എരുമേലി: സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയും മുഴുവൻ സമയ സേവനവും ഉൾപ്പടെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തണമെന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നൽകിയ നിവേദനത്തിൽ ഒപ്പിട്ടത് 8000 പേർ. നിവേദനത്തിൽ ഒപ്പിട്ടവരെ സംഘടിപ്പിച്ച് അടുത്ത മാസം ആയിരങ്ങളെ പങ്കെടുപ്പിക്കുന്ന റാലിയും പൊതുയോഗവും നടത്തുമെന്ന് എരുമേലി ഡവലപ്പ്മെന്റ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
എരുമേലിയിൽ വന്നെത്തുന്ന അയ്യപ്പ ഭക്തന്മാർക്ക് യാത്രാ സൗകര്യം ലഭിക്കത്തക്ക വിധത്തിൽ തിരുവനന്തപുരം - അങ്കമാലി നാലുവരി പാത നിർമിക്കണമെന്നും അങ്കമാലി - എരുമേലി റെയിൽവേയുടെ നിർമാണം ഉടൻ ആരംഭിക്കണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ബാബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.പി. മോഹനൻ. പ്രഫ. മേജർ എം.ജി. വർഗീസ്, ജെയിംസ് സെബാസ്റ്റ്യൻ, രാജൻ നാലുമാവുങ്കൽ,ഏണസ്റ്റ് ചെറുവള്ളി, സജി ചാലക്കുഴി, തങ്കച്ചൻ കാരക്കാട്, മാത്യു ഓലിക്കൽ, ജെമിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
എരുമേലിയിൽ വന്നെത്തുന്ന അയ്യപ്പ ഭക്തന്മാർക്ക് യാത്രാ സൗകര്യം ലഭിക്കത്തക്ക വിധത്തിൽ തിരുവനന്തപുരം - അങ്കമാലി നാലുവരി പാത നിർമിക്കണമെന്നും അങ്കമാലി - എരുമേലി റെയിൽവേയുടെ നിർമാണം ഉടൻ ആരംഭിക്കണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ബാബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.പി. മോഹനൻ. പ്രഫ. മേജർ എം.ജി. വർഗീസ്, ജെയിംസ് സെബാസ്റ്റ്യൻ, രാജൻ നാലുമാവുങ്കൽ,ഏണസ്റ്റ് ചെറുവള്ളി, സജി ചാലക്കുഴി, തങ്കച്ചൻ കാരക്കാട്, മാത്യു ഓലിക്കൽ, ജെമിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.