പാലാ: പതിനാറു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ റെജീനാമ്മ വിരമിക്കുന്നു. 2005ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ അധ്യാപികയായി സര്‍വീസില്‍ പ്രവേശിച്ച സിസ്റ്റര്‍ റെജീനാമ്മയുടെ ഒട്ടനേകം ലേഖനങ്ങള്‍ നിരവധി ദേശീയ, അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്. ഈ കാലയളവില്‍ നിരവധി ദേശീയ സെമിനാറുകള്‍ നടത്തി.
2021ല്‍ അല്‍ഫോന്‍സ കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതയായി. അല്‍ഫോന്‍സ കോളജിന്റെ മേധാവിത്വത്തിന്റെ കാലഘട്ടമായിരുന്നു ഇത്. പതിനായിരത്തോളം പേര് പങ്കെടുത്ത തൊഴില്‍മേള, ഓപ്പണ്‍ ജിം, വലിയ പങ്കാളിത്തത്തോടെ നടത്തിയ പൂര്‍വ വിദ്യാര്‍ഥീ സമ്മേളനം, രക്ഷാകര്‍തൃ സമ്മേളനം എന്നിവ സിസ്റ്റർ റെജീനാമ്മയുടെ സംഘാടന മികവിന്റെ തെളിവുകളാണ്. ഈ കാലയളവില്‍ എംജി യൂണിവേഴ്സിറ്റിയില്‍ ഏറ്റവും കൂടുതല്‍ റാങ്ക് ലഭിച്ചത് അല്‍ഫോന്‍സ കോളജിനാണ്. യൂണിവേഴ്സിറ്റിയില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനവും കായികരംഗത്ത് അജയ്യ ശക്തിയായും കോളജിനെ നിലനിര്‍ത്തി.
പ്രിന്‍സിപ്പലിനൊപ്പം സര്‍വീസില്‍നിന്നു വിരമിക്കുന്ന ഡോ. തങ്കച്ചന് മാത്യു, അല്ലിമോള് സെബാസ്റ്റ്യന്‍, പ്രഫ. ട്രീസ ജോസഫ് എന്നിവര്‍ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യാത്രയയപ്പ് നൽകി. കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍, ഡോ. ജോസ് ജോസഫ്, റവ. ഡോ. ഷാജി ജോണ്‍, ഡോ. സിസ്റ്റര്‍ റിയ എന്നിവര്‍ പ്രസംഗിച്ചു.
2021ല്‍ അല്‍ഫോന്‍സ കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതയായി. അല്‍ഫോന്‍സ കോളജിന്റെ മേധാവിത്വത്തിന്റെ കാലഘട്ടമായിരുന്നു ഇത്. പതിനായിരത്തോളം പേര് പങ്കെടുത്ത തൊഴില്‍മേള, ഓപ്പണ്‍ ജിം, വലിയ പങ്കാളിത്തത്തോടെ നടത്തിയ പൂര്‍വ വിദ്യാര്‍ഥീ സമ്മേളനം, രക്ഷാകര്‍തൃ സമ്മേളനം എന്നിവ സിസ്റ്റർ റെജീനാമ്മയുടെ സംഘാടന മികവിന്റെ തെളിവുകളാണ്. ഈ കാലയളവില്‍ എംജി യൂണിവേഴ്സിറ്റിയില്‍ ഏറ്റവും കൂടുതല്‍ റാങ്ക് ലഭിച്ചത് അല്‍ഫോന്‍സ കോളജിനാണ്. യൂണിവേഴ്സിറ്റിയില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനവും കായികരംഗത്ത് അജയ്യ ശക്തിയായും കോളജിനെ നിലനിര്‍ത്തി.
പ്രിന്‍സിപ്പലിനൊപ്പം സര്‍വീസില്‍നിന്നു വിരമിക്കുന്ന ഡോ. തങ്കച്ചന് മാത്യു, അല്ലിമോള് സെബാസ്റ്റ്യന്‍, പ്രഫ. ട്രീസ ജോസഫ് എന്നിവര്‍ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യാത്രയയപ്പ് നൽകി. കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍, ഡോ. ജോസ് ജോസഫ്, റവ. ഡോ. ഷാജി ജോണ്‍, ഡോ. സിസ്റ്റര്‍ റിയ എന്നിവര്‍ പ്രസംഗിച്ചു.