കോട്ടയം: സത്യഗ്രഹ സ്മാരക ശതാബ്ദി സ്മരണയില്‍ നിറഞ്ഞിരിക്കുകയാണ് വൈക്കം. കെപിസിസി സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കമാകും.
ഉച്ചകഴിഞ്ഞു മൂന്നിനു പൊതുസമ്മേളനം ആരംഭിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി അധ്യക്ഷത വഹിക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി മുഖ്യാതിഥിയായിരിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ ഇ.വി.കെ.എസ്. ഇളങ്കോവന്, രമേശ് ചെന്നിത്തല, എം.എം. ഹസന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. സത്യഗ്രഹ ശതാബ്ദി ആഘോഷത്തിനായി 15,000 ത്തോളം പേര്‍ക്കിരിക്കാവുന്ന പന്തലാണ് പൂര്‍ത്തിയായിരിക്കുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെ നിരവധി തൊഴിലാളികള്‍ ചേര്‍ന്നു രാപകല്‍ അധ്വാനിച്ചാണ് പന്തലൊരുക്കിയത്.
പന്തലില്‍ വെളിച്ചം വിതറാനുള്ള ലൈറ്റുകളും ചൂടിന്റെ കാഠിന്യം കുറക്കാനായി ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ എത്തുന്നത് കണക്കിലെടുത്ത് കുടിവെള്ളം, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
കെപിസിസി സംഘടിപ്പിക്കുന്ന സത്യഗ്രഹ സമര ശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കത്തെത്തും. ഹെലികോപ്ടര്‍ മാര്‍ഗം വൈക്കത്ത് എത്തുന്ന കാര്യമാണ് നേതൃത്വം പരിഗണിക്കുന്നത്. വൈക്കം ആശ്രമം സ്കൂള്‍, ഗവ. ബോയ്സ് സ്കൂള്‍ ഗ്രൗണ്ടുകളില്‍ ഹെലികോപ്ടര്‍ ഇറക്കാനാകും. കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ ഹെലികോപ്ടര്‍മാര്‍ഗം എത്തും.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന കേരള നവോഥാന സ്മൃതിജാഥ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് നയിക്കുന്ന മലബാര്‍ നവോത്ഥാന നായക ഛായാചിത്ര ജാഥ, എം.എം. ഹസന് നയിക്കുന്ന മഹാത്മജി ഛായാചിത്ര ജാഥ, ഇവികെഎസ്. ഇളങ്കോവന് എംഎല്‍എ നയിക്കുന്ന വൈക്കം വീരര്‍ ഛായാചിത്ര ജാഥ, ആന്റോ ആന്റണി നയിക്കുന്ന വൈക്കം സത്യഗ്രഹ രക്തസാക്ഷി സ്മൃതിചിത്ര ജാഥ എന്നിവ ഇന്നലെ വൈക്കുന്നേരം വൈക്കത്ത് എത്തിച്ചേർന്നു.
അടൂര്‍ പ്രകാശ് എംപി നയിക്കുന്ന അയിത്തോച്ചാടന ജ്വാലാപ്രയാണം ഇന്നു സമ്മേളന നഗരിയായ ടി.കെ. മാധവന് നഗറില്‍ ജ്വാല തെളിക്കും. ഇതോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കമാകും.
ഉച്ചകഴിഞ്ഞു മൂന്നിനു പൊതുസമ്മേളനം ആരംഭിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി അധ്യക്ഷത വഹിക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി മുഖ്യാതിഥിയായിരിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ ഇ.വി.കെ.എസ്. ഇളങ്കോവന്, രമേശ് ചെന്നിത്തല, എം.എം. ഹസന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. സത്യഗ്രഹ ശതാബ്ദി ആഘോഷത്തിനായി 15,000 ത്തോളം പേര്‍ക്കിരിക്കാവുന്ന പന്തലാണ് പൂര്‍ത്തിയായിരിക്കുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെ നിരവധി തൊഴിലാളികള്‍ ചേര്‍ന്നു രാപകല്‍ അധ്വാനിച്ചാണ് പന്തലൊരുക്കിയത്.
പന്തലില്‍ വെളിച്ചം വിതറാനുള്ള ലൈറ്റുകളും ചൂടിന്റെ കാഠിന്യം കുറക്കാനായി ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ എത്തുന്നത് കണക്കിലെടുത്ത് കുടിവെള്ളം, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
കെപിസിസി സംഘടിപ്പിക്കുന്ന സത്യഗ്രഹ സമര ശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കത്തെത്തും. ഹെലികോപ്ടര്‍ മാര്‍ഗം വൈക്കത്ത് എത്തുന്ന കാര്യമാണ് നേതൃത്വം പരിഗണിക്കുന്നത്. വൈക്കം ആശ്രമം സ്കൂള്‍, ഗവ. ബോയ്സ് സ്കൂള്‍ ഗ്രൗണ്ടുകളില്‍ ഹെലികോപ്ടര്‍ ഇറക്കാനാകും. കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ ഹെലികോപ്ടര്‍മാര്‍ഗം എത്തും.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന കേരള നവോഥാന സ്മൃതിജാഥ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് നയിക്കുന്ന മലബാര്‍ നവോത്ഥാന നായക ഛായാചിത്ര ജാഥ, എം.എം. ഹസന് നയിക്കുന്ന മഹാത്മജി ഛായാചിത്ര ജാഥ, ഇവികെഎസ്. ഇളങ്കോവന് എംഎല്‍എ നയിക്കുന്ന വൈക്കം വീരര്‍ ഛായാചിത്ര ജാഥ, ആന്റോ ആന്റണി നയിക്കുന്ന വൈക്കം സത്യഗ്രഹ രക്തസാക്ഷി സ്മൃതിചിത്ര ജാഥ എന്നിവ ഇന്നലെ വൈക്കുന്നേരം വൈക്കത്ത് എത്തിച്ചേർന്നു.
അടൂര്‍ പ്രകാശ് എംപി നയിക്കുന്ന അയിത്തോച്ചാടന ജ്വാലാപ്രയാണം ഇന്നു സമ്മേളന നഗരിയായ ടി.കെ. മാധവന് നഗറില്‍ ജ്വാല തെളിക്കും. ഇതോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കമാകും.