തൃക്കരിപ്പൂര്‍: കാര്‍ഷികവൃത്തിക്കൊപ്പം സഹജീവി പരിപാലനത്തിനും സമയം കണ്ടെത്തിയ ഉദിനൂരിലെ എ.വി. മാധുരിക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുക്ഷേമ അവാര്‍ഡ്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാണിയാട്ട് ക്ഷീരസംഘത്തില്‍ പ്രതിദിനം എട്ടു മുതല്‍ 10 ലിറ്റര്‍ വരെ പാലളക്കുന്ന ക്ഷീരകര്‍ഷകയായ മാധുരിക്ക് നിലവില്‍ ആറു പശുക്കളും അഞ്ച് ആടുകളുമുണ്ട്. 25 കോഴികള്‍, നാലു താറാവുകള്‍, നൂറിലേറെ മത്സ്യങ്ങളടങ്ങിയ മത്സ്യകൃഷി എന്നിവയ്ക്കൊപ്പം അഞ്ചു നായ്ക്കളേയും 10 പൂച്ചകളെയും കൂടി പരിപാലിക്കുന്നു.
സ്കൂള്‍ പഠനകാലത്തുതന്നെ തെരുവോരങ്ങളിലെ പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം നല്കുന്ന ശീലമുണ്ടായിരുന്നു. 2001 ല്‍ പയ്യന്നൂര്‍ കോളജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ അച്ഛന് സുഖമില്ലാതായതോടെ പഠനം മുടങ്ങി. ഇതോടെ കുടുംബത്തിന് ഒരു ജീവിതോപാധി കണ്ടെത്തുന്നതിനായി തീരെ ചെറുപ്രായത്തില്‍ തന്നെ ക്ഷീരകര്‍ഷകയുടെ വേഷമണിഞ്ഞു. മൂന്ന് പശുക്കളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. അന്നുമുതല്‍ ദിവസവും പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് പശുക്കളെ പരിപാലിക്കുന്നത് ശീലമായി.
രോഗം ബാധിച്ച ഒരു നായയെ വിഷംകൊടുത്തു കൊല്ലാന്‍ വച്ചിടത്തുനിന്നും രക്ഷപ്പെടുത്തിയതോടെയാണ് മാധുരിയുടെ നായ പരിപാലനം ആരംഭിക്കുന്നത്. ഡോളി എന്ന് പേരിട്ട ആ പെണ്‍നായ ഇന്നും മാധുരിക്കൊപ്പമുണ്ട്. കഴിഞ്ഞ വര്‍ഷവും ഗുരുതര രോഗം ബാധിച്ച മറ്റൊരു നായയെ ചികിത്സിച്ചു സുഖപ്പെടുത്തിയെടുത്തിരുന്നു.
അവല്, ബിസ്കറ്റ്, പാല്, ക്യാറ്റ് ഫുഡ്, മത്സ്യം എന്നിങ്ങനെ വളര്‍ത്തുമൃഗങ്ങള്‍ക്കായി ദിവസേന ചുരുങ്ങിയത് 400 രൂപയോളം ചെലവഴിക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ സ്നേഹം തനിക്ക് അത്രമേല്‍ വിലമതിക്കാനാവാത്തതാണെന്ന് മാധുരി പറയുന്നു. നിറഞ്ഞ പിന്തുണയുമായി ഭര്‍ത്താവ് സത്യകുമാറും ബിരുദ വിദ്യാര്‍ഥിയായ മകന് രോഹിതും ഒപ്പമുണ്ട്.
സ്കൂള്‍ പഠനകാലത്തുതന്നെ തെരുവോരങ്ങളിലെ പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം നല്കുന്ന ശീലമുണ്ടായിരുന്നു. 2001 ല്‍ പയ്യന്നൂര്‍ കോളജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ അച്ഛന് സുഖമില്ലാതായതോടെ പഠനം മുടങ്ങി. ഇതോടെ കുടുംബത്തിന് ഒരു ജീവിതോപാധി കണ്ടെത്തുന്നതിനായി തീരെ ചെറുപ്രായത്തില്‍ തന്നെ ക്ഷീരകര്‍ഷകയുടെ വേഷമണിഞ്ഞു. മൂന്ന് പശുക്കളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. അന്നുമുതല്‍ ദിവസവും പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് പശുക്കളെ പരിപാലിക്കുന്നത് ശീലമായി.
രോഗം ബാധിച്ച ഒരു നായയെ വിഷംകൊടുത്തു കൊല്ലാന്‍ വച്ചിടത്തുനിന്നും രക്ഷപ്പെടുത്തിയതോടെയാണ് മാധുരിയുടെ നായ പരിപാലനം ആരംഭിക്കുന്നത്. ഡോളി എന്ന് പേരിട്ട ആ പെണ്‍നായ ഇന്നും മാധുരിക്കൊപ്പമുണ്ട്. കഴിഞ്ഞ വര്‍ഷവും ഗുരുതര രോഗം ബാധിച്ച മറ്റൊരു നായയെ ചികിത്സിച്ചു സുഖപ്പെടുത്തിയെടുത്തിരുന്നു.
അവല്, ബിസ്കറ്റ്, പാല്, ക്യാറ്റ് ഫുഡ്, മത്സ്യം എന്നിങ്ങനെ വളര്‍ത്തുമൃഗങ്ങള്‍ക്കായി ദിവസേന ചുരുങ്ങിയത് 400 രൂപയോളം ചെലവഴിക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ സ്നേഹം തനിക്ക് അത്രമേല്‍ വിലമതിക്കാനാവാത്തതാണെന്ന് മാധുരി പറയുന്നു. നിറഞ്ഞ പിന്തുണയുമായി ഭര്‍ത്താവ് സത്യകുമാറും ബിരുദ വിദ്യാര്‍ഥിയായ മകന് രോഹിതും ഒപ്പമുണ്ട്.