എരുമേലി: വെല്ലുവിളികളെ മറികടന്ന് ഐഎഎസിന്റെ പടിവരെ എത്തിയ എരുമേലിയുടെ പ്രിയപ്പെട്ട ലത്തീഷ അൻസാരി മണ്മറഞ്ഞതു ഭിന്നശേഷിയുടെ കയം താണ്ടാൻ ഒരു കടലോളം പ്രചോദനം പകർന്നിട്ട്. ലത്തീഷ പഠിച്ച എരുമേലി എംഇഎസ് കോളജിൽ കഴിഞ്ഞ ദിവസം അവളുടെ പുസ്തകമായ അഗ്നിശലഭത്തിന്റെ ആദ്യ പ്രതി കൈമാറിയതു കാണാൻ പ്രിയപ്പെട്ട പിതാവുമുണ്ടായിരുന്നു.
ജന്മനാ അസ്ഥി പൊടിയുന്ന രോഗംമൂലം ഭിന്നശേഷിക്കാരി മാറിയ മകളെ ചേർത്തുപിടിച്ച് ഉയരത്തിലേക്കു നയിച്ച അൻസാരിയുടെ വലിയ സ്വപ്നം കൂടിയായിരുന്നു ആ പുസ്തകം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് പുസ്തകം നേരത്തെ പ്രകാശനം ചെയ്തത്.
ആദ്യ വില്പന സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. എരുമേലി പുത്തൻപീടികയിൽ അൻസാരി-ജമീല ദമ്പതികളുടെ മകളായ ലത്തീഷയുടെ ജനനം മുതൽ മരണം വരെയും രോഗത്തിന്റെ വേദന അവൾക്കൊപ്പമുണ്ടായിരുന്നു. എന്നിട്ടും എല്ലാ ക്ലാസിലും അവൾ ഒന്നാമത്തെത്തി.
ഒടുവിൽ ഐഎഎസ് സ്വപ്നത്തിനായുള്ള ശ്രമത്തിനിടെ പഠനം മുഴുമിക്കുംമുന്പേ യാത്രയായി.
പിതാവിന്റെ ചുമലിൽ ഇരുന്ന് അവൾ പാട്ടും പഠനവും സംഗീതവും പെയിന്റിംഗും ചിത്രരചനയുമൊക്കെ സ്വായത്തമാക്കി.
കുട്ടികൾക്ക് അല്പം പോരായ്മയുണ്ടെങ്കിൽ പോലും അവരെ അവഗണനയോടെ കാണുന്നവർ ലത്തീഷയുടെ പുസ്തകം വായിച്ചാൽ പശ്ചാത്തപിക്കുമെന്ന് അൻസാരി പറയുന്നു.
സ്വന്തം കഴിവുകൾ കാണാതെ കുറവുകൾ നോക്കി പ്രയാസപ്പെടുന്നവരും മറ്റുള്ളവരുടെ പോരായ്മകൾ നോക്കി പരിഹസിക്കുന്നവരും സ്വയം തിരുത്തി ചിന്തിക്കാൻ 'അഗ്നിശലഭം' എന്ന പുസ്തകം വഴികാട്ടിയാണെന്ന് എംഎൽഎ പറഞ്ഞു.
ജന്മനാ അസ്ഥി പൊടിയുന്ന രോഗംമൂലം ഭിന്നശേഷിക്കാരി മാറിയ മകളെ ചേർത്തുപിടിച്ച് ഉയരത്തിലേക്കു നയിച്ച അൻസാരിയുടെ വലിയ സ്വപ്നം കൂടിയായിരുന്നു ആ പുസ്തകം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് പുസ്തകം നേരത്തെ പ്രകാശനം ചെയ്തത്.
ആദ്യ വില്പന സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. എരുമേലി പുത്തൻപീടികയിൽ അൻസാരി-ജമീല ദമ്പതികളുടെ മകളായ ലത്തീഷയുടെ ജനനം മുതൽ മരണം വരെയും രോഗത്തിന്റെ വേദന അവൾക്കൊപ്പമുണ്ടായിരുന്നു. എന്നിട്ടും എല്ലാ ക്ലാസിലും അവൾ ഒന്നാമത്തെത്തി.
ഒടുവിൽ ഐഎഎസ് സ്വപ്നത്തിനായുള്ള ശ്രമത്തിനിടെ പഠനം മുഴുമിക്കുംമുന്പേ യാത്രയായി.
പിതാവിന്റെ ചുമലിൽ ഇരുന്ന് അവൾ പാട്ടും പഠനവും സംഗീതവും പെയിന്റിംഗും ചിത്രരചനയുമൊക്കെ സ്വായത്തമാക്കി.
കുട്ടികൾക്ക് അല്പം പോരായ്മയുണ്ടെങ്കിൽ പോലും അവരെ അവഗണനയോടെ കാണുന്നവർ ലത്തീഷയുടെ പുസ്തകം വായിച്ചാൽ പശ്ചാത്തപിക്കുമെന്ന് അൻസാരി പറയുന്നു.
സ്വന്തം കഴിവുകൾ കാണാതെ കുറവുകൾ നോക്കി പ്രയാസപ്പെടുന്നവരും മറ്റുള്ളവരുടെ പോരായ്മകൾ നോക്കി പരിഹസിക്കുന്നവരും സ്വയം തിരുത്തി ചിന്തിക്കാൻ 'അഗ്നിശലഭം' എന്ന പുസ്തകം വഴികാട്ടിയാണെന്ന് എംഎൽഎ പറഞ്ഞു.