ഷെൽമോൻ പൈനാടത്ത്
പെരുമ്പടവ്: അഗതി മന്ദിരം എന്നാൽ മറ്റൊരു ആശ്രയവും ഇല്ലാത്തവരെ അധിവസിപ്പിക്കുന്ന ഇടമാണ്. എന്നാൽ, അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള പ്രതിമാസ അലവൻസ് മുടങ്ങിയിട്ട് നാളേറെയായി.
ഒരു അന്തേവാസിക്ക് ഒരു മാസം സർക്കാർ നിശ്ചയിച്ചിരിക്കുന്ന അലവൻസ് 1100 രൂപയാണ്. അന്തേവാസികളിൽ ഏറെയും ഗുരുതരമായ രോഗങ്ങൾ ബാധിച്ചവരാണ് എന്നിരിക്കെ വലിയ നിരക്കിലുള്ള മരുന്നു വാങ്ങാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക ഒന്നിനും തികയില്ലെന്ന സാഹചര്യമാണ്. ക്ഷേമ പെൻഷനുകൾ 1700 രൂപയായി വർധിപ്പിച്ചപ്പോഴും അഗതി മന്ദിരങ്ങളിലെ രോഗികൾക്കുള്ള അലവൻസ് വർധിപ്പിക്കുന്നതിൽ സർക്കാർ കടുത്ത അവഗണന കാട്ടി.
മരുന്നിനു പുറമേ വസ്ത്രം, കിടക്ക, സോപ്പ്, എണ്ണ തുടങ്ങിയ എല്ലാ ആവശ്യസാധനങ്ങളും വാങ്ങാനും ഈ തുക മാത്രമാണുള്ളത്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കെ മറ്റിടങ്ങളിൽനിന്നുള്ള സഹായങ്ങളും നിലച്ചിട്ട് ഏറെക്കാലമായി. കോവിഡ് പൊതുനിയന്ത്രണങ്ങളിൽ ഇത്തരം സ്ഥാപനങ്ങളിൽ പുറത്തുനിന്നുള്ള സന്ദർശനങ്ങൾക്ക് നിയന്ത്രണം വന്നതും അഗതികളുടെ ജീവിതം പ്രതിസന്ധികളിൽ ആക്കി.
ഓരോ മാസവും സ്ഥാപനത്തിന് സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ സംഘം അഗതിമന്ദിരങ്ങളിലെ അന്തേവാസികളെ പരിശോധിച്ച് മരുന്നുനൽകണമെന്ന നിയമം ഇപ്പോൾ പാലിക്കപ്പെടുന്നില്ല. സമുദായങ്ങളും ട്രസ്റ്റുകളും വ്യക്തികളും വലിയതോതിൽ പണം ചെലവഴിച്ചാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെ സംരക്ഷിച്ചുവരുന്നത്. ഉറ്റവർ ഉപേക്ഷിച്ചവരും വഴിയോരങ്ങളിലും തെരുവുകളിലുംനിന്ന് പോലീസ് എത്തിച്ചവരുമാണ് ഇവരിൽ ഏറെയും. ഇത്തരം അനാഥരുടെ സംരക്ഷണച്ചുമതല സർക്കാരിനായിക്കെയാണ് വിവിധ മത ചാരിറ്റി സംരംഭങ്ങൾ ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഇവർക്കുള്ള മരുന്നും തുടർപരിശോധനകളും വീഴ്ചയില്ലാതെ നിർവഹിക്കാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടായിരിക്കെ ആരോഗ്യവകുപ്പ് കടുത്ത അവഗണനയാണ് ഇക്കാര്യത്തിൽ പുലർത്തുന്നത്.
ഗുരുതര രോഗികളെ ആംബുലൻസുകളിൽ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകുന്ന സാഹചര്യത്തിൽ പോലും സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നില്ല. ഓരോ അന്തേവാസിക്കും സർക്കാർ നിശ്ചയിച്ച റേഷൻ അരിയും ഗോതമ്പും ലഭിച്ചിട്ടും മാസങ്ങൾ പിന്നിടുന്നു.
ഓരോ തദ്ദേശസ്ഥാപനങ്ങളിലുമുള്ള അഗതി കുടുംബങ്ങളുടെ എണ്ണം സാമൂഹ്യ പുരോഗതിയുടെ നേർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ എല്ലാവിധ പിന്നാക്കാവസ്ഥകളിലും ജീവിച്ചുവരുന്ന അഗതി കുടുംബങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആത്മാർത്ഥമായ പരിശ്രമങ്ങൾ ഉണ്ടായേ പറ്റൂ. എല്ലാവിധ പൗരാവകാശങ്ങളും സംരക്ഷിക്കപ്പെട്ടു കൊണ്ട് അന്തസ്സോടെയും മാന്യമായും അവർക്ക് ഈ സമൂഹത്തിൽ കഴിയാൻ ആകണം. അഗതി കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ പിന്തുണകളും സഹായങ്ങളും ലഭ്യമാക്കി അരാചകത്വത്തിൽ നിന്ന് കരകയറ്റുകയും ഒരു അഗതി കുടുംബം പോലും തങ്ങളുടെ തദ്ദേശസ്ഥാപനങ്ങളിൽ ഇല്ല എന്ന ഉറപ്പുവരുത്തേണ്ടതും ഓരോ പ്രദേശത്തെയും തദ്ദേശ സ്ഥാപനത്തിന്റെയും കടമയാണ്.
അഗതി കുടുംബങ്ങൾ അധിവസിക്കുന്ന സമൂഹത്തിന് സമഗ്ര വികസനത്തിന്റെ നേട്ടങ്ങൾ അവകാശപ്പെടാൻ കഴിയില്ല. അതിനാൽ സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് സാമൂഹ്യ സംവിധാനത്തിലൂടെ സേവനം ലഭ്യമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതാണ്.
(തുടരും)
പെരുമ്പടവ്: അഗതി മന്ദിരം എന്നാൽ മറ്റൊരു ആശ്രയവും ഇല്ലാത്തവരെ അധിവസിപ്പിക്കുന്ന ഇടമാണ്. എന്നാൽ, അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള പ്രതിമാസ അലവൻസ് മുടങ്ങിയിട്ട് നാളേറെയായി.
ഒരു അന്തേവാസിക്ക് ഒരു മാസം സർക്കാർ നിശ്ചയിച്ചിരിക്കുന്ന അലവൻസ് 1100 രൂപയാണ്. അന്തേവാസികളിൽ ഏറെയും ഗുരുതരമായ രോഗങ്ങൾ ബാധിച്ചവരാണ് എന്നിരിക്കെ വലിയ നിരക്കിലുള്ള മരുന്നു വാങ്ങാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക ഒന്നിനും തികയില്ലെന്ന സാഹചര്യമാണ്. ക്ഷേമ പെൻഷനുകൾ 1700 രൂപയായി വർധിപ്പിച്ചപ്പോഴും അഗതി മന്ദിരങ്ങളിലെ രോഗികൾക്കുള്ള അലവൻസ് വർധിപ്പിക്കുന്നതിൽ സർക്കാർ കടുത്ത അവഗണന കാട്ടി.
മരുന്നിനു പുറമേ വസ്ത്രം, കിടക്ക, സോപ്പ്, എണ്ണ തുടങ്ങിയ എല്ലാ ആവശ്യസാധനങ്ങളും വാങ്ങാനും ഈ തുക മാത്രമാണുള്ളത്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കെ മറ്റിടങ്ങളിൽനിന്നുള്ള സഹായങ്ങളും നിലച്ചിട്ട് ഏറെക്കാലമായി. കോവിഡ് പൊതുനിയന്ത്രണങ്ങളിൽ ഇത്തരം സ്ഥാപനങ്ങളിൽ പുറത്തുനിന്നുള്ള സന്ദർശനങ്ങൾക്ക് നിയന്ത്രണം വന്നതും അഗതികളുടെ ജീവിതം പ്രതിസന്ധികളിൽ ആക്കി.
ഓരോ മാസവും സ്ഥാപനത്തിന് സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ സംഘം അഗതിമന്ദിരങ്ങളിലെ അന്തേവാസികളെ പരിശോധിച്ച് മരുന്നുനൽകണമെന്ന നിയമം ഇപ്പോൾ പാലിക്കപ്പെടുന്നില്ല. സമുദായങ്ങളും ട്രസ്റ്റുകളും വ്യക്തികളും വലിയതോതിൽ പണം ചെലവഴിച്ചാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെ സംരക്ഷിച്ചുവരുന്നത്. ഉറ്റവർ ഉപേക്ഷിച്ചവരും വഴിയോരങ്ങളിലും തെരുവുകളിലുംനിന്ന് പോലീസ് എത്തിച്ചവരുമാണ് ഇവരിൽ ഏറെയും. ഇത്തരം അനാഥരുടെ സംരക്ഷണച്ചുമതല സർക്കാരിനായിക്കെയാണ് വിവിധ മത ചാരിറ്റി സംരംഭങ്ങൾ ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഇവർക്കുള്ള മരുന്നും തുടർപരിശോധനകളും വീഴ്ചയില്ലാതെ നിർവഹിക്കാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടായിരിക്കെ ആരോഗ്യവകുപ്പ് കടുത്ത അവഗണനയാണ് ഇക്കാര്യത്തിൽ പുലർത്തുന്നത്.
ഗുരുതര രോഗികളെ ആംബുലൻസുകളിൽ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകുന്ന സാഹചര്യത്തിൽ പോലും സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നില്ല. ഓരോ അന്തേവാസിക്കും സർക്കാർ നിശ്ചയിച്ച റേഷൻ അരിയും ഗോതമ്പും ലഭിച്ചിട്ടും മാസങ്ങൾ പിന്നിടുന്നു.
ഓരോ തദ്ദേശസ്ഥാപനങ്ങളിലുമുള്ള അഗതി കുടുംബങ്ങളുടെ എണ്ണം സാമൂഹ്യ പുരോഗതിയുടെ നേർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ എല്ലാവിധ പിന്നാക്കാവസ്ഥകളിലും ജീവിച്ചുവരുന്ന അഗതി കുടുംബങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആത്മാർത്ഥമായ പരിശ്രമങ്ങൾ ഉണ്ടായേ പറ്റൂ. എല്ലാവിധ പൗരാവകാശങ്ങളും സംരക്ഷിക്കപ്പെട്ടു കൊണ്ട് അന്തസ്സോടെയും മാന്യമായും അവർക്ക് ഈ സമൂഹത്തിൽ കഴിയാൻ ആകണം. അഗതി കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ പിന്തുണകളും സഹായങ്ങളും ലഭ്യമാക്കി അരാചകത്വത്തിൽ നിന്ന് കരകയറ്റുകയും ഒരു അഗതി കുടുംബം പോലും തങ്ങളുടെ തദ്ദേശസ്ഥാപനങ്ങളിൽ ഇല്ല എന്ന ഉറപ്പുവരുത്തേണ്ടതും ഓരോ പ്രദേശത്തെയും തദ്ദേശ സ്ഥാപനത്തിന്റെയും കടമയാണ്.
അഗതി കുടുംബങ്ങൾ അധിവസിക്കുന്ന സമൂഹത്തിന് സമഗ്ര വികസനത്തിന്റെ നേട്ടങ്ങൾ അവകാശപ്പെടാൻ കഴിയില്ല. അതിനാൽ സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് സാമൂഹ്യ സംവിധാനത്തിലൂടെ സേവനം ലഭ്യമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതാണ്.
(തുടരും)