എരുമേലി: വനിതാ അസിസ്റ്റന്റ് എൻജിനിയറോട് അപമാര്യാദയായി പെരുമാറി കതകടച്ച് അപമാനിച്ചെന്ന പരാതിയിൽ പഞ്ചായത്ത് അംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തതിന് പിന്നാലെ അസിസ്റ്റന്റ് എൻജിനിയറോട് വിശദീകരണം തേടി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. അസിസ്റ്റന്റ് എൻജിനിയർക്കെതിരെ അംഗം ഉന്നയിച്ച പരാതി സാധൂകരിക്കുന്നതാണ് നോട്ടീസിലെ ഉള്ളടക്കം. പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രവർത്തനങ്ങളിൽ അസിസ്റ്റന്റ് എൻജിനിയർ അനാസ്ഥ കാട്ടിയതിന്റെ വിശദീകരണം തേടണമെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമാണ് നോട്ടീസ് നൽകിയതെന്ന് സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞയിടെയാണ് ടൗൺ വാർഡ് അംഗം നാസർ പനച്ചിയും പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ എം. നവമിയും തമ്മിൽ എൻജിനിയറുടെ ഓഫീസിൽ വാക്കേറ്റമുണ്ടായത്. ഓഫീസിൽനിന്നു പുറത്തേക്ക് പോകുന്നതിനിടെ നാസർ പനച്ചി കതകടച്ച് പൂട്ടിയെന്നും ഭീതിയിൽ താൻ അവശയായി കുഴഞ്ഞു വീണെന്നും ആശുപത്രിയിൽ ചികിത്സ തേടിയ അസിസ്റ്റന്റ് എൻജിനിയർ നവമി പോലീസിന് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് സർക്കാർ ഉദ്യോഗസ്ഥയുടെ ജോലി തടസപ്പെടുത്തിയതിന് സ്റ്റേഷനിൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി നാസർ പനച്ചിക്കെതിരെ കേസെടുക്കുകയും കോടതിയിൽ നിന്നു നാസർ ഇടക്കാല മുൻകൂർ ജാമ്യം നേടുകയുമായിരുന്നു. ഇതിന്റെ പിറ്റേന്ന് ആണ് പ്രതിപക്ഷമായ കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയത്തിലൂടെ പഞ്ചായത്തിലെ ഇടതുപക്ഷ ഭരണം ഒഴിഞ്ഞത്.
അവിശ്വാസ പ്രമേയം പാസാക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരിക്കാൻ വേണ്ടി താൻ പങ്കെടുക്കാതിരിക്കുന്നതിനായി സിപിഎം ഇടപെട്ട് അസിസ്റ്റന്റ് എൻജിനിയറെക്കൊണ്ട് പരാതി നൽകി ജാമ്യമില്ലാ വകുപ്പിൽ തനിക്കെതിരെ കേസെടുത്തതാണെന്ന് നാസർ പനച്ചി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ 14ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർക്കെതിരെ അംഗങ്ങൾ പരാതികൾ ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് ഇന്നലെ വിശദീകരണം തേടി നോട്ടീസ് നൽകിയതെന്ന് സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞയിടെയാണ് ടൗൺ വാർഡ് അംഗം നാസർ പനച്ചിയും പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ എം. നവമിയും തമ്മിൽ എൻജിനിയറുടെ ഓഫീസിൽ വാക്കേറ്റമുണ്ടായത്. ഓഫീസിൽനിന്നു പുറത്തേക്ക് പോകുന്നതിനിടെ നാസർ പനച്ചി കതകടച്ച് പൂട്ടിയെന്നും ഭീതിയിൽ താൻ അവശയായി കുഴഞ്ഞു വീണെന്നും ആശുപത്രിയിൽ ചികിത്സ തേടിയ അസിസ്റ്റന്റ് എൻജിനിയർ നവമി പോലീസിന് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് സർക്കാർ ഉദ്യോഗസ്ഥയുടെ ജോലി തടസപ്പെടുത്തിയതിന് സ്റ്റേഷനിൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി നാസർ പനച്ചിക്കെതിരെ കേസെടുക്കുകയും കോടതിയിൽ നിന്നു നാസർ ഇടക്കാല മുൻകൂർ ജാമ്യം നേടുകയുമായിരുന്നു. ഇതിന്റെ പിറ്റേന്ന് ആണ് പ്രതിപക്ഷമായ കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയത്തിലൂടെ പഞ്ചായത്തിലെ ഇടതുപക്ഷ ഭരണം ഒഴിഞ്ഞത്.
അവിശ്വാസ പ്രമേയം പാസാക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരിക്കാൻ വേണ്ടി താൻ പങ്കെടുക്കാതിരിക്കുന്നതിനായി സിപിഎം ഇടപെട്ട് അസിസ്റ്റന്റ് എൻജിനിയറെക്കൊണ്ട് പരാതി നൽകി ജാമ്യമില്ലാ വകുപ്പിൽ തനിക്കെതിരെ കേസെടുത്തതാണെന്ന് നാസർ പനച്ചി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ 14ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർക്കെതിരെ അംഗങ്ങൾ പരാതികൾ ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് ഇന്നലെ വിശദീകരണം തേടി നോട്ടീസ് നൽകിയതെന്ന് സെക്രട്ടറി പറഞ്ഞു.