മട്ടന്നൂർ: എൻഫോഴ്സ്മെന്റ് ആർടിഒ എ.സി. ഷീബയുടെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മട്ടന്നൂരിൽ ഷീബയുമായി ബന്ധപ്പെട്ട് നാലിടങ്ങളിലായിരുന്നു പരിശോധന.
വെള്ളിയാംപറമ്പിലെ മകളുടെ വീട്, നേരത്തെ താമസിച്ചിരുന്ന ഇപ്പോൾ വാടകയ്ക്ക് നൽകിയ മട്ടന്നൂർ മലയ്ക്ക് താഴെയിലെ വീട്, ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസ്, ഭർത്താവിന്റെ ഉടമസ്ഥ തയിലുള്ള ചവശേരിയിലെ സ്ഥാപനം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച പരിശോധന ഉച്ചകഴിഞ്ഞും തുടർന്നു. കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. പരിശോധനയിൽ പ്രേത്യേകിച്ചൊന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. എന്നാൽ കേസിന്റെ കൂടുതൽ വിശദാശംങ്ങൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയാറായില്ല.
വെള്ളിയാംപറമ്പിലെ മകളുടെ വീട്, നേരത്തെ താമസിച്ചിരുന്ന ഇപ്പോൾ വാടകയ്ക്ക് നൽകിയ മട്ടന്നൂർ മലയ്ക്ക് താഴെയിലെ വീട്, ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസ്, ഭർത്താവിന്റെ ഉടമസ്ഥ തയിലുള്ള ചവശേരിയിലെ സ്ഥാപനം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച പരിശോധന ഉച്ചകഴിഞ്ഞും തുടർന്നു. കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. പരിശോധനയിൽ പ്രേത്യേകിച്ചൊന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. എന്നാൽ കേസിന്റെ കൂടുതൽ വിശദാശംങ്ങൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയാറായില്ല.