ജോസഫ് ജോർജ്
ഇരിട്ടി: കുമരകത്തെ ജി 20 ഉദ്യോഗസ്ഥ സമ്മേളനത്തിലെ ചായസൽകാരത്തിൽ താരമാകാനൊരുങ്ങുകയാണ് ഇരിട്ടിയിലെ ചിരട്ടക്കപ്പ്. ഇന്ത്യഅധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിക്കു മുന്നോടിയായുള്ള ഉദ്യോഗസ്ഥ സമ്മേളനത്തിന് കോട്ടയം കുമരകത്ത് ഒരുക്കം സജീവമാകുന്പോഴാണ് അവിടെ എത്തിക്കാനുള്ള ചിരട്ട ചായക്കപ്പുകളും ശ്രദ്ധ നേടുന്നത്.
വെൽക്കം ഡ്രിങ്കിനുള്ള ആ ചിരട്ടക്കപ്പുകൾ ഒരുക്കിയ ആവേശത്തിലാണ് കണ്ണൂർ ഇരിട്ടി പടിയൂരിലെ അമൃത ഇക്കോ പ്രൊഡക്ട്സിലെ ജോയി ജോർജ്.
കുമരകത്തെ കവണാറ്റിൻകരയിൽ പക്ഷിസങ്കേതത്തോടു ചേർന്ന കെടിഡിസിയുടെ വാട്ടർ സ്കേപ്പ് റിസോർട്ടിലാണ് ജി 20 ഉദ്യോഗസ്ഥ സമ്മേളനം. പൂർണമായും പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് വേദിയുടെ നിർമാണവും. മുളയും കയറും മറ്റും ഉപയോഗിച്ച് പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ മുഖ്യവേദി ഒരുങ്ങുമ്പോൾ ഇരിട്ടിയിൽ ജി20 സമ്മേളനത്തിന് വേണ്ടിയുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്നമായ ചിരട്ടക്കപ്പ് തയാറായിക്കഴിഞ്ഞു.
കഴിഞ്ഞ 10 വർഷമായി ചിരട്ടയാണു ജോയിയുടെ ജീവിതമാർഗം. ഈ തൊഴിൽ മേഖലയിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന ചോദ്യത്തിന് ജോയി ചിരിച്ചുകൊണ്ട് മറുപടി പറയും, “ജീവിതത്തിൽ ഞാൻ ചിരട്ട എടുത്തു, അപ്പോൾ എന്റെ ചുറ്റുമുള്ള 10 പേരെക്കൂടി ചിരട്ട എടുപ്പിക്കണമെന്നു തോന്നി”. കോവിഡ് കാലത്ത് ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്നും. ഇതുപോലുള്ള വലിയ ഓർഡറുകൾ പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
250 മില്ലി ലിറ്റർ കൊള്ളുന്ന 250 ചിരട്ടക്കപ്പുകളാണു കഴിഞ്ഞ ദിവസം തയാറാക്കി കുമരകത്തേക്ക് അയച്ചത്. ഇതുവരെ ചെറിയ ഓൺലൈൻ ഓർഡറുകൾ മാത്രമാണു ലഭിച്ചിരുന്നത്. ആദ്യമായാണ് ഇത്രയും വലിയൊരു പ്രോഗ്രാമിനു വേണ്ടി നേരിട്ട് വിളിച്ച് വലിയ ഓർഡർ ലഭിക്കുന്നതെന്നും ജോയി പറഞ്ഞു.
അധികം വലിപ്പമില്ലാത്ത നീളൻ ചിരട്ടകളാണ് ചായക്കപ്പ് നിർമാണത്തിന് ആവശ്യം. വലിപ്പം കണക്കാക്കി മുറിച്ചെടുത്ത് തേങ്ങ നീക്കം ചെയ്ത ചിരട്ട ക്ലീൻ ചെയ്ത് ചുവട് ഒട്ടിച്ച് മിനുസപ്പെടുത്തിയാണു നിർമാണം. പത്തുവർഷം മുമ്പ് കമ്പനി തുടങ്ങുമ്പോൾ ഈ തൊഴിലിൽ യാതൊരു മുൻപരിചയവും ഇല്ലായിരുന്നു. ഇന്ന് മെഷിനറികളുടെ സഹായത്തോടെയാണു ജോലികൾ അധികവും ചെയ്യുന്നത് .
ആരും കടന്നുചെല്ലാൻ ധൈര്യം കാണിക്കാത്ത ഒരു സംരംഭക മേഖലയാണ് ജോയി ജോർജ് തെരഞ്ഞെടുത്തത്. വിദേശത്തേക്കുള്ള അടുത്ത ഓർഡറിലും വലിയ പ്രതീക്ഷയിലാണു ജോയി.
സ്പൂൺ, തവികൾ, പാത്രങ്ങൾ, ജഗ്, കിളികൾ, പൂക്കൾ... എന്തുവേണം അതെല്ലാം ഇവിടെ ചിരട്ടയിലാണ്. തേങ്ങ നേരിട്ട് സംഭരിച്ച് വിവിധ ആകൃതിയിലുള്ള തേങ്ങ തരംതിരിച്ച് ആവശ്യമുള്ള രൂപത്തിൽ മെഷീൻ ഉപയോഗിച്ച് മുറിച്ചെടുത്താണ് ഉപയോഗിക്കുന്നത്.
ഭാര്യ ജിൻസിയും കമ്പനിയിലെ ജോലിയിൽ സഹായിക്കുന്നു. വിദ്യാർഥികളായ ആഞ്ചലോ, ലിയോ, ഡെൽവിൽ എന്നിവർ മക്കളാണ്.
ഇരിട്ടി: കുമരകത്തെ ജി 20 ഉദ്യോഗസ്ഥ സമ്മേളനത്തിലെ ചായസൽകാരത്തിൽ താരമാകാനൊരുങ്ങുകയാണ് ഇരിട്ടിയിലെ ചിരട്ടക്കപ്പ്. ഇന്ത്യഅധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിക്കു മുന്നോടിയായുള്ള ഉദ്യോഗസ്ഥ സമ്മേളനത്തിന് കോട്ടയം കുമരകത്ത് ഒരുക്കം സജീവമാകുന്പോഴാണ് അവിടെ എത്തിക്കാനുള്ള ചിരട്ട ചായക്കപ്പുകളും ശ്രദ്ധ നേടുന്നത്.
വെൽക്കം ഡ്രിങ്കിനുള്ള ആ ചിരട്ടക്കപ്പുകൾ ഒരുക്കിയ ആവേശത്തിലാണ് കണ്ണൂർ ഇരിട്ടി പടിയൂരിലെ അമൃത ഇക്കോ പ്രൊഡക്ട്സിലെ ജോയി ജോർജ്.
കുമരകത്തെ കവണാറ്റിൻകരയിൽ പക്ഷിസങ്കേതത്തോടു ചേർന്ന കെടിഡിസിയുടെ വാട്ടർ സ്കേപ്പ് റിസോർട്ടിലാണ് ജി 20 ഉദ്യോഗസ്ഥ സമ്മേളനം. പൂർണമായും പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് വേദിയുടെ നിർമാണവും. മുളയും കയറും മറ്റും ഉപയോഗിച്ച് പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ മുഖ്യവേദി ഒരുങ്ങുമ്പോൾ ഇരിട്ടിയിൽ ജി20 സമ്മേളനത്തിന് വേണ്ടിയുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്നമായ ചിരട്ടക്കപ്പ് തയാറായിക്കഴിഞ്ഞു.
കഴിഞ്ഞ 10 വർഷമായി ചിരട്ടയാണു ജോയിയുടെ ജീവിതമാർഗം. ഈ തൊഴിൽ മേഖലയിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന ചോദ്യത്തിന് ജോയി ചിരിച്ചുകൊണ്ട് മറുപടി പറയും, “ജീവിതത്തിൽ ഞാൻ ചിരട്ട എടുത്തു, അപ്പോൾ എന്റെ ചുറ്റുമുള്ള 10 പേരെക്കൂടി ചിരട്ട എടുപ്പിക്കണമെന്നു തോന്നി”. കോവിഡ് കാലത്ത് ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്നും. ഇതുപോലുള്ള വലിയ ഓർഡറുകൾ പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
250 മില്ലി ലിറ്റർ കൊള്ളുന്ന 250 ചിരട്ടക്കപ്പുകളാണു കഴിഞ്ഞ ദിവസം തയാറാക്കി കുമരകത്തേക്ക് അയച്ചത്. ഇതുവരെ ചെറിയ ഓൺലൈൻ ഓർഡറുകൾ മാത്രമാണു ലഭിച്ചിരുന്നത്. ആദ്യമായാണ് ഇത്രയും വലിയൊരു പ്രോഗ്രാമിനു വേണ്ടി നേരിട്ട് വിളിച്ച് വലിയ ഓർഡർ ലഭിക്കുന്നതെന്നും ജോയി പറഞ്ഞു.
അധികം വലിപ്പമില്ലാത്ത നീളൻ ചിരട്ടകളാണ് ചായക്കപ്പ് നിർമാണത്തിന് ആവശ്യം. വലിപ്പം കണക്കാക്കി മുറിച്ചെടുത്ത് തേങ്ങ നീക്കം ചെയ്ത ചിരട്ട ക്ലീൻ ചെയ്ത് ചുവട് ഒട്ടിച്ച് മിനുസപ്പെടുത്തിയാണു നിർമാണം. പത്തുവർഷം മുമ്പ് കമ്പനി തുടങ്ങുമ്പോൾ ഈ തൊഴിലിൽ യാതൊരു മുൻപരിചയവും ഇല്ലായിരുന്നു. ഇന്ന് മെഷിനറികളുടെ സഹായത്തോടെയാണു ജോലികൾ അധികവും ചെയ്യുന്നത് .
ആരും കടന്നുചെല്ലാൻ ധൈര്യം കാണിക്കാത്ത ഒരു സംരംഭക മേഖലയാണ് ജോയി ജോർജ് തെരഞ്ഞെടുത്തത്. വിദേശത്തേക്കുള്ള അടുത്ത ഓർഡറിലും വലിയ പ്രതീക്ഷയിലാണു ജോയി.
സ്പൂൺ, തവികൾ, പാത്രങ്ങൾ, ജഗ്, കിളികൾ, പൂക്കൾ... എന്തുവേണം അതെല്ലാം ഇവിടെ ചിരട്ടയിലാണ്. തേങ്ങ നേരിട്ട് സംഭരിച്ച് വിവിധ ആകൃതിയിലുള്ള തേങ്ങ തരംതിരിച്ച് ആവശ്യമുള്ള രൂപത്തിൽ മെഷീൻ ഉപയോഗിച്ച് മുറിച്ചെടുത്താണ് ഉപയോഗിക്കുന്നത്.
ഭാര്യ ജിൻസിയും കമ്പനിയിലെ ജോലിയിൽ സഹായിക്കുന്നു. വിദ്യാർഥികളായ ആഞ്ചലോ, ലിയോ, ഡെൽവിൽ എന്നിവർ മക്കളാണ്.