എരുമേലി: സർക്കാർ സഹായമില്ലാതെ സ്പോൺസർമാരെയും സുമനസുകളെയും കിട്ടാതെ ഇടതുകൈ കൊണ്ട് ദേശീയ പാരാ ബാഡ്മിന്റൺ മത്സരത്തിൽ പ്രീക്വാർട്ടർ വരെയെത്തി ജാക്സൺ. മികച്ച പരിശീലനം കിട്ടിയാൽ ഇനിയുമേറെ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ജന്മനാ വലതു കൈക്ക് സ്വാധീനമില്ലാത്ത എരുമേലി പൊരിയന്മല കൊടിവീട്ടിൽ ജാക്സൺ (44).
കഴിഞ്ഞ 22 മുതൽ 26 വരെ ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന അഞ്ചാമത് നാഷണൽ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലാണ് സിംഗിൾസിലും ഡബിൾസിലും ജാക്സൺ പ്രീക്വാർട്ടർ വരെ എത്തിയത്. മുമ്പ് 2020ൽ ഇടംകൈ കൊണ്ട് ബാഡ്മിന്റണിൽ ഭിന്നശേഷിക്കാരുടെ സംസ്ഥാനതല മത്സരങ്ങളിൽ നേടിയത് ഒന്നും രണ്ടും സ്ഥാനങ്ങളായിരുന്നു. സിംഗിൾ ഇനത്തിൽ ഒന്നും ഡബിൾസിൽ രണ്ടാം സ്ഥാനവും നേടി. ഇതേതുടർന്ന് ഒഡീഷയിൽ ഭിന്നശേഷി വിഭാഗത്തിലെ ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചിരുന്നു. പക്ഷേ, സാമ്പത്തികമായി ആരും സഹായിക്കാൻ ഇല്ലാതിരുന്നതുമൂലം ഒഡീഷയിൽ പോയി പങ്കെടുക്കാൻ കഴിഞ്ഞില്ല. ആകെയുള്ളത് മൂന്ന് സെന്റ് സ്ഥലവും ചെറിയ വീടുമാണ്. തയ്യൽ എംബ്രോയിഡറി പണിയാണ് ഏക വരുമാനം.
ഇത്തവണ സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ദേശീയ മത്സരത്തിലേക്ക് വീണ്ടും സെലക്ഷൻ ലഭിച്ചത്. അവിടെ ഫെദർ ഷട്ടിൽ ആണ് ഉപയോഗിക്കുന്നത്. അതിനുള്ള ബാറ്റിന് വിപണിയിൽ പതിനായിരം രൂപയോളം വിലയുണ്ട്. അതിനും യാത്രാച്ചെലവിനും പണമില്ലാത്തതിനാൽ എങ്ങനെ ദേശീയ മത്സരത്തിൽ പങ്കെടുക്കുമെന്ന സങ്കടത്തിലായിരുന്നെന്ന് ജാക്സൺ പറഞ്ഞു. ഒടുവിൽ സാമ്പത്തിക ബുദ്ധിമുട്ട് വകവയ്ക്കാതെ കടം വാങ്ങിയ ട്രാക്ക് സ്യൂട്ടും ബാറ്റുമായി ലക്നൗവിലെത്തി മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. എന്നാൽ എതിരാളികൾ മികച്ച പരിശീലനം നേടി കളിച്ചപ്പോൾ നാട്ടിലെ കളിക്കളങ്ങളിൽ കളിച്ച അനുഭവങ്ങൾ മാത്രമായിരുന്നു തനിക്കെന്ന് ജാക്സൺ പറയുന്നു.
നാട്ടിൽ ഭിന്നശേഷിക്കാരല്ലാത്തവരുമായി കളിക്കുന്ന ജാക്സൺ പലരുടെയും പരിശീലകൻ കൂടിയാണ്. ബാഡ്മിന്റൺ കളിക്കുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. രണ്ട് കൈകൾക്കും ശേഷിയുള്ളവരേക്കാൾ മികച്ച നിലയിൽ കളി മാറിയതോടെ സ്കൂൾ, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ഒട്ടേറെ വിജയങ്ങൾ തേടിയെത്തി.
ആലപ്പുഴ സ്വദേശിയായ ജാക്സൺ 23 വർഷമായി എരുമേലിയിലാണ് താമസം. ഷൈമയാണ് ഭാര്യ. അലൻ, ആൻ മരിയ, ആൻ പ്രിയ എന്നിവർ മക്കൾ. ജാക്സണിന്റെ ഫോൺ: 9495902687.
കഴിഞ്ഞ 22 മുതൽ 26 വരെ ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന അഞ്ചാമത് നാഷണൽ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലാണ് സിംഗിൾസിലും ഡബിൾസിലും ജാക്സൺ പ്രീക്വാർട്ടർ വരെ എത്തിയത്. മുമ്പ് 2020ൽ ഇടംകൈ കൊണ്ട് ബാഡ്മിന്റണിൽ ഭിന്നശേഷിക്കാരുടെ സംസ്ഥാനതല മത്സരങ്ങളിൽ നേടിയത് ഒന്നും രണ്ടും സ്ഥാനങ്ങളായിരുന്നു. സിംഗിൾ ഇനത്തിൽ ഒന്നും ഡബിൾസിൽ രണ്ടാം സ്ഥാനവും നേടി. ഇതേതുടർന്ന് ഒഡീഷയിൽ ഭിന്നശേഷി വിഭാഗത്തിലെ ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചിരുന്നു. പക്ഷേ, സാമ്പത്തികമായി ആരും സഹായിക്കാൻ ഇല്ലാതിരുന്നതുമൂലം ഒഡീഷയിൽ പോയി പങ്കെടുക്കാൻ കഴിഞ്ഞില്ല. ആകെയുള്ളത് മൂന്ന് സെന്റ് സ്ഥലവും ചെറിയ വീടുമാണ്. തയ്യൽ എംബ്രോയിഡറി പണിയാണ് ഏക വരുമാനം.
ഇത്തവണ സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ദേശീയ മത്സരത്തിലേക്ക് വീണ്ടും സെലക്ഷൻ ലഭിച്ചത്. അവിടെ ഫെദർ ഷട്ടിൽ ആണ് ഉപയോഗിക്കുന്നത്. അതിനുള്ള ബാറ്റിന് വിപണിയിൽ പതിനായിരം രൂപയോളം വിലയുണ്ട്. അതിനും യാത്രാച്ചെലവിനും പണമില്ലാത്തതിനാൽ എങ്ങനെ ദേശീയ മത്സരത്തിൽ പങ്കെടുക്കുമെന്ന സങ്കടത്തിലായിരുന്നെന്ന് ജാക്സൺ പറഞ്ഞു. ഒടുവിൽ സാമ്പത്തിക ബുദ്ധിമുട്ട് വകവയ്ക്കാതെ കടം വാങ്ങിയ ട്രാക്ക് സ്യൂട്ടും ബാറ്റുമായി ലക്നൗവിലെത്തി മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. എന്നാൽ എതിരാളികൾ മികച്ച പരിശീലനം നേടി കളിച്ചപ്പോൾ നാട്ടിലെ കളിക്കളങ്ങളിൽ കളിച്ച അനുഭവങ്ങൾ മാത്രമായിരുന്നു തനിക്കെന്ന് ജാക്സൺ പറയുന്നു.
നാട്ടിൽ ഭിന്നശേഷിക്കാരല്ലാത്തവരുമായി കളിക്കുന്ന ജാക്സൺ പലരുടെയും പരിശീലകൻ കൂടിയാണ്. ബാഡ്മിന്റൺ കളിക്കുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. രണ്ട് കൈകൾക്കും ശേഷിയുള്ളവരേക്കാൾ മികച്ച നിലയിൽ കളി മാറിയതോടെ സ്കൂൾ, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ഒട്ടേറെ വിജയങ്ങൾ തേടിയെത്തി.
ആലപ്പുഴ സ്വദേശിയായ ജാക്സൺ 23 വർഷമായി എരുമേലിയിലാണ് താമസം. ഷൈമയാണ് ഭാര്യ. അലൻ, ആൻ മരിയ, ആൻ പ്രിയ എന്നിവർ മക്കൾ. ജാക്സണിന്റെ ഫോൺ: 9495902687.