വൈക്കം: വൈക്കം നഗരസഭാ പരിധിയിൽ വിഭാവനം ചെയ്ത മൾട്ടിപ്ലക്സ് തിയറ്ററിന്റെ നിർമാണം പുരോഗമിക്കുന്നു. തിയറ്ററിന്റെ അടിത്തറ നിർമിക്കുന്നതിനായി ആഴത്തിൽ മണ്ണുനീക്കി. മണ്ണിന് ഉറപ്പുള്ളതിനാൽ പ്രതലം കോൺക്രീറ്റു ചെയ്തശേഷം കോളം വാർത്ത് തൂണുകൾ തീർക്കാനുള്ള ശ്രമങ്ങളാണ് ദ്രുതഗതിയിൽ നടന്നുവരുന്നത്.
കിഫ്ബിയിൽനിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം കിഴക്കേനട കിളിയാട്ടുനടയിൽ നഗരസഭ ഫയർസ്റ്റേഷനു സമീപത്തു വിട്ടു നൽകിയ സ്ഥലത്താണ് തിയറ്റർ നിർമാണമാരംഭിച്ചത്.
കെഎസ്എഫ്ഡിസി നിർമിക്കുന്ന 20 തിയേറ്ററുകളിൽ ഒന്നാണ് വൈക്കത്ത് നിർമിക്കുന്നത്. തിയറ്ററിന്റെ നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത് ജെ ആൻഡ് ജെ അസോസിയേറ്റ്സാണ്. സി.കെ. ആശ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം, നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്. ഹരിദാസൻനായർ, പാല ആർഡിഒ രാജേന്ദ്ര ബാബു, കെഎസ്എഫ്ഡിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.
കിഫ്ബിയിൽനിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം കിഴക്കേനട കിളിയാട്ടുനടയിൽ നഗരസഭ ഫയർസ്റ്റേഷനു സമീപത്തു വിട്ടു നൽകിയ സ്ഥലത്താണ് തിയറ്റർ നിർമാണമാരംഭിച്ചത്.
കെഎസ്എഫ്ഡിസി നിർമിക്കുന്ന 20 തിയേറ്ററുകളിൽ ഒന്നാണ് വൈക്കത്ത് നിർമിക്കുന്നത്. തിയറ്ററിന്റെ നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത് ജെ ആൻഡ് ജെ അസോസിയേറ്റ്സാണ്. സി.കെ. ആശ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം, നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്. ഹരിദാസൻനായർ, പാല ആർഡിഒ രാജേന്ദ്ര ബാബു, കെഎസ്എഫ്ഡിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.