കണ്ണൂർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേ ജില്ലയിൽ അഴീക്കോട് സൗത്ത് വില്ലേജിൽ ആദ്യം പൂർത്തിയാകും. രണ്ടാഴ്ച മുമ്പ് ആരംഭിച്ച സർവേ ഏപ്രിൽ 10ന് പൂർത്തിയാക്കും.
782 ഹെക്ടർ വിസ്തീർണമുള്ള അഴീക്കോട് സൗത്തിൽ 35 ശതമാനം പൂർത്തിയായി. 46 സർവേയർമാരും 26 ഹെൽപ്പർമാരും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ജിപിഎസ് യന്ത്രങ്ങൾ, ഡ്രോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി. ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
സർവേക്ക് മുമ്പ് മുഴുവൻ കൈവശക്കാരും ഭൂനികുതി ഓൺലൈനായി അടച്ച് റെലിസ് സോഫ്റ്റ് വെയറിൽ തങ്ങളുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കളക്ടർ പറഞ്ഞു. സർവേയിൽ ഉൾപ്പെടാതെ പോയാൽ ഭൂനികുതി അടക്കാനും റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾക്ക് തടസമുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ സർവേയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ‘എന്റ ഭൂമി' പോർട്ടൽ പരിശോധിച്ച് ഉറപ്പാക്കണം.
വ്യക്തമായി അതിർത്തികൾ സ്ഥാപിച്ചും കാടു വെട്ടിത്തെളിച്ചും ജനങ്ങൾ സഹകരിക്കണം. ആവശ്യപ്പെടുന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ നൽകണമെന്നും കളക്ടർ പറഞ്ഞു.
കണ്ണൂർ സർവേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, പയ്യന്നൂർ റീസർവേ സൂപ്രണ്ട് പി സുനിൽകുമാർ, ജില്ലാ സർവേസൂപ്രണ്ട് രാജീവൻ പട്ടത്താരി, മാസ്റ്റർ ട്രെയിനി ടി.പി. മുഹമ്മദ് ഷെരീഫ്, ഹെഡ് സർവേയർ പി. വിനോദ് എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു. സാമൂഹിക വികസനം, സാമ്പത്തിക വളർച്ച, ബാങ്ക് വായ്പ നേടാനുള്ള നടപടി സുഗമമാക്കൽ, സ്വത്ത് തർക്കം ഇല്ലാതാക്കൽ, സമഗ്രമായ ഗ്രാമതല ആസൂത്രണം തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ നടത്തുന്നത് നാല് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
782 ഹെക്ടർ വിസ്തീർണമുള്ള അഴീക്കോട് സൗത്തിൽ 35 ശതമാനം പൂർത്തിയായി. 46 സർവേയർമാരും 26 ഹെൽപ്പർമാരും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ജിപിഎസ് യന്ത്രങ്ങൾ, ഡ്രോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി. ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
സർവേക്ക് മുമ്പ് മുഴുവൻ കൈവശക്കാരും ഭൂനികുതി ഓൺലൈനായി അടച്ച് റെലിസ് സോഫ്റ്റ് വെയറിൽ തങ്ങളുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കളക്ടർ പറഞ്ഞു. സർവേയിൽ ഉൾപ്പെടാതെ പോയാൽ ഭൂനികുതി അടക്കാനും റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾക്ക് തടസമുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ സർവേയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ‘എന്റ ഭൂമി' പോർട്ടൽ പരിശോധിച്ച് ഉറപ്പാക്കണം.
വ്യക്തമായി അതിർത്തികൾ സ്ഥാപിച്ചും കാടു വെട്ടിത്തെളിച്ചും ജനങ്ങൾ സഹകരിക്കണം. ആവശ്യപ്പെടുന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ നൽകണമെന്നും കളക്ടർ പറഞ്ഞു.
കണ്ണൂർ സർവേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, പയ്യന്നൂർ റീസർവേ സൂപ്രണ്ട് പി സുനിൽകുമാർ, ജില്ലാ സർവേസൂപ്രണ്ട് രാജീവൻ പട്ടത്താരി, മാസ്റ്റർ ട്രെയിനി ടി.പി. മുഹമ്മദ് ഷെരീഫ്, ഹെഡ് സർവേയർ പി. വിനോദ് എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു. സാമൂഹിക വികസനം, സാമ്പത്തിക വളർച്ച, ബാങ്ക് വായ്പ നേടാനുള്ള നടപടി സുഗമമാക്കൽ, സ്വത്ത് തർക്കം ഇല്ലാതാക്കൽ, സമഗ്രമായ ഗ്രാമതല ആസൂത്രണം തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ നടത്തുന്നത് നാല് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.