ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയുടെ കീഴിലുള്ള കറുത്തേടം-തെള്ളകം-അടിച്ചിറ റോഡ് പുനരുദ്ധാരണത്തിന് പൊതുമരാമത്ത് വകുപ്പ് 4.80 കോടി രൂപ അനുവദിച്ചു. പൂർണമായും തകർന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് മന്ത്രി വി.എൻ. വാസവൻ നടത്തിയ ഇടപെടലിന്റെ ഫലമായാണ് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചത്.
2022ൽ പണം അനുവദിച്ച് ഉത്തരവായിരുന്നെങ്കിലും റോഡ് പണി പൂർത്തീകരിക്കാൻ തുക പര്യാപ്തമല്ലെന്നു ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയിൽ വ്യക്തമായതോടെ നിർമാണം അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതേത്തുടർന്ന് മന്ത്രി വി.എൻ. വാസവന്റെ ശ്രമഫലമാണ് ആവശ്യമായ തുക അനുവദിച്ചത്.
ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡിന്റെ പുനർനിർമാണം. നീലിമംഗലം-പേരൂർ റോഡിലെ കറുത്തേടം ജംഗ്ഷനിൽനിന്ന് ആരംഭിച്ച് എംസി റോഡിലെ അടിച്ചിറ ജംഗ്ഷനിൽ അവസാനിക്കുന്ന റോഡിന് 2.35 കിലോമീറ്ററാണ് ദൈർഘ്യം.
നിലവിൽ മൂന്നുമീറ്റർ വീതിയുള്ള റോഡ് അഞ്ച് മീറ്റർ വീതിയിലാണ് പുനർനിർമിക്കുന്നത്.
കലുങ്കുകൾ പുതുക്കിപ്പണിയും
റോഡിലെ കാലപ്പഴക്കം ചെന്ന രണ്ടുകലുങ്കുകളും പുതുക്കി പണിയും. പുനരുദ്ധാരണം നടത്തുമ്പോൾ ആവശ്യമെന്നു കണ്ടെത്തുന്ന സ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും അരികുചാലുകളും നിർമിക്കും.
പുനരുദ്ധാരണ ശേഷം റോഡ് വീണ്ടും നഗരസഭയ്ക്കു തന്നെ കൈമാറും. മൂന്നുവർഷത്തേക്ക് അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പിന്റെ മേൽ നോട്ടത്തിലായിരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
2022ൽ പണം അനുവദിച്ച് ഉത്തരവായിരുന്നെങ്കിലും റോഡ് പണി പൂർത്തീകരിക്കാൻ തുക പര്യാപ്തമല്ലെന്നു ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയിൽ വ്യക്തമായതോടെ നിർമാണം അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതേത്തുടർന്ന് മന്ത്രി വി.എൻ. വാസവന്റെ ശ്രമഫലമാണ് ആവശ്യമായ തുക അനുവദിച്ചത്.
ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡിന്റെ പുനർനിർമാണം. നീലിമംഗലം-പേരൂർ റോഡിലെ കറുത്തേടം ജംഗ്ഷനിൽനിന്ന് ആരംഭിച്ച് എംസി റോഡിലെ അടിച്ചിറ ജംഗ്ഷനിൽ അവസാനിക്കുന്ന റോഡിന് 2.35 കിലോമീറ്ററാണ് ദൈർഘ്യം.
നിലവിൽ മൂന്നുമീറ്റർ വീതിയുള്ള റോഡ് അഞ്ച് മീറ്റർ വീതിയിലാണ് പുനർനിർമിക്കുന്നത്.
കലുങ്കുകൾ പുതുക്കിപ്പണിയും
റോഡിലെ കാലപ്പഴക്കം ചെന്ന രണ്ടുകലുങ്കുകളും പുതുക്കി പണിയും. പുനരുദ്ധാരണം നടത്തുമ്പോൾ ആവശ്യമെന്നു കണ്ടെത്തുന്ന സ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും അരികുചാലുകളും നിർമിക്കും.
പുനരുദ്ധാരണ ശേഷം റോഡ് വീണ്ടും നഗരസഭയ്ക്കു തന്നെ കൈമാറും. മൂന്നുവർഷത്തേക്ക് അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പിന്റെ മേൽ നോട്ടത്തിലായിരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.