+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂഴൂർ ഗവ. ആയുർവേദ ആശുപത്രി പ്രവർത്തനം അവതാളത്തിൽ

അകലക്കുന്നം: മൂഴൂർ ഗവൺമെന്‍റ് ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ. നിലവിൽ ഡിസ്പെൻസറിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും 32 കിടക്കകളോടു കൂടിയ ആ
മൂഴൂർ ഗവ. ആയുർവേദ ആശുപത്രി  പ്രവർത്തനം അവതാളത്തിൽ
അകലക്കുന്നം: മൂഴൂർ ഗവൺമെന്‍റ് ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ. നിലവിൽ ഡിസ്പെൻസറിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും 32 കിടക്കകളോടു കൂടിയ ആശുപത്രിയാക്കി ഉയർത്താൻ സാധിക്കാത്തത് ആയുർവേദ വകുപ്പിന്‍റെ അനാസ്ഥ മൂലമെന്ന് ആക്ഷേപം.
1963ൽ അകലക്കുന്നം പഞ്ചായത്ത് മെംബറായിരുന്ന തുളുന്പൻമാക്കൽ ആന്‍റണി നൽകിയ 10 സെന്‍റ് സ്ഥലത്താണ് മൂഴൂർ ആയുർവേദ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങിയത്. പിന്നീട് 2006ൽ സ്ഥലം എംഎൽഎയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി അദ്ദേഹത്തിന്‍റെ വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയും ജോസ് കെ. മാണി എംപിയുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും വിനിയോഗിച്ച് 32 കിടക്കകളോടു കൂടിയ ആശുപത്രിയാക്കി ഉയർത്താൻ പണികൾ തുടങ്ങിയെങ്കിലും ഇപ്പോഴും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 2018ൽ നിർമിതികേന്ദ്രം പണികൾ ഏറ്റെടുത്തു. 2020ൽ ആറു കിടക്കകളോടു കൂടിയ കെട്ടിടത്തിന്‍റെ ഒരു ഭാഗത്തിന്‍റെ പണികൾ പൂർത്തീകരിച്ചു. സമയബന്ധിതമായി പുതിയ നിയമനങ്ങൾ നടത്താൻ സാധിക്കാതിരുന്നതിനാൽ പ്രവർത്തനം തുടങ്ങാനായില്ല. ഇപ്പോഴാകട്ടെ പുതിയ നിയമനങ്ങൾ നടത്താൻ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാരിന് സാധിക്കാത്ത അവസ്ഥയും.
ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ സാധിക്കാത്തത് ആയുർവേദ വകുപ്പിന്‍റെ അനാസ്ഥ മൂലമാണെന്ന് ഗ്രാമവികസനസമിതി പ്രസിഡന്‍റും ആശുപത്രി വികസന സമിതി അംഗവുമായ എം.ജെ. തോമസ് മാമ്പുഴയ്ക്കൽ ആരോപിച്ചു. പൂർണ സജ്ജീകരണങ്ങളോടെ ആശുപത്രി ആരംഭിച്ചാൽ അകലക്കുന്നം, പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകളിലെ നിരവധി ജനങ്ങൾക്ക് പ്രയോജനപ്പെടും.