മുണ്ടക്കയം: മുണ്ടക്കയം കപ്പിലാംമൂട്ടിൽ ഇടിമിന്നലേറ്റു രണ്ടുപേർ മരിച്ച സംഭവത്തിൽ നടുക്കം വിട്ടുമാറാതെ പ്രദേശവാസികൾ. പ്രതീക്ഷിക്കാത്ത സമയത്ത് മഴയില്ലാത്തപ്പോഴായിരുന്നു ഇടിമിന്നൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഇടിമിന്നലേറ്റ് ഇവിടെ ഒരു തെങ്ങ് കരിഞ്ഞുപോയിരുന്നു. എന്നാൽ ഇത്ര വലിയ ദുരന്തം ഇത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു.
സ്ഥലം അളക്കുന്ന ജോലിക്കിടയിലാണ് സുനിലിനും രമേശിനും മിന്നലേറ്റത്. ഇടിമിന്നലിന്റെ ആഘാതത്തിൽ സമീപമുള്ള കുടുംബ വീടിന്റെ മുകൾനിലയിലെ കോൺക്രീറ്റ് പാളി തകർന്ന് തെറിച്ചു വീണു. കുടുംബവീട്ടിൽ സുനിലിന്റെ അമ്മ ലക്ഷ്മി ഉണ്ടായിരുന്നു. സ്ഥലം വീതം വയ്ക്കുന്ന ജോലികൾ ചെയ്യുന്നതിനായാണ് നിലയ്ക്കൽ നിന്നു രമേശ് എത്തിയത്. തുറസായ സ്ഥലം ആയതിനാൽ അപകടത്തിന്റെ വ്യാപ്തി വർധിച്ചു.
സ്ഥലം അളക്കുന്ന ജോലിക്കിടയിലാണ് സുനിലിനും രമേശിനും മിന്നലേറ്റത്. ഇടിമിന്നലിന്റെ ആഘാതത്തിൽ സമീപമുള്ള കുടുംബ വീടിന്റെ മുകൾനിലയിലെ കോൺക്രീറ്റ് പാളി തകർന്ന് തെറിച്ചു വീണു. കുടുംബവീട്ടിൽ സുനിലിന്റെ അമ്മ ലക്ഷ്മി ഉണ്ടായിരുന്നു. സ്ഥലം വീതം വയ്ക്കുന്ന ജോലികൾ ചെയ്യുന്നതിനായാണ് നിലയ്ക്കൽ നിന്നു രമേശ് എത്തിയത്. തുറസായ സ്ഥലം ആയതിനാൽ അപകടത്തിന്റെ വ്യാപ്തി വർധിച്ചു.