വാകക്കാട്: ഒന്നര വര്‍ഷം മുമ്പു പ്രളയത്തില്‍ തകര്‍ന്ന മൂന്നിലവ് കടപുഴ പാലം ഇപ്പോഴും ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിൽ. ശക്തമായ മഴയില്‍ പാലം തകര്‍ന്നിട്ട് വര്‍ഷം പിന്നിടുമ്പോഴും പുനര്‍നിര്‍മാണ നടപടികള്‍ എങ്ങുമെത്തിയില്ല. മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ പൂര്‍ണമായി ആശ്രയിച്ചിരുന്ന കടപുഴ പാലം ഇപ്പോള്‍ ചെറുവാഹനങ്ങള്‍ക്കുപോലും സഞ്ചാരയോഗ്യമല്ല.
വെള്ളപ്പാച്ചിലില്‍ തൂണില്‍ മരം വന്നിടിച്ചതിനെത്തുടര്ന്നാണ് സ്ലാബ് തകര്‍ന്നു പാലം അപകടാവസ്ഥയിലായത്. പാലം ഇതുവരെ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്കും വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധം. അന്ന് ആറാം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഞങ്ങള്‍ എട്ടാം ക്ലാസിലേക്കു കയറുമ്പോഴും പാലം ആറ്റില്‍ തന്നെയാണല്ലോ എന്നു പരിതപിക്കുന്നു. ഈ അധ്യയന വര്‍ഷത്തിലെ അവസാന ദിവസം കുട്ടികള്‍ തങ്ങള്‍ ഒന്നര വര്‍ഷം മുമ്പുവരെ സ്ഥിരമായി സഞ്ചരിച്ചിരുന്ന കടപുഴ പാലം സന്ദര്‍ശിക്കാനെത്തിയിരുന്നു.
വെള്ളപ്പാച്ചിലില്‍ തൂണില്‍ മരം വന്നിടിച്ചതിനെത്തുടര്ന്നാണ് സ്ലാബ് തകര്‍ന്നു പാലം അപകടാവസ്ഥയിലായത്. പാലം ഇതുവരെ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്കും വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധം. അന്ന് ആറാം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഞങ്ങള്‍ എട്ടാം ക്ലാസിലേക്കു കയറുമ്പോഴും പാലം ആറ്റില്‍ തന്നെയാണല്ലോ എന്നു പരിതപിക്കുന്നു. ഈ അധ്യയന വര്‍ഷത്തിലെ അവസാന ദിവസം കുട്ടികള്‍ തങ്ങള്‍ ഒന്നര വര്‍ഷം മുമ്പുവരെ സ്ഥിരമായി സഞ്ചരിച്ചിരുന്ന കടപുഴ പാലം സന്ദര്‍ശിക്കാനെത്തിയിരുന്നു.