അകലക്കുന്നം: മൂഴൂർ ഗവ. ആയുർവേദാശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ.
നിലവിൽ ഡിസ്പെൻസറിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും 32 കിടക്കകളോടുകൂടിയ ആശുപത്രിയാക്കി ഉയർത്താൻ സാധിക്കാത്തത് ആയുർവേദ വകുപ്പിന്റെ അനാസ്ഥ മൂലമെന്ന് ആക്ഷേപം.
1963ൽ അകലക്കുന്നം പഞ്ചായത്ത് മെമ്പറായിരുന്ന തുളുപൻമാക്കൽ ആന്റണി നൽകിയ 10 സെന്റ് സ്ഥലത്താണ് മൂഴൂർ ആയുർവേദ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങിയത്. പിന്നീട് 2006ൽ സ്ഥലം എംഎൽഎയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി അദ്ദേഹത്തിന്റെ വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയും ജോസ് കെ. മാണി എംപിയുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപവും വിനിയോഗിച്ച് 32 കിടക്കകളോടുകൂടിയ ആശുപത്രിയാക്കി ഉയർത്താൻ പണികൾ തുടങ്ങിയെങ്കിലും ഇപ്പോഴും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 2018ൽ നിർമിതി കേന്ദ്രം പണികൾ ഏറ്റെടുത്തു. 2020 ആയപ്പോഴേക്കും ആറ് കിടക്കകളോടുകൂടിയ കെട്ടിടത്തിന്റെ ഒരു ഭാഗത്തിന്റെ പണികൾ പൂർത്തീകരിച്ചു. സമയബന്ധിതമായി പുതിയ നിയമനങ്ങൾ നടത്താൻ സാധിക്കാതിരുന്നതിനാൽ പ്രവർത്തനം തുടങ്ങാനായില്ല.
ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ സാധിക്കാത്തതിൽ ആയുർവേദവകുപ്പിന്റെ അനാസ്ഥ കാരണമാണെന്ന് ഗ്രാമ വികസന സമിതി പ്രസിഡന്റും ആശുപത്രി വികസന സമിതി അംഗവുമായ എം.ജെ. തോമസ് മാമ്പുഴയ്ക്കൽ ആരോപിച്ചു. പൂർണ സജീകരണങ്ങളോടെ ആശുപത്രി ആരംഭിച്ചാൽ അകലക്കുന്നം, പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകളിലെ നിരവധി ജനങ്ങൾക്ക് പ്രയോജനപ്പെടും.
നിലവിൽ ഡിസ്പെൻസറിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും 32 കിടക്കകളോടുകൂടിയ ആശുപത്രിയാക്കി ഉയർത്താൻ സാധിക്കാത്തത് ആയുർവേദ വകുപ്പിന്റെ അനാസ്ഥ മൂലമെന്ന് ആക്ഷേപം.
1963ൽ അകലക്കുന്നം പഞ്ചായത്ത് മെമ്പറായിരുന്ന തുളുപൻമാക്കൽ ആന്റണി നൽകിയ 10 സെന്റ് സ്ഥലത്താണ് മൂഴൂർ ആയുർവേദ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങിയത്. പിന്നീട് 2006ൽ സ്ഥലം എംഎൽഎയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി അദ്ദേഹത്തിന്റെ വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയും ജോസ് കെ. മാണി എംപിയുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപവും വിനിയോഗിച്ച് 32 കിടക്കകളോടുകൂടിയ ആശുപത്രിയാക്കി ഉയർത്താൻ പണികൾ തുടങ്ങിയെങ്കിലും ഇപ്പോഴും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 2018ൽ നിർമിതി കേന്ദ്രം പണികൾ ഏറ്റെടുത്തു. 2020 ആയപ്പോഴേക്കും ആറ് കിടക്കകളോടുകൂടിയ കെട്ടിടത്തിന്റെ ഒരു ഭാഗത്തിന്റെ പണികൾ പൂർത്തീകരിച്ചു. സമയബന്ധിതമായി പുതിയ നിയമനങ്ങൾ നടത്താൻ സാധിക്കാതിരുന്നതിനാൽ പ്രവർത്തനം തുടങ്ങാനായില്ല.
ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ സാധിക്കാത്തതിൽ ആയുർവേദവകുപ്പിന്റെ അനാസ്ഥ കാരണമാണെന്ന് ഗ്രാമ വികസന സമിതി പ്രസിഡന്റും ആശുപത്രി വികസന സമിതി അംഗവുമായ എം.ജെ. തോമസ് മാമ്പുഴയ്ക്കൽ ആരോപിച്ചു. പൂർണ സജീകരണങ്ങളോടെ ആശുപത്രി ആരംഭിച്ചാൽ അകലക്കുന്നം, പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകളിലെ നിരവധി ജനങ്ങൾക്ക് പ്രയോജനപ്പെടും.