പൊൻകുന്നം: ജീവിതത്തിന്റെ വസന്തകാലം നാടകത്തിനായി സമർപ്പിച്ച പൊൻകുന്നം സെയ്ദിന് സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം. നാടകരചനയിലെ മികവിനാണ് 2022-ലെ പുരസ്കാരം.
1972 മുതൽ നാടകരംഗത്തുള്ള സെയ്ത് 12 നാടകങ്ങൾ രചിച്ചു. ആറെണ്ണം പുസ്തകമായി പ്രസിദ്ധീകരിച്ചു. 2002 മുതൽ പത്ത് വർഷക്കാലം സൃഷ്ടി ചങ്ങനാശേരി എന്ന പേരിൽ സ്വന്തമായി നാടക സമിതിയുണ്ടായിരുന്നു. ദൈവം പിറന്ന മണ്ണ്, ആത്മനിവേദനം, തണൽ തേടുന്ന തണൽമരം, കൗരവപ്പട എന്നിവ പ്രധാന നാടകങ്ങളായിരുന്നു.
1972ൽ അക്കാദമി നാടകമത്സരത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള രചനയ്ക്ക് സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു.
ഭാര്യ സുഹ്റാബീവി. മക്കൾ: മജ്നു, മഞ്ജു, പരേതനായ മനോജ്.
1972 മുതൽ നാടകരംഗത്തുള്ള സെയ്ത് 12 നാടകങ്ങൾ രചിച്ചു. ആറെണ്ണം പുസ്തകമായി പ്രസിദ്ധീകരിച്ചു. 2002 മുതൽ പത്ത് വർഷക്കാലം സൃഷ്ടി ചങ്ങനാശേരി എന്ന പേരിൽ സ്വന്തമായി നാടക സമിതിയുണ്ടായിരുന്നു. ദൈവം പിറന്ന മണ്ണ്, ആത്മനിവേദനം, തണൽ തേടുന്ന തണൽമരം, കൗരവപ്പട എന്നിവ പ്രധാന നാടകങ്ങളായിരുന്നു.
1972ൽ അക്കാദമി നാടകമത്സരത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള രചനയ്ക്ക് സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു.
ഭാര്യ സുഹ്റാബീവി. മക്കൾ: മജ്നു, മഞ്ജു, പരേതനായ മനോജ്.