തിരുവല്ല: ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി മഹോത്സവത്തിന്റെ സമാപന ചടങ്ങുകൾക്കിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു.
ചെങ്ങന്നൂർ വാഴാർമംഗലം ഉമ്മറ തറയിൽ വീട്ടിൽ എസ്. സഞ്ജു, വാഴാർമംഗലം ഉമ്മറത്തറയിൽ വീട്ടിൽ കാർത്തികേയൻ, വാഴാർമംഗലം ചെമ്പകശേരി വീട്ടിൽ പവിൻ എന്നിവർക്കാണ് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. കാർത്തികേയന്റെ പുറത്തും പവിൻ, സഞ്ജു എന്നിവർക്ക് വയറിനുമാണ് കുത്തേറ്റത്. മൂവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഓതറ സ്വദേശികളായ രണ്ടു പേരെ പ്രതികളാക്കി തിരുവല്ല പോലീസ് കേസെടുത്തു. മണ്ണ് മാഫിയകൾ തമ്മിൽ മണ്ണെടുപ്പിനേച്ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
ചെങ്ങന്നൂർ വാഴാർമംഗലം ഉമ്മറ തറയിൽ വീട്ടിൽ എസ്. സഞ്ജു, വാഴാർമംഗലം ഉമ്മറത്തറയിൽ വീട്ടിൽ കാർത്തികേയൻ, വാഴാർമംഗലം ചെമ്പകശേരി വീട്ടിൽ പവിൻ എന്നിവർക്കാണ് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. കാർത്തികേയന്റെ പുറത്തും പവിൻ, സഞ്ജു എന്നിവർക്ക് വയറിനുമാണ് കുത്തേറ്റത്. മൂവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഓതറ സ്വദേശികളായ രണ്ടു പേരെ പ്രതികളാക്കി തിരുവല്ല പോലീസ് കേസെടുത്തു. മണ്ണ് മാഫിയകൾ തമ്മിൽ മണ്ണെടുപ്പിനേച്ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചതെന്നു പോലീസ് പറഞ്ഞു.