എരുമേലി: ലക്ഷങ്ങൾ ചെലവിട്ട് എരുമേലി കമുകിൻകുഴിയിൽ നിർമിച്ച മാലിന്യ ശേഖരണ കെട്ടിടം തകർന്നുവീണ നിലയിൽ. ശബരിമല സീസണിൽ മാലിന്യങ്ങളുമായി എത്തുന്ന ലോറി കെട്ടിടത്തിന്റെ തൂണിൽ തുടർച്ചയായി ഇടിപ്പിച്ചിരുന്നതുമൂലം തൂണ് തകർന്നപ്പോൾ കെട്ടിടം നിലംപതിച്ചതാണെന്ന് ശുചീകരണ തൊഴിലാളികൾ പറയുന്നു.
നേർച്ചപ്പാറ വാർഡിലെ കമുകിൻകുഴിയിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് പഞ്ചായത്തിന്റെ ആധുനിക അറവുശാല, ശ്മശാനം, തുമ്പൂർമുഴി ജൈവ മാലിന്യ സംസ്കരണ വളം ഉത്പാദന യുണിറ്റ്, എംസിഎഫ് എന്നിവയുള്ളത്. തുമ്പൂർമുഴി യുണിറ്റിന്റെ മുന്നിൽ കഴിഞ്ഞയിടെ പുതിയതായി നിർമിച്ച മാലിന്യ ശേഖരണ കേന്ദ്രമാണ് തകർന്നത്. ശബരിമല സീസണിൽ എരുമേലി ടൗണിലും പരിസരങ്ങളിൽനിന്നുമായി ശേഖരിക്കുന്ന മാലിന്യങ്ങൾ ഇടുന്നതിനായി 24 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പുതിയ കേന്ദ്രം നിർമിച്ചത്.
ശബരിമല സീസണിൽ മാലിന്യ ശേഖരണത്തിന് വാടക വ്യവസ്ഥയിൽ ലോറി ഏർപ്പെടുത്തിയിരുന്നു. ലോറിയിൽ മാലിന്യങ്ങൾ ശേഖരണകേന്ദ്രത്തിൽ എത്തിക്കുമ്പോൾ വാഹനം മുൻവശത്തെ തൂണിൽ പതിവായി ഇടിപ്പിക്കുന്നത് കണ്ടിരുന്നെന്ന് തൊഴിലാളികൾ പറയുന്നു. തൂണ് തകർന്നതോടെ കേന്ദ്രം നിലംപതിച്ചു വീഴുകയായിരുന്നു. സംഭവത്തിൽ പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
നേർച്ചപ്പാറ വാർഡിലെ കമുകിൻകുഴിയിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് പഞ്ചായത്തിന്റെ ആധുനിക അറവുശാല, ശ്മശാനം, തുമ്പൂർമുഴി ജൈവ മാലിന്യ സംസ്കരണ വളം ഉത്പാദന യുണിറ്റ്, എംസിഎഫ് എന്നിവയുള്ളത്. തുമ്പൂർമുഴി യുണിറ്റിന്റെ മുന്നിൽ കഴിഞ്ഞയിടെ പുതിയതായി നിർമിച്ച മാലിന്യ ശേഖരണ കേന്ദ്രമാണ് തകർന്നത്. ശബരിമല സീസണിൽ എരുമേലി ടൗണിലും പരിസരങ്ങളിൽനിന്നുമായി ശേഖരിക്കുന്ന മാലിന്യങ്ങൾ ഇടുന്നതിനായി 24 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പുതിയ കേന്ദ്രം നിർമിച്ചത്.
ശബരിമല സീസണിൽ മാലിന്യ ശേഖരണത്തിന് വാടക വ്യവസ്ഥയിൽ ലോറി ഏർപ്പെടുത്തിയിരുന്നു. ലോറിയിൽ മാലിന്യങ്ങൾ ശേഖരണകേന്ദ്രത്തിൽ എത്തിക്കുമ്പോൾ വാഹനം മുൻവശത്തെ തൂണിൽ പതിവായി ഇടിപ്പിക്കുന്നത് കണ്ടിരുന്നെന്ന് തൊഴിലാളികൾ പറയുന്നു. തൂണ് തകർന്നതോടെ കേന്ദ്രം നിലംപതിച്ചു വീഴുകയായിരുന്നു. സംഭവത്തിൽ പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.