പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് പകരം സ്വകാര്യ ഏജന്‍സിക്ക് ചട്ടം ലംഘിച്ച് സുരക്ഷാച്ചുമതല കൈമാറാനുള്ള ആശുപത്രി സൂപ്രണ്ടിന്റെ നീക്കത്തിനെതിരേ ഇന്നലെ ചേര്‍ന്ന നഗരസഭാ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം.
ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം ചേരാതെ ഏകപക്ഷീയമായി ആശുപത്രി സൂപ്രണ്ട് നടത്തുന്ന നീക്കം ഒരുകാരണവശാലും അനുവദിക്കാന്‍ പാടില്ലെന്ന് കൗണ്‍സില്‍ ഒന്നടങ്കം നിര്‍ദേശിച്ചു. സൂപ്രണ്ടിന് ഇന്ന് കത്തുനല്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി ഹെല്‍ത്ത് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി. കൗണ്‍സില്‍ തീരുമാനവും ചട്ടം മറികടന്നുള്ള ആശുപത്രി സൂപ്രണ്ടിന്റെ നടപടിയും സംബന്ധിച്ച് ഡിഎംഒയ്ക്കും നഗരസഭ കത്ത് നല്‍കും.
ആശുപത്രി മാനേജിംഗ് കമ്മിറ്റിയെയും കൗണ്‍സിലിനെയും നോക്കുകുത്തിയാക്കുന്ന ആശുപത്രി സൂപ്രണ്ടിന്റെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെയുള്ള കൗണ്‍സില്‍ അംഗങ്ങള്‍ ഉയര്‍ത്തിയത്. ആശുപത്രി മാനേജിംഗ് കമ്മിറ്റിയുടെ അധ്യക്ഷയായ താന്‍ പോലുമറിയാതെയാണ് സ്വകാര്യ ഏജന്‍സിക്ക് സുരക്ഷാച്ചുമതല കൈമാറാന്‍ ആശുപത്രി സൂപ്രണ്ട് അറിയിപ്പ് നല്‍കിയതെന്നു ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ പറഞ്ഞു. ഇതു സംബന്ധിച്ച് സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചപ്പോള്‍ മുൻപെടുത്ത ആശുപത്രി മാനേജിംഗ് കമ്മിറ്റിയോഗ തീരുമാന പ്രകാരമാണ് ഏജന്‍സിയെ ക്ഷണിക്കുന്നതെന്നായിരുന്നു മറുപടിയെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
ആശുപത്രി മാനേജിംഗ് കമ്മിറ്റിയെ മറികടന്നുള്ള സൂപ്രണ്ടിന്റെ ഒരു തീരുമാനവും അനുവദിക്കാനാവില്ലെന്ന് കൗണ്‍സിലില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട അഡ്വ. ബിനുപുളിക്കക്കണ്ടം പറഞ്ഞു. നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരുള്ളതുകൊണ്ടാണ് ആശുപത്രിയില്‍ പല സുരക്ഷാ പ്രശ്നങ്ങളും ഒഴിവാകുന്നതെന്നും ആളുകളെ അറിയാവുന്ന ജീവനക്കാരാകുമ്പോള്‍ പ്രശ്നങ്ങളുണ്ടാകാതെ പരമാവധി ഒഴിവായിപ്പോകുന്നുണ്ടെന്നു കൗൺസിലർ ജിമ്മി ചൂണ്ടിക്കാട്ടി.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഷാജു തുരുത്തന്, ബിജി ജോജോ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം ചേരാതെ ഏകപക്ഷീയമായി ആശുപത്രി സൂപ്രണ്ട് നടത്തുന്ന നീക്കം ഒരുകാരണവശാലും അനുവദിക്കാന്‍ പാടില്ലെന്ന് കൗണ്‍സില്‍ ഒന്നടങ്കം നിര്‍ദേശിച്ചു. സൂപ്രണ്ടിന് ഇന്ന് കത്തുനല്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി ഹെല്‍ത്ത് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി. കൗണ്‍സില്‍ തീരുമാനവും ചട്ടം മറികടന്നുള്ള ആശുപത്രി സൂപ്രണ്ടിന്റെ നടപടിയും സംബന്ധിച്ച് ഡിഎംഒയ്ക്കും നഗരസഭ കത്ത് നല്‍കും.
ആശുപത്രി മാനേജിംഗ് കമ്മിറ്റിയെയും കൗണ്‍സിലിനെയും നോക്കുകുത്തിയാക്കുന്ന ആശുപത്രി സൂപ്രണ്ടിന്റെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെയുള്ള കൗണ്‍സില്‍ അംഗങ്ങള്‍ ഉയര്‍ത്തിയത്. ആശുപത്രി മാനേജിംഗ് കമ്മിറ്റിയുടെ അധ്യക്ഷയായ താന്‍ പോലുമറിയാതെയാണ് സ്വകാര്യ ഏജന്‍സിക്ക് സുരക്ഷാച്ചുമതല കൈമാറാന്‍ ആശുപത്രി സൂപ്രണ്ട് അറിയിപ്പ് നല്‍കിയതെന്നു ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ പറഞ്ഞു. ഇതു സംബന്ധിച്ച് സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചപ്പോള്‍ മുൻപെടുത്ത ആശുപത്രി മാനേജിംഗ് കമ്മിറ്റിയോഗ തീരുമാന പ്രകാരമാണ് ഏജന്‍സിയെ ക്ഷണിക്കുന്നതെന്നായിരുന്നു മറുപടിയെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
ആശുപത്രി മാനേജിംഗ് കമ്മിറ്റിയെ മറികടന്നുള്ള സൂപ്രണ്ടിന്റെ ഒരു തീരുമാനവും അനുവദിക്കാനാവില്ലെന്ന് കൗണ്‍സിലില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട അഡ്വ. ബിനുപുളിക്കക്കണ്ടം പറഞ്ഞു. നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരുള്ളതുകൊണ്ടാണ് ആശുപത്രിയില്‍ പല സുരക്ഷാ പ്രശ്നങ്ങളും ഒഴിവാകുന്നതെന്നും ആളുകളെ അറിയാവുന്ന ജീവനക്കാരാകുമ്പോള്‍ പ്രശ്നങ്ങളുണ്ടാകാതെ പരമാവധി ഒഴിവായിപ്പോകുന്നുണ്ടെന്നു കൗൺസിലർ ജിമ്മി ചൂണ്ടിക്കാട്ടി.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഷാജു തുരുത്തന്, ബിജി ജോജോ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.