മാനന്തവാടി: വള്ളിയൂർക്കാവിൽ ആറാട്ടുമഹോത്സവം സമാപിച്ചു. ഇന്നലെ പുലർച്ചെ നടന്ന കോലംകൊറയോടെയായിരുന്നു നാല് ദിവസത്തെ ഉത്സവത്തിനു സമാപനം. ചിറക്കര, ജെസി, തലപ്പുഴ, തേറ്റമല, കുളിവയൽ, ഒണ്ടയങ്ങാടി, ചാത്തൻ ചെറുകാട്ടൂർ കോളനി, കൂടൽ ചെമ്മാട്, കമ്മന, ശ്രീകുട്ടിച്ചാത്തൻകാവ്, വരടിമൂല, താഴെ കൊയിലേരി ഭഗവതിക്കാവ് എന്നിവിടങ്ങളിൽ നിന്നുള്ള അടിയറകൾ ആറാട്ടിന് മുന്പായി വള്ളിയൂർക്കാവിലെത്തി. താലപ്പൊലിയും അലങ്കാരദീപങ്ങളും ഗോത്രവാദ്യങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരും മറ്റും അടിയറകൾക്ക് പൊലിമയേകി. കാവിലേക്കുള്ള അടിയറകൾ കാണാൻ വഴിനിളേ നൂറുകണക്കിനാളുകളുകളാണ് നിലയുറപ്പിച്ചത്. ജെസിയിൽനിന്നുള്ള അടിയറയാണ് ആദ്യം കാവിൽ ഏത്തിയത്.