കല്ലടിക്കോട് : കൃഷിയെ ലാഭകരമായിട്ടല്ല സന്തോഷകരമായിട്ടാണ് കാണേണ്ടതെന്ന സന്ദേശവുമായി മട്ടുപ്പാവിനെ ഹരിത സുന്ദരമാക്കിയിരിക്കുകയാണ് കരിന്പ, ഇടക്കുറുശിയിലെ ജയപ്രീത എന്ന വീട്ടമ്മ. കാബേജ്, കോളിഫ്ലവർ, വഴുതന, ഷമ്മാം, ചോളം, ചീര, വെണ്ട തുടങ്ങി വിവിധ ഇനം പച്ചക്കറികൾക്കു പുറമേ താമരയും 36 ഇനം ഫ്രൂട്ട്സുകളും ജയപ്രീതയുടെ മനോഹരമായ കൃഷിത്തോട്ടത്തിൽ ഉണ്ട്.
നമ്മുടെ കാലാവസ്ഥയിൽ വളരില്ലെന്നു കരുതിയ പല വിളകളും സുലഭമായി ഇവിടെ വിളയുന്നു. ഇതെല്ലാം ഈ കുടുംബിനിയുടെ ഇച്ഛാശക്തിയുടെ ഫലങ്ങളാണ്.
വളപ്രയോഗത്തിലും ഏറെ ശ്രദ്ധ പുലർത്തിയാണ് കൃഷി. രാസവളങ്ങൾക്ക് പകരം വീട്ടിൽ സ്വന്തമായി നിർമിച്ച ജൈവവളങ്ങളും ജൈവ കീടനാശിനികളുമാണ് കൃഷിയിൽ ഉപയോഗിക്കുന്നത്.
ഭർത്താവ് പ്രിനേഷ് കൃഷിക്കാരനാണ്. വിദ്യാർഥികളായ അശ്വിൻ, അശ്വതി, അശ്വിനി എന്നിവരാണ് മക്കൾ. നനയ്ക്കാനും വിളവെടുക്കാനും മറ്റു പരിചരണത്തിനുമൊക്കെ കുടുംബം എപ്പോഴും കൂടെയുണ്ട്. കൃഷിയെ സ്നേഹിക്കുന്ന ജയപ്രീതക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് പുരസ്കാരവും ലഭിച്ചു.
മുക്കാൽ കിലോ തൂക്കമുള്ള പേരയും അനുബന്ധ ജൈവകൃഷി രീതിയും പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്. കൃഷിയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതം.
വിഷ രഹിത ഉല്പ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതോടൊപ്പം വീട്ടിൽ തന്നെ കേക്ക് നിർമാണവും ടൈലറിംഗും നടത്തുന്ന ജയപ്രീതയെ കഴിഞ്ഞ ദിവസം കരിന്പ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും ആദരിക്കുകയുണ്ടായി.
കൃഷിസ്ഥലമില്ലാത്ത കുടുംബങ്ങൾക്ക് പച്ചക്കറി ലഭ്യമാക്കാൻ ഏറെ അനുയോജ്യമാണ് മട്ടുപ്പാവിലെ കൃഷി. കുറഞ്ഞ ചെലവിൽ ഏറ്റവും നല്ല പച്ചക്കറികൾ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം.
രാസവളങ്ങളും രാസകീടനാശിനികളും പൂർണ്ണമായും ഒഴിവാക്കി ജൈവവളങ്ങൾ മാത്രമാണ് വീട്ടുവളപ്പിലെ കൃഷിക്ക് ഉപയോഗിക്കുന്നത്.
കൃഷി ആർക്കും സംതൃപ്തി പകരും. പരിചരണത്തിലും വളപ്രയോഗത്തിലും അല്പം ശ്രദ്ധ പുലർത്തിയാൽ കൃഷി വിജയിപ്പിക്കാൻ കഴിയുമെന്ന് ജയപ്രീത പറയുന്നു.
മട്ടുപ്പാവിൽ വിഷരഹിത പച്ചക്കറികളും,പൂക്കളും എന്ന ലക്ഷ്യത്തോടെ പ്രീത നടത്തുന്ന പ്രവർത്തനം കുടുംബിനികൾക്ക് മാതൃകയാണ്.
നമ്മുടെ കാലാവസ്ഥയിൽ വളരില്ലെന്നു കരുതിയ പല വിളകളും സുലഭമായി ഇവിടെ വിളയുന്നു. ഇതെല്ലാം ഈ കുടുംബിനിയുടെ ഇച്ഛാശക്തിയുടെ ഫലങ്ങളാണ്.
വളപ്രയോഗത്തിലും ഏറെ ശ്രദ്ധ പുലർത്തിയാണ് കൃഷി. രാസവളങ്ങൾക്ക് പകരം വീട്ടിൽ സ്വന്തമായി നിർമിച്ച ജൈവവളങ്ങളും ജൈവ കീടനാശിനികളുമാണ് കൃഷിയിൽ ഉപയോഗിക്കുന്നത്.
ഭർത്താവ് പ്രിനേഷ് കൃഷിക്കാരനാണ്. വിദ്യാർഥികളായ അശ്വിൻ, അശ്വതി, അശ്വിനി എന്നിവരാണ് മക്കൾ. നനയ്ക്കാനും വിളവെടുക്കാനും മറ്റു പരിചരണത്തിനുമൊക്കെ കുടുംബം എപ്പോഴും കൂടെയുണ്ട്. കൃഷിയെ സ്നേഹിക്കുന്ന ജയപ്രീതക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് പുരസ്കാരവും ലഭിച്ചു.
മുക്കാൽ കിലോ തൂക്കമുള്ള പേരയും അനുബന്ധ ജൈവകൃഷി രീതിയും പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്. കൃഷിയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതം.
വിഷ രഹിത ഉല്പ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതോടൊപ്പം വീട്ടിൽ തന്നെ കേക്ക് നിർമാണവും ടൈലറിംഗും നടത്തുന്ന ജയപ്രീതയെ കഴിഞ്ഞ ദിവസം കരിന്പ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും ആദരിക്കുകയുണ്ടായി.
കൃഷിസ്ഥലമില്ലാത്ത കുടുംബങ്ങൾക്ക് പച്ചക്കറി ലഭ്യമാക്കാൻ ഏറെ അനുയോജ്യമാണ് മട്ടുപ്പാവിലെ കൃഷി. കുറഞ്ഞ ചെലവിൽ ഏറ്റവും നല്ല പച്ചക്കറികൾ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം.
രാസവളങ്ങളും രാസകീടനാശിനികളും പൂർണ്ണമായും ഒഴിവാക്കി ജൈവവളങ്ങൾ മാത്രമാണ് വീട്ടുവളപ്പിലെ കൃഷിക്ക് ഉപയോഗിക്കുന്നത്.
കൃഷി ആർക്കും സംതൃപ്തി പകരും. പരിചരണത്തിലും വളപ്രയോഗത്തിലും അല്പം ശ്രദ്ധ പുലർത്തിയാൽ കൃഷി വിജയിപ്പിക്കാൻ കഴിയുമെന്ന് ജയപ്രീത പറയുന്നു.
മട്ടുപ്പാവിൽ വിഷരഹിത പച്ചക്കറികളും,പൂക്കളും എന്ന ലക്ഷ്യത്തോടെ പ്രീത നടത്തുന്ന പ്രവർത്തനം കുടുംബിനികൾക്ക് മാതൃകയാണ്.