കുമരകം: കുമരകം ജി-20 ഉച്ചകാേടിയുടെ കുമരകം കെടിഡിസി വാട്ടർ സ്കേപ്സിൽ നടക്കുന്ന ഉദ്യോഗസ്ഥ സമ്മേളനത്തിന്റെ സുരക്ഷാ പരിശോധനയുടെ ഭാഗമായി മാേക്ക്ഡ്രിൽ നടത്തി. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് മാേക്ക്ഡ്രിൽ നടത്തിയത്.
കെടിഡിസി വാട്ടർ സ്കേപ്സിലെ കൺവൻഷൻ പന്തൽ, ഉദ്യോഗസ്ഥർ താമസിക്കുന്ന താജ് ഹോട്ടൽ, കോക്കനട്ട് ലഗൂൺ, ലേക്ക് റിസോർട്ട്, സൂരി റിസാേർട്ട്, ബാക്ക് വാട്ടർ റിപ്പിൾസ് തുടങ്ങിയ സ്ഥലങ്ങളിൽ ഫയർ ആൻഡ് റെസ്ക്യു സർവീസസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു മോക്ക് ഡ്രിൽ.
ഒരാൾ ബോട്ടിൽനിന്നും അബദ്ധത്തിൽ കായലിൽ വീണാൽ കരയിലെത്തിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന അബുലൻസിൽ കയറ്റി താമസംവിനാ ആശുപത്രിയിലെത്തിക്കുക. ഉദ്യോഗസ്ഥർ താമസിക്കുന്ന റിസോർട്ടിൽ അഗ്നിബാധയുണ്ടായാൽ റിസോർട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈഡ്രന്റ് ഉപയോഗിച്ച് തീയണയ്ക്കുന്ന നടപടികൾ, ഉദ്യോഗസ്ഥരെ ഹൗസ്ബോട്ടിൽ സുരക്ഷിതരായി എത്തിക്കുന്ന സമയം എസ്കോർട്ട് പോകുന്ന ഫയർ ആൻഡ് റെസ്ക്യു സർവീസ് ബോട്ടിന്റെ കാര്യക്ഷമത, എല്ലാ റിസോർട്ടുകളിലെയും ഫയർ അലാറം സംവിധാനം, റിസോർട്ടുകളിൽ സജ്ജീകരിച്ചിരിക്കുന്ന ആംബുലൻസുകളുടെ കാര്യക്ഷമതയും പ്രവർത്തനങ്ങളും തുടങ്ങിയവ ഉറപ്പുവരുത്തുകയായിരുന്നു മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം. ജി 20 സമ്മേളനത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി പോലീസ് മേധാവി ജി. കാർത്തിക് പറഞ്ഞു.
കെടിഡിസി വാട്ടർ സ്കേപ്സിലെ കൺവൻഷൻ പന്തൽ, ഉദ്യോഗസ്ഥർ താമസിക്കുന്ന താജ് ഹോട്ടൽ, കോക്കനട്ട് ലഗൂൺ, ലേക്ക് റിസോർട്ട്, സൂരി റിസാേർട്ട്, ബാക്ക് വാട്ടർ റിപ്പിൾസ് തുടങ്ങിയ സ്ഥലങ്ങളിൽ ഫയർ ആൻഡ് റെസ്ക്യു സർവീസസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു മോക്ക് ഡ്രിൽ.
ഒരാൾ ബോട്ടിൽനിന്നും അബദ്ധത്തിൽ കായലിൽ വീണാൽ കരയിലെത്തിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന അബുലൻസിൽ കയറ്റി താമസംവിനാ ആശുപത്രിയിലെത്തിക്കുക. ഉദ്യോഗസ്ഥർ താമസിക്കുന്ന റിസോർട്ടിൽ അഗ്നിബാധയുണ്ടായാൽ റിസോർട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈഡ്രന്റ് ഉപയോഗിച്ച് തീയണയ്ക്കുന്ന നടപടികൾ, ഉദ്യോഗസ്ഥരെ ഹൗസ്ബോട്ടിൽ സുരക്ഷിതരായി എത്തിക്കുന്ന സമയം എസ്കോർട്ട് പോകുന്ന ഫയർ ആൻഡ് റെസ്ക്യു സർവീസ് ബോട്ടിന്റെ കാര്യക്ഷമത, എല്ലാ റിസോർട്ടുകളിലെയും ഫയർ അലാറം സംവിധാനം, റിസോർട്ടുകളിൽ സജ്ജീകരിച്ചിരിക്കുന്ന ആംബുലൻസുകളുടെ കാര്യക്ഷമതയും പ്രവർത്തനങ്ങളും തുടങ്ങിയവ ഉറപ്പുവരുത്തുകയായിരുന്നു മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം. ജി 20 സമ്മേളനത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി പോലീസ് മേധാവി ജി. കാർത്തിക് പറഞ്ഞു.