മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത വിയ്യക്കുറുശിയിൽ കാറും സ്കൂട്ടറും കൂട്ടിയിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു.
കാഞ്ഞിരപ്പുഴ പള്ളിപ്പടി കാണിവായ് ചാലിശേരി ഡേവിസ് (72) ആണ് ഇന്നലെ വൈകിട്ട് വട്ടന്പലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്.
കാറും ഡേവിസ് സഞ്ചരിച്ച സ്കൂട്ടറും തമ്മിലായിരുന്നു അപകടം. ശുരുതരമായി പരുക്കേറ്റ ഡേവിസിനെ നാട്ടുകാരും പോലീസും ചേർന്നു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ മരിച്ചു. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്തു. ഭാര്യ: എൽസമ്മ. മക്കൾ: സനിത, സജിത, സനിൽ. മരുമക്കൾ: റിസൻ, ജിൻസി.
കാഞ്ഞിരപ്പുഴ പള്ളിപ്പടി കാണിവായ് ചാലിശേരി ഡേവിസ് (72) ആണ് ഇന്നലെ വൈകിട്ട് വട്ടന്പലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്.
കാറും ഡേവിസ് സഞ്ചരിച്ച സ്കൂട്ടറും തമ്മിലായിരുന്നു അപകടം. ശുരുതരമായി പരുക്കേറ്റ ഡേവിസിനെ നാട്ടുകാരും പോലീസും ചേർന്നു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ മരിച്ചു. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്തു. ഭാര്യ: എൽസമ്മ. മക്കൾ: സനിത, സജിത, സനിൽ. മരുമക്കൾ: റിസൻ, ജിൻസി.