എരുമേലി: ഡ്യൂട്ടി കഴിഞ്ഞ് ദൂരെയുള്ള വീട്ടിൽ വിശ്രമിക്കാൻ പോയ ഡോക്ടറും നഴ്സും കണ്മുന്നിൽ അപകടം കണ്ടപ്പോൾ വഴി മാറിപ്പോയില്ല. ഉടനെ പോലീസിനും ഫയർ ഫോഴ്സിനുമൊപ്പം കർമ നിരതനായി. അസ്ഥി രോഗ ചികിത്സകൻ കൂടിയായ സർക്കാർ ഡോക്ടറുടെ സേവനം ഗുരുതര മുറിവുകളും പൊട്ടലും ചതവുമേറ്റ അയ്യപ്പ ഭക്തർക്ക് സഹായകരമായി.
ഇന്നലെ ശബരിമല പാതയിൽ നിലയ്ക്കലിന് സമീപം ഇലവുങ്കലിൽ തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
എരുമേലിയിൽ താമസിച്ച് നിലയ്ക്കൽ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഹരികുമാർ രവീന്ദ്രനും സഹപ്രവർത്തകനായ നഴ്സുമാണ് ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് എരുമേലിയിലേക്കുള്ള യാത്രയിൽ തത്സമയ രക്ഷാ പ്രവർത്തകരായത്.
ബസിലുണ്ടായിരുന്നത് അറുപത് പേരായിരുന്നു. ഇവരിൽ ഇരുപതോളം പേർക്ക് സാരമായി പരിക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമായിരുന്നു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടി താഴ്ചയിൽ നിന്നും റോഡിലെത്തിക്കുമ്പോൾ ഒപ്പം ചേർന്ന് ശ്രദ്ധയോടെ പരിചരണം നൽകിയ ഡോക്ടറുടെയും നഴ്സിന്റെയും സേവനം സഹായകമായെന്ന് പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്നലെ ശബരിമല പാതയിൽ നിലയ്ക്കലിന് സമീപം ഇലവുങ്കലിൽ തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
എരുമേലിയിൽ താമസിച്ച് നിലയ്ക്കൽ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഹരികുമാർ രവീന്ദ്രനും സഹപ്രവർത്തകനായ നഴ്സുമാണ് ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് എരുമേലിയിലേക്കുള്ള യാത്രയിൽ തത്സമയ രക്ഷാ പ്രവർത്തകരായത്.
ബസിലുണ്ടായിരുന്നത് അറുപത് പേരായിരുന്നു. ഇവരിൽ ഇരുപതോളം പേർക്ക് സാരമായി പരിക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമായിരുന്നു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടി താഴ്ചയിൽ നിന്നും റോഡിലെത്തിക്കുമ്പോൾ ഒപ്പം ചേർന്ന് ശ്രദ്ധയോടെ പരിചരണം നൽകിയ ഡോക്ടറുടെയും നഴ്സിന്റെയും സേവനം സഹായകമായെന്ന് പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.