തളിപ്പറമ്പ്: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്കുന്ന തളിപ്പറമ്പ് നഗരസഭയുടെ 2023-24 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്മാന് കല്ലിങ്കീല്‍ പദ്മനാഭന് അവതരിപ്പിച്ചു. കൃഷി, മാലിന്യ സംസ്കരണം, ആരോഗ്യം എന്നിവയ്ക്കും ബജറ്റില്‍ പ്രധാന പരിഗണന നല്‍കിയിട്ടുണ്ട്. തളിപ്പറമ്പ് നഗരസഭ ഓഫിസ് കോമ്പൗണ്ടില്‍ അത്യാധുനിക ഓഡിറ്റോറിയവും ഷോപ്പിംഗ് കോംപ്ലക്സും കോണ്‍ഫറന്‍സ് ഹാളും നിര്‍മിക്കാന്‍ അഞ്ചു കോടി രൂപ വകയിരുത്തി.
കാക്കാത്തോട് മലയോര ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് മൂന്നു കോടി, ദേശീയപാതയോരത്ത് പകല്‍ വിശ്രമകേന്ദ്രത്തിന് ആറ് ലക്ഷം, ബസ് സ്റ്റാൻഡ് കോംപ്ലക്സില്‍ ലിഫ്റ്റ്, ട്രഞ്ചിംഗ് ഗ്രൗണ്ട് നവീകരണം, പാളയാട് മലിനജല പ്ലാന്റിന്റെ ശേഷി വധിപ്പിക്കാന്‍ 1.5 കോടി, റോഡ് നിര്‍മാണത്തിന് 2.2 കോടി, ഡ്രെയിനേജ് നിര്‍മാണം ഏഴുകോടി, അമൃത് കുടിവെള്ള പദ്ധതിക്ക് ആറു കോടിയും ബജറ്റിൽ വകയിരുത്തി.
സര്‍വ മേഖലയും സ്പര്‍ശിച്ച ജനപക്ഷ ബജറ്റാണ് വൈസ് ചെയര്മാന് അവതരിപ്പിച്ചതെന്ന് ഭരണ പക്ഷാംഗങ്ങള്‍ പറഞ്ഞു. സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാടിന് അനുസ രിച്ച് ഉയര്‍ന്നു വരാന്‍ വൈസ് ചെയര്മാന് അവതരിപ്പിച്ച ബജറ്റിന് സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം വിമര്‍ശിച്ചു. എം.കെ.ഷബിത, പി.പി. മുഹമ്മദ് നിസാര്‍, പി.സി. നസീര്‍, കെ. രമേശന്, സി.പി. മനോജ്, പി. റജുല, ഒ. സുഭാഗ്യം, പി. ഗോപിനാഥന്, കെ.എം. ലത്തീഫ്, പി.വി. സുരേഷ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. വൈസ് ചെയര്മാന് കല്ലിങ്കില്‍ പദ്മനാഭന് മറുപടി പ്രസംഗം നടത്തി.
കാക്കാത്തോട് മലയോര ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് മൂന്നു കോടി, ദേശീയപാതയോരത്ത് പകല്‍ വിശ്രമകേന്ദ്രത്തിന് ആറ് ലക്ഷം, ബസ് സ്റ്റാൻഡ് കോംപ്ലക്സില്‍ ലിഫ്റ്റ്, ട്രഞ്ചിംഗ് ഗ്രൗണ്ട് നവീകരണം, പാളയാട് മലിനജല പ്ലാന്റിന്റെ ശേഷി വധിപ്പിക്കാന്‍ 1.5 കോടി, റോഡ് നിര്‍മാണത്തിന് 2.2 കോടി, ഡ്രെയിനേജ് നിര്‍മാണം ഏഴുകോടി, അമൃത് കുടിവെള്ള പദ്ധതിക്ക് ആറു കോടിയും ബജറ്റിൽ വകയിരുത്തി.
സര്‍വ മേഖലയും സ്പര്‍ശിച്ച ജനപക്ഷ ബജറ്റാണ് വൈസ് ചെയര്മാന് അവതരിപ്പിച്ചതെന്ന് ഭരണ പക്ഷാംഗങ്ങള്‍ പറഞ്ഞു. സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാടിന് അനുസ രിച്ച് ഉയര്‍ന്നു വരാന്‍ വൈസ് ചെയര്മാന് അവതരിപ്പിച്ച ബജറ്റിന് സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം വിമര്‍ശിച്ചു. എം.കെ.ഷബിത, പി.പി. മുഹമ്മദ് നിസാര്‍, പി.സി. നസീര്‍, കെ. രമേശന്, സി.പി. മനോജ്, പി. റജുല, ഒ. സുഭാഗ്യം, പി. ഗോപിനാഥന്, കെ.എം. ലത്തീഫ്, പി.വി. സുരേഷ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. വൈസ് ചെയര്മാന് കല്ലിങ്കില്‍ പദ്മനാഭന് മറുപടി പ്രസംഗം നടത്തി.