കണ്ണൂര്‍: മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധനടപടികള്ക്കെതിരേ പ്രതികരിച്ചാല്‍ പിണറായി വിജയന്റെ പോലീസിന് പൊള്ളുന്നതെന്തു കൊണ്ടെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്.
മാര്‍ച്ചിനെ മുന്‍വിധിയോടെയാണ് പോലീസ് നേരിട്ടത്. സംഘര്‍ഷമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പോലീസ് പ്രകോപനപരമായി പെരുമാറുകയായിരുന്നു.
മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കു നേരെ അകാരണമായി ബലപ്രയോഗം നടത്തുന്നതിനെ ചോദ്യം ചെയ്ത തനിക്കും സജീവ് ജോസഫടക്കമുള്ള ജനപ്രതിനിധികള്‍ക്കുമെതിരേ ബലപ്രയോഗം പോലീസ് നടത്തി. മാര്‍ച്ചിനെതിരായ പോലീസ് അതിക്രമങ്ങള്‍ക്കെതിരേ ജില്ലയിലുടനീളം പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ ഡിസിസി പ്രസിഡന്റ് ആഹ്വാനം ചെയ്തു.
പോലീസ് അക്രമ ത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, നേതാക്കളായ കെ.സി. വിജയൻ, ജൂബിലി ചാക്കോ, ഷിബിന, മഹിത മോഹനൻ, രഞ്ജുഷ, ലിഷ, ഷക്കീല, രാജീവൻ എളയാവൂർ, സുദീപ് ജെയിംസ്, പ്രിനിൽ മതുകോത്ത്, സന്ദീപ് പാണപ്പുഴ, അഷ്റഫ് കുഞ്ഞിമംഗലം, സുധീഷ് ബാബു തുടങ്ങിയ വർക്ക് പരിക്കേറ്റതായി ഡിസിസി പ്രസ്താവനയിൽ പറഞ്ഞു.
മാര്‍ച്ചിനെ മുന്‍വിധിയോടെയാണ് പോലീസ് നേരിട്ടത്. സംഘര്‍ഷമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പോലീസ് പ്രകോപനപരമായി പെരുമാറുകയായിരുന്നു.
മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കു നേരെ അകാരണമായി ബലപ്രയോഗം നടത്തുന്നതിനെ ചോദ്യം ചെയ്ത തനിക്കും സജീവ് ജോസഫടക്കമുള്ള ജനപ്രതിനിധികള്‍ക്കുമെതിരേ ബലപ്രയോഗം പോലീസ് നടത്തി. മാര്‍ച്ചിനെതിരായ പോലീസ് അതിക്രമങ്ങള്‍ക്കെതിരേ ജില്ലയിലുടനീളം പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ ഡിസിസി പ്രസിഡന്റ് ആഹ്വാനം ചെയ്തു.
പോലീസ് അക്രമ ത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, നേതാക്കളായ കെ.സി. വിജയൻ, ജൂബിലി ചാക്കോ, ഷിബിന, മഹിത മോഹനൻ, രഞ്ജുഷ, ലിഷ, ഷക്കീല, രാജീവൻ എളയാവൂർ, സുദീപ് ജെയിംസ്, പ്രിനിൽ മതുകോത്ത്, സന്ദീപ് പാണപ്പുഴ, അഷ്റഫ് കുഞ്ഞിമംഗലം, സുധീഷ് ബാബു തുടങ്ങിയ വർക്ക് പരിക്കേറ്റതായി ഡിസിസി പ്രസ്താവനയിൽ പറഞ്ഞു.