എരുമേലി: കോൺഗ്രസ് നൽകിയ അവിശ്വാസപ്രമേയം സ്വതന്ത്രന്റെ പിന്തുണയിൽ പാസായി എരുമേലിയിൽ ഇടതുപക്ഷ ഭരണം ഒഴിയേണ്ടി വന്നതിൽ എൽഡിഎഫിലെ ഘടകകക്ഷിയായ സിപിഐയ്ക്ക് പങ്കില്ലെന്നു നേതൃത്വം.
സ്വതന്ത്രന് വൈസ് പ്രസിഡന്റ് പദവി സിപിഐ വിട്ടുകൊടുക്കാത്തതുകൊണ്ടാണ് സ്വതന്ത്രൻ കോൺഗ്രസിനെ പിന്തുണച്ചതെന്ന പ്രചാരണം തെറ്റാണെന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഐ ലോക്കൽ സെക്രട്ടറിയുമായ അനിശ്രീ സാബു പറഞ്ഞു. ഇതേ സ്വതന്ത്രനെ നേരത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത് സിപിഎം ആണെന്നും അന്ന് അങ്ങനെ ചെയ്യാതെ സ്വതന്ത്രനെ ഒപ്പം ചേർത്തിരുന്നെങ്കിൽ ഇപ്പോൾ ഭരണം നിലനിർത്താനുള്ള ഭൂരിപക്ഷമാകുമായിരുന്നെന്നും അനിശ്രീ പറഞ്ഞു.
ഇടതുപക്ഷത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് തുടക്കംമുതലേ സ്വതന്ത്രൻ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷത്തിനായി സ്വതന്ത്രന്റെ പിന്തുണ തേടിയതാണ്. അന്ന് വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിട്ടും പിന്തുണ നൽകാതിരുന്ന സ്വതന്ത്രൻ ഇത്തവണ അവിശ്വാസ പ്രമേയത്തിലും ഇതേ നിലപാടാണ് കൈക്കൊണ്ടത്. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച സ്വതന്ത്രൻ ആദ്യം മുതലേ കോൺഗ്രസ് അനുകൂല നിലപാടിലാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അനിശ്രീ പറഞ്ഞു.
സ്വതന്ത്രന് വൈസ് പ്രസിഡന്റ് പദവി സിപിഐ വിട്ടുകൊടുക്കാത്തതുകൊണ്ടാണ് സ്വതന്ത്രൻ കോൺഗ്രസിനെ പിന്തുണച്ചതെന്ന പ്രചാരണം തെറ്റാണെന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഐ ലോക്കൽ സെക്രട്ടറിയുമായ അനിശ്രീ സാബു പറഞ്ഞു. ഇതേ സ്വതന്ത്രനെ നേരത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത് സിപിഎം ആണെന്നും അന്ന് അങ്ങനെ ചെയ്യാതെ സ്വതന്ത്രനെ ഒപ്പം ചേർത്തിരുന്നെങ്കിൽ ഇപ്പോൾ ഭരണം നിലനിർത്താനുള്ള ഭൂരിപക്ഷമാകുമായിരുന്നെന്നും അനിശ്രീ പറഞ്ഞു.
ഇടതുപക്ഷത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് തുടക്കംമുതലേ സ്വതന്ത്രൻ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷത്തിനായി സ്വതന്ത്രന്റെ പിന്തുണ തേടിയതാണ്. അന്ന് വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിട്ടും പിന്തുണ നൽകാതിരുന്ന സ്വതന്ത്രൻ ഇത്തവണ അവിശ്വാസ പ്രമേയത്തിലും ഇതേ നിലപാടാണ് കൈക്കൊണ്ടത്. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച സ്വതന്ത്രൻ ആദ്യം മുതലേ കോൺഗ്രസ് അനുകൂല നിലപാടിലാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അനിശ്രീ പറഞ്ഞു.