അതിരന്പുഴ: മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ബയോസയൻസസ് അധ്യാപകനും ഗവേഷകനുമായ ഡോ. ജോസഫ് ജോർജ് റേ 38 വർഷത്തെ സേവനത്തിനുശേഷം ശേഷം ഇന്നു സർവീസിൽനിന്നു വിരമിക്കും.
ചങ്ങനാശേരി എസ്ബി കോളജിൽ അധ്യാപകനായിരുന്ന ഇദ്ദേഹം സസ്യശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നീ മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇരുപത് ഗവേഷണ പ്രബന്ധങ്ങളും 10ലേറെ ഗവേഷണ പ്രസിദ്ധീകരണങ്ങളും അഞ്ചു പുസ്തകങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.
ഡോ. റേയുടെ സേവനങ്ങളെ ആദരിക്കുന്നതിന് സർവകലാശാലയിൽ രാജ്യാന്തര സെമിനാറും പ്രബന്ധാവതരണവും സംഘടിപ്പിച്ചിരുന്നു. സ്കൂൾ ഓഫ് ബയോ മേധാവി, ദേശീയ സസ്യ ശാസ്ത്ര സാങ്കേതിക ഗവേഷണ പഠനകേന്ദ്രം സ്ഥാപക ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ചങ്ങനാശേരി അംപ്ഷൻ കോളജ് അധ്യാപികയായിരുന്ന പ്രഫ. മറിയാമ്മ ജേക്കബാണ് ഭാര്യ. മക്കൾ: ഡോ. റെജീന അന്ന റേ, ഡോ. റോജിത് ജോസഫ്.
ചങ്ങനാശേരി എസ്ബി കോളജിൽ അധ്യാപകനായിരുന്ന ഇദ്ദേഹം സസ്യശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നീ മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇരുപത് ഗവേഷണ പ്രബന്ധങ്ങളും 10ലേറെ ഗവേഷണ പ്രസിദ്ധീകരണങ്ങളും അഞ്ചു പുസ്തകങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.
ഡോ. റേയുടെ സേവനങ്ങളെ ആദരിക്കുന്നതിന് സർവകലാശാലയിൽ രാജ്യാന്തര സെമിനാറും പ്രബന്ധാവതരണവും സംഘടിപ്പിച്ചിരുന്നു. സ്കൂൾ ഓഫ് ബയോ മേധാവി, ദേശീയ സസ്യ ശാസ്ത്ര സാങ്കേതിക ഗവേഷണ പഠനകേന്ദ്രം സ്ഥാപക ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ചങ്ങനാശേരി അംപ്ഷൻ കോളജ് അധ്യാപികയായിരുന്ന പ്രഫ. മറിയാമ്മ ജേക്കബാണ് ഭാര്യ. മക്കൾ: ഡോ. റെജീന അന്ന റേ, ഡോ. റോജിത് ജോസഫ്.