അഞ്ചല്‍ : കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പുറത്തിറക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ കൂലിനിരക്കിലും കേരളത്തോട് കടുത്ത അവഗണനയാണെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഓള് ഇന്ത്യ വര്‍ക്കേഴ്സ് ഫെഡറേഷന് കണ്‍വീനറും കൂടിയായ കെ അനിമോന് പറഞ്ഞു. അനിയന്ത്രിത വിലക്കയറ്റവും ഉപഭോക്തൃ സൂചികയും കേന്ദ്രം പരിഗണിച്ചില്ല. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ വാർഷിക സർവേ റിപ്പോർട്ട് - 2022 അനുസരിച്ച് രാജ്യത്ത് തൊഴിലാളികൾക്ക് ഉയർന്ന കൂലി നൽകുന്ന സംസ്ഥാനം കേരളമാണ്. എന്നാൽ കേരളത്തിന് ആനുപാതിക വർധന അനുവദിച്ചില്ല.
തൊഴിലുറപ്പ് കൂലി വർധനവിൽ ബിജെപി ഭരണത്തിലുള്ള ഹരിയാനക്കാണ് ഏറ്റവും പരിഗണന ലഭിച്ചത്. ഹരിയാനക്ക് 357 രൂപയാക്കി വർധിപ്പിച്ചപ്പോൾ കേരളത്തിൽ 311ൽ നിന്ന് 333 രൂപയായാണ് വർധന. കേവലം 22 രൂപ മാത്രം. നിയമപ്രകാരം കർഷക തൊഴിലാളികൾക്ക് നൽകുന്ന മിനിമം കൂലിയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കും നൽകേണ്ടതെന്നിരിക്കെ അതിനുള്ള യാതൊരുവിധ നടപടിയും ഉണ്ടായില്ല. കേരളത്തിൽ 727 രൂപയും ഹരിയാനയിൽ 395 രൂപയും മിനിമം കൂലിയാകുമ്പോഴാണ് ഈ അന്തരം.
ഏറ്റവും താഴ്ന്ന മിനിമം കൂലിയുള്ള ഗുജറാത്തിൽ 256 രൂപയാക്കി വർധിപ്പിച്ചു. 220 രൂപ മാത്രമാണ് ഗുജറാത്തിൽ മിനിമം കൂലി. ബജറ്റില്‍ അടക്കം കടുത്ത വിവേചനം കാട്ടിയ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ വര്‍ധന നടപ്പിലാക്കിയില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് എഐടിയുസി പോകുമെന്നും അദ്ദേഹം പറഞ്ഞു
തൊഴിലുറപ്പ് കൂലി വർധനവിൽ ബിജെപി ഭരണത്തിലുള്ള ഹരിയാനക്കാണ് ഏറ്റവും പരിഗണന ലഭിച്ചത്. ഹരിയാനക്ക് 357 രൂപയാക്കി വർധിപ്പിച്ചപ്പോൾ കേരളത്തിൽ 311ൽ നിന്ന് 333 രൂപയായാണ് വർധന. കേവലം 22 രൂപ മാത്രം. നിയമപ്രകാരം കർഷക തൊഴിലാളികൾക്ക് നൽകുന്ന മിനിമം കൂലിയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കും നൽകേണ്ടതെന്നിരിക്കെ അതിനുള്ള യാതൊരുവിധ നടപടിയും ഉണ്ടായില്ല. കേരളത്തിൽ 727 രൂപയും ഹരിയാനയിൽ 395 രൂപയും മിനിമം കൂലിയാകുമ്പോഴാണ് ഈ അന്തരം.
ഏറ്റവും താഴ്ന്ന മിനിമം കൂലിയുള്ള ഗുജറാത്തിൽ 256 രൂപയാക്കി വർധിപ്പിച്ചു. 220 രൂപ മാത്രമാണ് ഗുജറാത്തിൽ മിനിമം കൂലി. ബജറ്റില്‍ അടക്കം കടുത്ത വിവേചനം കാട്ടിയ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ വര്‍ധന നടപ്പിലാക്കിയില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് എഐടിയുസി പോകുമെന്നും അദ്ദേഹം പറഞ്ഞു