തിരുവല്ല: നെല്ലിന്റെ സംഭരണവില പോലും ലഭിക്കാത്തതിനാൽ അപ്പർ കുട്ടനാട്ടിൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ.
സംഭരിച്ച നെല്ലിനു സിവിൽ സപ്ലൈസ് നൽകുന്ന പിആർഎസ് ബാങ്കിൽ സമർപ്പിച്ചാൽ വില ലഭിച്ചിരുന്ന രീതി തകിടം മറിച്ചിരിക്കുകയാണ്. വിലയിനത്തിൽ ബാങ്കുകൾ കർഷകർക്കു നൽകിയ തുക സർക്കാർ കുടിശിക വരുത്തിയിരിക്കുന്നതുകൊണ്ട് ഇത്തവണ കർഷകരിൽനിന്നു പിആർഎസ് സ്വീകരിക്കാൻ പോലും ബാങ്കുകൾ തയാറാകുന്നില്ല. ഒടുവിൽ സർക്കാർ നേരിട്ട് സംഭരണ വില നൽകുമെന്നു പ്രഖ്യാപനം ഉണ്ടായെങ്കിലും അതും എങ്ങുമെത്തിയില്ല.
വർധിച്ച ഉത്പാദനച്ചെലവാണ് കർഷകർക്ക് ഇത്തവണ നേരിടേണ്ടിവന്നത്. വേനൽമഴ എത്തുന്നതിനു മുന്പേ സംഭരണം പൂർത്തീകരിക്കണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്. മഴ പെയ്തു കഴിഞ്ഞാൽ തൂക്കത്തിൽതന്നെ കർഷകരെ കബളിപ്പിക്കാൻ മില്ലുടമകൾ ശ്രമിക്കാറുണ്ട്.
ഒരു രൂപ മുക്കി
കേന്ദ്ര ഗവൺമെന്റ് വർധിപ്പിച്ച ഒരു രൂപ കൂടി ലഭ്യമായാൽ പ്രഖ്യാപിത സംഭരണ വില 29. 92 രൂപയാണ് കർഷകർക്കു ലഭിക്കേണ്ടത്. എന്നാൽ, 28 രൂപ മാത്രമാണ് സംഭരണ വിലയായി നൽകാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളത്.
കഴിഞ്ഞതവണ പ്രഖ്യാപിത വില 28. 92 രൂപയായിരിക്കേ അതു നൽകാതെ 28 രൂപയ്ക്കാണ് സംഭരണം നടത്തിയത്. ഇത്തവണയും ഇതിനു മാറ്റമുണ്ടായിട്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രഖ്യാപനങ്ങളുടെ ആനുകൂല്യം കർഷകർക്കു ലഭിക്കുന്നില്ല.
മൊത്തം കുടിശിക
പ്രകൃതിക്ഷോഭം മൂലമുള്ള നാശത്തിനു നൽകേണ്ട തുകയും കൃഷിനാശത്തിനുള്ള ഇൻഷ്വറൻസ് തുകയും നൽകാതെ കുടിശികയായി നിലനിൽക്കുകയാണ്. ഹാൻഡിലിംഗ് ചാർജ് ഒരു ക്വിന്റലിന് 300 രൂപ വരെ കർഷകർ നൽകേണ്ടി വരുമ്പോൾ ലഭിക്കുന്നത് 2002ൽ നിശ്ചയിച്ച വെറും 12 രൂപ മാത്രം. ഇത്തവണ വിളവിലുണ്ടായ കുറവ് കാരണം കർഷകർ നഷ്ടത്തിലും കടത്തിലുമാണ്. നെൽകൃഷിക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ പലതും അർഹരായ കർഷകർക്കു ലഭിക്കുന്നില്ല.
സംഭരിച്ച നെല്ലിനു സിവിൽ സപ്ലൈസ് നൽകുന്ന പിആർഎസ് ബാങ്കിൽ സമർപ്പിച്ചാൽ വില ലഭിച്ചിരുന്ന രീതി തകിടം മറിച്ചിരിക്കുകയാണ്. വിലയിനത്തിൽ ബാങ്കുകൾ കർഷകർക്കു നൽകിയ തുക സർക്കാർ കുടിശിക വരുത്തിയിരിക്കുന്നതുകൊണ്ട് ഇത്തവണ കർഷകരിൽനിന്നു പിആർഎസ് സ്വീകരിക്കാൻ പോലും ബാങ്കുകൾ തയാറാകുന്നില്ല. ഒടുവിൽ സർക്കാർ നേരിട്ട് സംഭരണ വില നൽകുമെന്നു പ്രഖ്യാപനം ഉണ്ടായെങ്കിലും അതും എങ്ങുമെത്തിയില്ല.
വർധിച്ച ഉത്പാദനച്ചെലവാണ് കർഷകർക്ക് ഇത്തവണ നേരിടേണ്ടിവന്നത്. വേനൽമഴ എത്തുന്നതിനു മുന്പേ സംഭരണം പൂർത്തീകരിക്കണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്. മഴ പെയ്തു കഴിഞ്ഞാൽ തൂക്കത്തിൽതന്നെ കർഷകരെ കബളിപ്പിക്കാൻ മില്ലുടമകൾ ശ്രമിക്കാറുണ്ട്.
ഒരു രൂപ മുക്കി
കേന്ദ്ര ഗവൺമെന്റ് വർധിപ്പിച്ച ഒരു രൂപ കൂടി ലഭ്യമായാൽ പ്രഖ്യാപിത സംഭരണ വില 29. 92 രൂപയാണ് കർഷകർക്കു ലഭിക്കേണ്ടത്. എന്നാൽ, 28 രൂപ മാത്രമാണ് സംഭരണ വിലയായി നൽകാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളത്.
കഴിഞ്ഞതവണ പ്രഖ്യാപിത വില 28. 92 രൂപയായിരിക്കേ അതു നൽകാതെ 28 രൂപയ്ക്കാണ് സംഭരണം നടത്തിയത്. ഇത്തവണയും ഇതിനു മാറ്റമുണ്ടായിട്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രഖ്യാപനങ്ങളുടെ ആനുകൂല്യം കർഷകർക്കു ലഭിക്കുന്നില്ല.
മൊത്തം കുടിശിക
പ്രകൃതിക്ഷോഭം മൂലമുള്ള നാശത്തിനു നൽകേണ്ട തുകയും കൃഷിനാശത്തിനുള്ള ഇൻഷ്വറൻസ് തുകയും നൽകാതെ കുടിശികയായി നിലനിൽക്കുകയാണ്. ഹാൻഡിലിംഗ് ചാർജ് ഒരു ക്വിന്റലിന് 300 രൂപ വരെ കർഷകർ നൽകേണ്ടി വരുമ്പോൾ ലഭിക്കുന്നത് 2002ൽ നിശ്ചയിച്ച വെറും 12 രൂപ മാത്രം. ഇത്തവണ വിളവിലുണ്ടായ കുറവ് കാരണം കർഷകർ നഷ്ടത്തിലും കടത്തിലുമാണ്. നെൽകൃഷിക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ പലതും അർഹരായ കർഷകർക്കു ലഭിക്കുന്നില്ല.