തി. നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്നിന്നാരംഭിച്ച കുരിശിന്റെ വഴി കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ സമാപിച്ചു.
കുരിശ് ദൈവത്തിന്റെ സ്നേഹസാക്ഷ്യമാണെന്നോര്ക്കണമെന്ന് കുരിശിന്റെ വഴിയില്‍ സമാപന സന്ദേശം നല്കിയ കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം പറഞ്ഞു. മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ നല്കിയ പ്രാരംഭ സന്ദേശത്തോടെ ആരംഭിച്ച കുരിശിന്റെവഴി ബേക്കര്‍ ജംഗ്ഷന് വഴി ശാസ്ത്രി റോഡിലൂടെയാണ് കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ എത്തിയത്.
കോട്ടയത്തെ വിവിധ ഇടവകകളില്‍നിന്നുള്ള വിശ്വാസികളും കരിസ്മാറ്റിക് സോണിലെ അംഗങ്ങളും പങ്കെടുത്ത കുരിശിന്റെ വഴിക്ക് കോട്ടയം കാത്തലിക് മൂവ്മെന്റ് പ്രസിഡന്റ് റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പില്, വൈസ് പ്രസിഡന്റുമാരായ മോണ്‍. ജോസ് നവാസ്, ഫാ. ജോസ്ലിന് ഒസിഡി, ഫാ. ജോണ്‍ കാരപ്പനാശേരി, സെക്രട്ടറി ഫാ. ജയിംസ് പോങ്ങാനയില്‍, ഫാ. സേവ്യര്‍ മാമ്മൂട്ടില്‍, എക്സിക്യൂട്ടിവ് സെക്രട്ടറി കെ.സി. ജോയി കൊച്ചുപറമ്പില്‍ എന്നിവര്‍ നേത്യത്വം നല്കി.
കുരിശ് ദൈവത്തിന്റെ സ്നേഹസാക്ഷ്യമാണെന്നോര്ക്കണമെന്ന് കുരിശിന്റെ വഴിയില്‍ സമാപന സന്ദേശം നല്കിയ കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം പറഞ്ഞു. മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ നല്കിയ പ്രാരംഭ സന്ദേശത്തോടെ ആരംഭിച്ച കുരിശിന്റെവഴി ബേക്കര്‍ ജംഗ്ഷന് വഴി ശാസ്ത്രി റോഡിലൂടെയാണ് കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ എത്തിയത്.
കോട്ടയത്തെ വിവിധ ഇടവകകളില്‍നിന്നുള്ള വിശ്വാസികളും കരിസ്മാറ്റിക് സോണിലെ അംഗങ്ങളും പങ്കെടുത്ത കുരിശിന്റെ വഴിക്ക് കോട്ടയം കാത്തലിക് മൂവ്മെന്റ് പ്രസിഡന്റ് റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പില്, വൈസ് പ്രസിഡന്റുമാരായ മോണ്‍. ജോസ് നവാസ്, ഫാ. ജോസ്ലിന് ഒസിഡി, ഫാ. ജോണ്‍ കാരപ്പനാശേരി, സെക്രട്ടറി ഫാ. ജയിംസ് പോങ്ങാനയില്‍, ഫാ. സേവ്യര്‍ മാമ്മൂട്ടില്‍, എക്സിക്യൂട്ടിവ് സെക്രട്ടറി കെ.സി. ജോയി കൊച്ചുപറമ്പില്‍ എന്നിവര്‍ നേത്യത്വം നല്കി.