എരുമേലി: വയോജനങ്ങളായ 230 ഗുണഭോക്താക്കൾക്ക് നൽകാൻ പഞ്ചായത്ത് വാങ്ങിയ കട്ടിലുകൾക്കിടയിൽ ഗുണനിലവാരമില്ലാത്ത നിരവധി കട്ടിലുകളും. ഇവ കിട്ടിയവർ പ്രതിഷേധവുമായി എത്തിയതോടെ ഏജൻസി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ട പഞ്ചായത്ത് അധികൃതർ ഗുണനിലവാരമില്ലാത്ത കട്ടിലുകൾ ഏജൻസിയെ കൊണ്ട് തിരികെ എടുപ്പിച്ചു. എരുമേലിയിലാണ് സംഭവം.
ഇന്നലെ അവിശ്വാസ പ്രമേയത്തിൽ ഇടതു ഭരണം ഒഴിയുമ്പോഴാണ് എരുമേലി പഞ്ചായത്തിൽ നിന്ന് ഏജൻസിയെ കൊണ്ട് ഉദ്യോഗസ്ഥർ കട്ടിലുകൾ തിരികെ എടുപ്പിച്ചത്. പരിശോധനയിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ട ഒരു ലോഡ് കട്ടിലുകൾ ഇന്നലെ ലോറിയിൽ കയറ്റി ഏജൻസി കൊണ്ടുപോയി. പകരം ഗുണനിലവാരമുള്ള കട്ടിലുകൾ എത്തിച്ചിരുന്നു. ഇവ ഗുണമേന്മയുള്ളതാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് മോശം കട്ടിലുകൾ തിരികെ കൊണ്ടുപോകാൻ അനുവദിച്ചതെന്ന് സെക്രട്ടറി ടി ബെന്നി പറഞ്ഞു.
ഒരു കട്ടിലിന് 4250 രൂപ നിരക്കിൽ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കാര്ഡ്ക്കോയാണ് 230 കട്ടിലുകൾ നൽകിയത്. എന്നാൽ വിതരണം ചെയ്തു തുടങ്ങിയതോടെ പരാതികൾ വ്യാപകമാകുകയായിരുന്നു. കട്ടിൽ കിട്ടിയ ഉടനെ തന്നെ പലരും തിരിച്ചു നൽകി. കിട്ടിയ കട്ടിലുമായി വീട്ടിൽ ചെന്നവർ ഗുണനിലവാരം ഇല്ലെന്നറിഞ്ഞ് തിരികെ കൊണ്ടുവന്ന് ഏൽപ്പിച്ചു.
ഇന്നലെ അവിശ്വാസ പ്രമേയത്തിൽ ഇടതു ഭരണം ഒഴിയുമ്പോഴാണ് എരുമേലി പഞ്ചായത്തിൽ നിന്ന് ഏജൻസിയെ കൊണ്ട് ഉദ്യോഗസ്ഥർ കട്ടിലുകൾ തിരികെ എടുപ്പിച്ചത്. പരിശോധനയിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ട ഒരു ലോഡ് കട്ടിലുകൾ ഇന്നലെ ലോറിയിൽ കയറ്റി ഏജൻസി കൊണ്ടുപോയി. പകരം ഗുണനിലവാരമുള്ള കട്ടിലുകൾ എത്തിച്ചിരുന്നു. ഇവ ഗുണമേന്മയുള്ളതാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് മോശം കട്ടിലുകൾ തിരികെ കൊണ്ടുപോകാൻ അനുവദിച്ചതെന്ന് സെക്രട്ടറി ടി ബെന്നി പറഞ്ഞു.
ഒരു കട്ടിലിന് 4250 രൂപ നിരക്കിൽ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കാര്ഡ്ക്കോയാണ് 230 കട്ടിലുകൾ നൽകിയത്. എന്നാൽ വിതരണം ചെയ്തു തുടങ്ങിയതോടെ പരാതികൾ വ്യാപകമാകുകയായിരുന്നു. കട്ടിൽ കിട്ടിയ ഉടനെ തന്നെ പലരും തിരിച്ചു നൽകി. കിട്ടിയ കട്ടിലുമായി വീട്ടിൽ ചെന്നവർ ഗുണനിലവാരം ഇല്ലെന്നറിഞ്ഞ് തിരികെ കൊണ്ടുവന്ന് ഏൽപ്പിച്ചു.