വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കെപിസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കെപിസിസി നേതൃത്വം വൈക്കത്തെ സമ്മേളന നഗരിയിലെത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല, ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി.
വൈക്കം സത്യഗ്രഹസമര ശതാബ്ദി ആഘോഷം ഏറെ ഗൗരവത്തോടെയാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നതെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്നത് ആ പ്രാധാന്യം ഉൾക്കൊണ്ടാണെന്നും കെ. സുധാകരൻ പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ പന്തലും വേദിയും സജ്ജമാകുമെന്നും എഐസി സമ്മേളനം നടത്തുന്ന പോലത്തെ ഒരുക്കങ്ങളാണ് പാർട്ടി നടത്തിവരുന്നതെന്നും രാജ്യത്തിന്റെ ആകെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധം ശതാബ്ദി സമ്മേളനം മാറുമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
വൈക്കം സത്യഗ്രഹസമര ശതാബ്ദി ആഘോഷിക്കാൻ അർഹതയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസെന്നും നവോത്ഥാനത്തിന്റെ സന്ദേശം പകരാൻ ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, കോൺഗ്രസ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, എം. ലിജു, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ കെപിസിസി പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
വൈക്കം സത്യഗ്രഹസമര ശതാബ്ദി ആഘോഷം ഏറെ ഗൗരവത്തോടെയാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നതെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്നത് ആ പ്രാധാന്യം ഉൾക്കൊണ്ടാണെന്നും കെ. സുധാകരൻ പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ പന്തലും വേദിയും സജ്ജമാകുമെന്നും എഐസി സമ്മേളനം നടത്തുന്ന പോലത്തെ ഒരുക്കങ്ങളാണ് പാർട്ടി നടത്തിവരുന്നതെന്നും രാജ്യത്തിന്റെ ആകെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധം ശതാബ്ദി സമ്മേളനം മാറുമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
വൈക്കം സത്യഗ്രഹസമര ശതാബ്ദി ആഘോഷിക്കാൻ അർഹതയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസെന്നും നവോത്ഥാനത്തിന്റെ സന്ദേശം പകരാൻ ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, കോൺഗ്രസ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, എം. ലിജു, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ കെപിസിസി പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.